ജിഹാദികൾക്ക് സ്വാതന്ത്ര്യ സമര പെൻഷൻ നൽകണം എന്ന ആവശ്യം ഇന്ത്യൻ പാർലമെന്റിൽ ചർച്ചക്കുവന്നപ്പോൾ……
1973 ജൂലൈ 25 ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മൊഹസിൻ നൽകിയ മറുപടി
“മാപ്പിള ലഹളയേയും അതിന്റെ വിവിധ വശങ്ങളേയും കുറിച്ചുള്ള പരിശോധനയിൽ പഴയ മലബാർ മാപ്പിള ലഹള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന നിഗമനത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. ഇതിൽ പങ്കെടുത്തവർക്കും ആശ്രിതർക്കം സ്വാതന്ത്ര്യ സമര പോരാളികൾക്കുള്ള കേന്ദ്ര പെൻഷൻ കിട്ടാനുള്ള അർഹതയില്ല.”
ഇതേ വിഷയം വീണ്ടും പാർലമെൻറിൽ വന്നപ്പോൾ 1973 ആഗസ്റ്റ് 23 ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഉമാശങ്കർ ദീക്ഷിത് നൽകിയ മറുപടി
” ലഭ്യമായ രേഖകൾ എല്ലാം തന്നെ മാപ്പിള ലഹള വർഗ്ഗീയ കലാപമാണെന്ന് തെളിയിക്കുന്നുണ്ട്. മഹാത്മാഗാന്ധി പോലും ഈ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്….. വിദേശ മേധാവിത്വത്തിൽ നിന്ന് നാടിനെ മോചിപ്പിക്കുന്നതിനുള്ള സമരത്തിൽ പങ്കെടുത്തവർക്കാണ് പെൻഷൻ നൽകുന്നത്. മാപ്പിള ലഹളയെപ്പറ്റി ആ വിധത്തിലും ഗവണ്മന്റ് ആഴത്തിൽ ചിന്തിച്ചിട്ടുണ്ട്. ചരിത്രപരമായ രേഖകൾ മാത്രമല്ല മദിരാശി ഗവ:ന്റേയും, സ്റ്റേറ്റ് സെക്രട്ടറിയുടേയും കമ്പി സന്ദേശങ്ങളും, മഹാത്മാഗാന്ധിയുടെ പ്രസ്താവനയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രമേയവും കലാപത്തിനു ശേഷം രേഖപ്പെടുത്തിയ പ്രസ്താവനകളും, മജിസ്ട്രേറ്റുമാർ തമ്മിലുള്ള കത്തിടപാടുകളുമെല്ലാം ഇതൊരു സ്വാതന്ത്ര്യ സമരമല്ലെന്നു തെളിയിക്കുന്നു. മാപ്പിള ലഹളയിൽ പങ്കെടുത്തവർക്ക് പെൻഷൻ അനുവദിക്കണമെന്ന വാദത്തിന് എല്ലാ തെളിവുകളും എതിരാണ്. മഹാത്മാഗാന്ധിയെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും വർഗ്ഗീയമാണ്. ജീവനും സ്വത്തും നഷ്ടപ്പെട്ടത് ഹിന്ദുക്കൾക്ക് മാത്രമാണ്.”
0 Comments