തിരുവനന്തപുരം : ചേങ്കോട്ടുകോണം ചേരുമല കുന്ന് മലയാള നാട്ടിലെ കമ്യുണിസ്റ് പ്രസ്ഥാനത്തിന് ആരംഭകുറിച്ച ഇടം ആണോ ? 1925-1930 കാലഘട്ടത്തിൽ കമ്യുണിസ്റ് നേതാക്കന്മാർ ഇവിടെ ഒളിവിൽ പാർത്തിരുന്നതായി വായ്മൊഴികൾ. പഴമക്കാർ പറയുന്നത് ശരിയെങ്കിൽ ഇടത് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതെന്ന് പറയുന്ന പിണറായി പാറപ്പുറം ചോദ്യ ചിഹ്നമായി ഉയരും .
ഒളിവിൽ കഴിഞ്ഞിരുന്നവർ ആരെന്ന് വ്യക്തതയില്ലെങ്കിലും കഴക്കൂട്ടം മുതൽ കഠിന കുളം ചിറയിൻകീഴ് വരേ മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുവാനുള്ള ദൗത്യവുമായാണ് എത്തിച്ചേർന്നതെന്നും ചേരുമല കുന്നിൻ മുകളിൽ സുരക്ഷിതമാണെന്ന് ഉറപ്പുള്ളതിലുമാണ് താവളമടിച്ചിരുന്നതെന്നുമാണ് വിവരം .എന്നാൽ അവർക്ക് ഭക്ഷണവും സുരക്ഷിതത്വവും ഒരുക്കിയിരുന്നവരെ കുറിച്ച് പേരുവിവരങ്ങൾ ഓർമ്മകളിലുണ്ട് . കോട്ടയിൽ പാച്ചൻ എന്ന് വിളിയ്ക്കുന്ന പാച്ചൻ പണിയ്ക്കർ , അയ്യർ എന്ന് അറിപ്പെടുന്ന വണ്ടിക്കട നടത്തിയിരുന്ന ഒരാൾ,തടി കച്ചവടം നടത്തിവന്ന കുഞ്ഞി ശങ്കരൻ എന്നിവരായിരുന്നു നേതാക്കന്മാർക്ക് ഭക്ഷണവും മറ്റു സഹായങ്ങളും നൽകി വന്നത് .
അവിഭക്ത കമ്യുണിസ്റ് പാർട്ടിയുടെ പ്രദേശത്തെ മുതിർന്ന പ്രവർത്തകനും ആദ്യകാല സംസ്ഥാന നേതാക്കളിൽ ഒരാളുമായിരുന്ന എം കെ സദാനന്ദന്റെ ചെറുപ്പകാലമായിരുന്നു അന്ന് .പിന്നീട് വി ശ്രീധർ ഉൾപ്പടെയുള്ളവർ പാർട്ടിയ്ക്കിലേയ്ക്ക് വന്നു .എസ് എൻ ഡി പി പ്രവർത്തനത്തിലൂടെയാണ് വി ശ്രീധർ പൊതുരംഗത്തേയ്ക്ക് ചുവടുവച്ചതെങ്കിലും കാലക്രമേണ കമ്യുണിസ്റ് പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകനും ജനങ്ങൾ എം എൽ എ എന്ന് സ്നേഹപൂർവ്വം വിളിയ്ക്കുന്ന മനുഷ്യസ്നേഹിയുമാകുകയായിരുന്നു . ഇടത് പ്രസ്ഥാനത്തിന് ശക്തമായ വേരുകളുള്ള കാട്ടായിക്കോണം മേഖലയിൽ ചേരുമല കുന്ന് ഇന്നും മൂക സാക്ഷിയായി നിൽക്കുകയാണ് .ചുറ്റുപാടും കിഴക്കാം തൂക്കായ ചുറ്റുവട്ടവും താഴെയുള്ള വയൽ പ്രദേശവും ഒളിപ്രവർത്തനത്തിന് ആക്കം കൂട്ടിയിരുന്നു .വലിയൊരു പറങ്കി മാവ് കൂട്ടങ്ങൾ നിറഞ്ഞ പ്രദേശമായിരുന്നു ഇവിടം .ഇന്ന് ശ്രീ നാരായണ പബ്ലിക് സ്കൂൾ സ്ഥിതിചെയ്യുന്നു. സ്കൂളിന് മുന്നിലൂടെയുള്ള വഴി അന്ന് കൈതക്കാട് നിറഞ്ഞ ഇടവഴി ആയിരുന്നു . . മലയാളം സ്കൂൾ എന്നറിയപ്പെടുന്ന എൽ പി സ്കൂളിന് മുൻപിൽ കൂടിയുള്ള ഒരു ഇടവഴിയും മാത്രമാണ് ഉണ്ടായിരുന്നത് . യുവതലമുറകൾക്ക് അതിശയോക്തി ഉണ്ടാകുമെങ്കിലും പഴയകാല വിപ്ലവകാരികളോടുള്ള കൂറ് പുലർത്താനെങ്കിലും അന്വാഷണാത്മക മനോഭാവം വച്ചുപുലർത്തേണ്ടിയിരിക്കുന്നു .
0 Comments