കേരളത്തിൽ നിന്ന് ലോക് സഭ സ്ഥാനാർഥികളിൽ രാഷ്ട്രീയ പാർട്ടികൾ ബ്രാഹ്‌മണ ,ക്ഷത്രിയ ,അമ്പലവാസി സമുദായങ്ങൾക്ക് സീറ്റുകൾ നിഷേധിച്ചു .ഈ വിഭാഗത്തിൽ നിന്ന് നിയമ സഭയിലേയ്ക്കും പ്രതിനിധികൾ ഉണ്ടായിട്ട് .പതിറ്റാണ്ടുകൾ കഴിയുകയാണ് .ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഭരണതലങ്ങളിൽ നിന്നും അവഗണിക്കുവാൻ പാടില്ലായെന്ന ഭരണഘടനാ തത്വത്തെയാണ് രാഷ്ട്രീയപാർട്ടികൾ ജാതിരാഷ്ട്രീയത്തിൽ വിസ്മരിക്കുന്നത് .പ്രസ്തുത വിഭാഗം കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടായി അവഗണ അനുഭവിച്ചുവരുകയാണ് .മലബാർ ക്ഷേത്ര ജീവനക്കാരുടെ പ്രശ്നങ്ങൾ ,ക്ഷേത്രങ്ങളിലെ ബ്രാഹ്മണരുടെ പ്രശ്നങ്ങൾ ,സാമൂഹ്യ പിന്നോക്ക സംവരണങ്ങൾ നിഷേധിച്ചു വരുന്നത് , സാമ്പത്തിക ആനുകൂല്യങ്ങൾ നിഷേധിച്ചിരിക്കുന്നത് ,ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് ഇന്നും അനുഭവിച്ചുവരുന്ന യാതനകൾ ഇതൊക്കെ പൊതു സമൂഹത്തിന് മുൻപിലും ഭരണത്തലത്തിലും ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ജനപ്രതിനികൾ ഈ വിഭാഗത്തിൽ നിന്നും ഉണ്ടാകേണ്ടതുണ്ട് .രാഷ്ട്രീയ പാർട്ടികൾ വോട്ട് ബാങ്ക് നോക്കിമാത്രം കാര്യങ്ങൾ തീരുമാനിക്കുന്നത് അവഗണിത വിഭാഗത്തിന്റെ സർവ്വ നാശത്തിൽ കലാശിക്കുന്നുണ്ട് .
‘ഇര’ : ഡെൽഹി സർക്കാർ അറിയിപ്പ്
ആൾക്കൂട്ട ആക്രമങ്ങളിൽ കൊല്ലപ്പെടുന്നവരോ അപകടം പറ്റുന്നവരേയോ കോടതിയിലും അനേഷണ ഏജൻസികൾക്കും തിരിച്ചറിയുന്നതിന് രേഖപ്പെടുത്തുന്നതിനാണ് 'ഇര' എന്ന പേര് ഉപയോഗിക്കുന്നതെന്ന് ഡൽഹി സർക്കാർ ഗസറ്റ് വിജ്ഞാപനം .ഈ വർഷം ആദ്യമാണ് അത്തരമൊരു അറിയിപ്പ് ദൽഹി സർക്കാർ ആഭ്യന്തര വകുപ്പ്...
0 Comments