എറണാകുളം : സംപൂജ്യരായ രണ്ടു സന്യാസിമാരും ഡ്രൈവറും അടിയും തൊഴിയും വെട്ടുമേറ്റ് അതിക്രൂരമായി ഇക്കഴിഞ്ഞ 17 -4-20ന് കൊല ചെയ്യപ്പെട്ടതിൽ യോഗക്ഷേമസഭ മുതൽ ഗുപ്ത സമാജം വരെയുള്ള പത്തൊൻപത് മുന്നോക്ക സമുദായ സംഘടനകളുടെ കൂട്ടായ്മ സഭമുന്നോക്ക സമുദായ ഐക്യമുന്നണിയുടെ ദു:ഖവും അമർഷവും പ്രതിക്ഷേധവും ഫെയ്സ് ബുക്ക് പേജിലൂടെ അറിയിച്ചു . സന്യാസിക്കുണ്ടായ പ്രഹരങ്ങൾ ഹിന്ദുവിന്റെ അഭിമാനത്തിനും ധർമ്മബോധത്തിനും നേരെയുണ്ടായ വെല്ലുവിളിയാണ്. ഭാരതത്തിന്റെ മഹത്തായ പാരമ്പര്യത്തിനു അങ്ങേയറ്റം കളങ്കമാണുണ്ടായിരിക്കുന്നത്. മതപരിവർത്തന ലോബികളും രാഷ്ടീയ ഗുണ്ടകളുമാണ് ഈ അരുംകൊലയ്ക്കു പിന്നിൽ പ്രവർത്തിച്ചത് . ഈ കൊലപാതകത്തിൽ പൊലീസിന്റെ നിസംഗതത്വം വീഡിയോയിൽ കാണാൻ കഴിഞ്ഞു. അവർ അക്രമികൾക്ക് ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നു. വയോധികനായ സംന്യാസിയെ അക്രമികളുടെ മുന്നിലേയ്ക്ക് തള്ളിയിട്ടു കൊടുക്കുകയായിരുന്നു. ദാരുണമായ ഈ അരും കൊല ചെയ്തവർ മാപ്പർഹിക്കുന്നില്ല ‘ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരേണ്ടത് മഹാരാഷ്ട്ര സർക്കാരാണ്.നടപടിയ്ക്ക് മുതിരാത്തപക്ഷം എല്ലഹിന്ദു സംഘടനകളുടെയും സന്യാസി സമൂഹത്തിനും, പ്രതികരിക്കുന്ന സാമൂഹ്യ രാഷ്ടീയ സംഘടനകൾക്കും ഒപ്പം മുന്നോക്ക സമുദായ ഐക്യമുന്നണിയും ഉണ്ടാകും.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments