കൊട്ടാരക്കര: വാളകം അമ്പലക്കര എന്ന സ്ഥലത്ത് മാമ്പഴ മേലേതിൽ വീട്ടിൽ ചെല്ലപ്പൻ പട്ടേൽ മകൻ 40 വയസ്സുള്ള മുരുകനാണ് കൊട്ടാരക്കര പോലീസ് പിടിയിലായത്. പ്രതി അനധികൃതമായി വ്യാജ ചാരായം വിൽക്കുന്നത് പോലീസിൽ അറിയിച്ചത് യുവതിയും ഭർത്താവും ആണെന്ന് ധരിച്ചാണ് വീട് കയറി ആക്രമണം നടത്തിയത്. യുവതിയെ ആക്രമിക്കുകയും വീട്ടുസാധനങ്ങൾ നശിപ്പിക്കുകയും കുടിവെള്ളത്തിൽ വിഷം കലർത്തുകയും ചെയ്ത പ്രതിയെ കൊട്ടാരക്കര പോലീസ് വിവരമറിഞ്ഞ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടാരക്കര എസ്.എച്ച്.ഒ പ്രശാന്തിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ രാജീവ്, ജയകുമാർ എ.എസ്.ഐ സന്തോഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments