കേരളത്തിൽ ഏതാനും പേരുടെ സാമ്പത്തിക സംവരണ വാദം, നായർ ബ്രാഹ്മണ ക്ഷത്രിയ അമ്പലവാസി വിഭാഗത്തിന്റെ ഒബിസി സംവരണ അവകാശത്തിന് തുരങ്കം വയ്ക്കാണെന്ന് മാനവ ഐക്യ വേദി. കഴിഞ്ഞ 64 വർഷങ്ങളായി ഈ നില തുടരുന്നു. സമൂഹത്തിൽ എല്ലാവർക്കും സാമൂഹ്യ തുല്യ നീതിയും അവസര സമത്വവും ആണ് വേണ്ടത്. ഒബിസി സംവരണം ജാതി, മതത്തിനു അതീതമാണ്. നായർ സർവീസ് സൊസൈറ്റി ഒബ്സി സംവരണം അനുകൂലിച്ചിട്ടുണ്ട്. മാനവ ഐക്യ വേദിയുടെ പരാതിയിൽ കേന്ദ്ര സർക്കാരും സാമൂഹ്യ പിന്നോക്ക കമ്മീഷനും സാമ്പത്തിക പിന്നോക്ക കമ്മിഷനും കോടതികളും ഒബിസി സംവരണത്തെ അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരാണ് ഇനി അതിൽ തീരുമാനം എടുക്കേണ്ടത്. നായർ തുടങ്ങിയ വിഭാഗത്തിന്റെ ഒബിസി സംവരണ ആവശ്യത്തിന്മേൽ പട്ടികയിലുള്ള വിഭാഗങ്ങൾ ഉൾപ്പടെ എതിർ അഭിപ്രായം പറഞ്ഞിട്ടില്ല. അയിത്തം,തൊട്ടുകൂടായ്മ ഉൾപ്പടെയുള്ള ജാതി വെറികൾ മാറ്റുന്നതിന് കാരണമായതാണ് ഒബിസി സംവരണം. സാമ്പത്തിക സംവരണ വാദം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതും ഹിന്ദു വിഭാഗത്തിൽ വിഭാഗീയത സൃഷ്ടിക്കുന്നതുമാണ്. ഹിന്ദുക്കളെ രണ്ട് ചേരിയിൽ നിർത്തുന്നതിന് സ്വയം ജന്മിത്വം പുലർത്തുന്ന വിരലിൽ എണ്ണാവുന്നവർ പ്രവർത്തിച്ചു വരുന്നുണ്ട്. ബ്രാഹ്മണ, അമ്പലവാസി, നായർ വിഭാഗത്തിൽ ഭൂരിപക്ഷം സാധാരണ ക്കാരും ഒബിസി സംവരണം ആവശ്യപ്പെടുന്നു. സംവരണം അനുവദിച്ചാലും ക്രീമിലേയർ പ്രശ്നം ഉണ്ടാകുന്നത് മൂലം ആനുകൂല്യങ്ങൾ ലഭിക്കാത്തവരാണ് ഒബിസി സംവരണത്തിൽ അയിത്തം വച്ചു പുലർത്തുമ്പത് എന്ന് പ്രസിഡന്റ് എൻ ശശികുമാർ ആരോപിച്ചു.
ക്ഷേത്രത്തിൽ ആചാരങ്ങൾ നടത്തിയാൽ മാത്രം വിശപ്പ് തീരില്ല. ക്ഷേത്രങ്ങൾ വഴി ലാഭം കൊയ്യുന്നവർക്ക് അതൊക്കെ മാത്രം പ്രാധാന്യം കാണുമായിരിക്കും. മനുഷ്യനെ ഒന്നായി കണ്ട് ഭൗതിക ജീവിതം പുരോഗതിയിലേയ്ക്ക് എത്തിക്കുന്നതിന് ഈ വിഭാഗത്തെ കൂടി പരിഗണിക്കുന്നവർക്ക് ആയിരിക്കും ലോക് സഭ യിൽ വോട്ട് നൽകുക. അല്ലാതെ അന്ധമായ മത വെറി വച്ചു പുലർത്തുന്നവർക്ക് ആയിരിക്കില്ല. നാലു തലമുറയായി അവശത അനുഭവിക്കുന്ന കേരളത്തിൽ ഏറ്റവും പിന്നോക്ക ജനതയെ മുന്നോക്കാമെന്ന് പ്രചരിപ്പിക്കുന്നവർ കുലദ്രോഹികളാണ്. അവരെ കാലം ചവറ്റുകുട്ടയിൽ കളയും.
മുന്നോക്ക വാദം പ്രചരിപ്പിക്കുന്ന കുല ദ്രോഹികൾ ആയതിനുള്ള തെളിവ് പരസ്യപ്പെടുത്താൻ തയ്യാറാവണമെന്ന് എൻ ശശികുമാർ ആവശ്യപ്പെട്ടു.
0 Comments