നായർ സർവീസ് സൊസൈറ്റി കമ്പനിയുടെ ഹൈറേഞ്ച് യൂണിയൻ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഉടലെടുത്ത പരാതികളിൽമേൽ കോടതി തീരുമാനം ഉണ്ടായ സാഹചര്യത്തിൽ കമ്പനിയെ തകർക്കുവാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് കെ എസ് അനിൽകുമാർ പറഞ്ഞെന്നാരോപിച്ച് ഒരു വിഭാഗം കരയോഗങ്ങൾ രംഗത്ത് വന്നു . കാമാക്ഷി ,ലബ്ബക്കട ,കൽത്തോട്ടി ,കാഞ്ചിയാർ എന്നി കരയോഗ ഭാരവാഹികളാണ് പ്രതിക്ഷേധമറിയിച്ചത് .കരയോഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ജനാധിപത്യ രീതിയിൽ ഹൈറേഞ്ച് യൂണിയനിൽ തിരഞ്ഞെടുപ്പ് നടക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് കോടതിയിൽ നൽകിയ ഹർജ്ജിയിൽ യൂണിയൻ തിരഞ്ഞെടുപ്പ് തടഞ്ഞുകൊണ്ട് ഉത്തരവ് വന്നിരുന്നു .ആ കാര്യത്തിലാണ് നായർ സർവീസ് സൊസൈറ്റി കമ്പനിയെ തകർക്കുവാൻ ചിലർ ശ്രമിക്കുന്നതായി കെ എസ് അനിൽകുമാർ പറഞ്ഞതായി എതിർ വിഭാഗം ആരോപിക്കുന്നത് .
കമ്പനിയെ ജനാധിപത്യ രീതിൽ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് കോടതിയിൽ ഹർജ്ജി നൽകിയതെന്നാണ് പരാതിക്കാരുടെ വാദം . കരയോഗങ്ങൾക്ക് വോട്ടവകാശം നിഷേധിച്ച സാഹചര്യത്തിലാണ് കരയോഗങ്ങൾ കോടതിയെ സമീപിക്കുന്നത് .കരയോഗങ്ങളുടേതായി പുറത്തുവരുന്ന മെസ്സേജുകളിലാണ് ഈ കാര്യങ്ങൾ പറയുന്നത് .പുതിയ കമ്പനി നിയമപ്രകാരം നായർ സർവീസ് സൊസൈറ്റി കമ്പനിയിലെ ഓഹരി ഉടമകൾക്ക് വോട്ടവകാശം നിഷേധിക്കുന്നതിനെതിരെയാണ് കരയോഗങ്ങൾ രംഗത്തുവരുന്നത് .
കമ്പനിയുടെ ഓഹരിയുടമകളാണ് കരയോഗങ്ങൾ .ഓഹരി കൂടാതെ കമ്പനി തന്നെ തയ്യാറാക്കി വച്ചിട്ടുള്ള നിയമാവലി അനുസരിച്ചാണ് നായർ കൂട്ടായ്മകളായ കരയോഗങ്ങളിൽ ഭൂരിപക്ഷവും മുന്നോട്ടുപോകുന്നത് .എന്നാൽ ഇത്തരം നായർ കൂട്ടായ്മകൾക്ക് നിയമപ്രകാരമുള്ള മറ്റു രജിസ്ട്രേഷനുകൾ ഒന്നുംതന്നെയില്ല . അതുകൊണ്ടുതന്നെ പല വിഷയങ്ങളിലും നിയമ പ്രകാരം നീങ്ങുന്നത് ബുദ്ധിമുട്ടാണ് . ഈ കാര്യം മുതലെടുത്തുകൊണ്ടാണ് കമ്പനി നിയമകാര്യങ്ങളെ സമീപിക്കുന്നത് .
ഒരേ സമയം ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന രക്ഷാകർത്താവിന്റെ റോൾ എൻ എസ് എസ് എടുക്കാറുണ്ടെങ്കിലും പതിറ്റാണ്ടുകളായി നായർ സമുദായ പരിഷ്കരണ കാര്യങ്ങളിൽ യാതൊരു ഇടപെടലുകളും നടത്താറില്ലന്നതാണ് വസ്തുത .എന്നാൽ ഓഹരി ഉടമകളായ നായർ സമുദായ കൂട്ടായ്മകളെ ഭിന്നിപ്പിച്ചു നിർത്താറുമുണ്ട് . അക്കാര്യത്തിൽ ബ്രിട്ടീഷ് നയമാണ് പിന്തുടരുന്നതെന്ന് ആക്ഷേപമുണ്ട് . അടുത്ത കാലത്ത് നിലവിൽ വന്ന കേന്ദ്ര കമ്പനി നിയമം നടപ്പിലാക്കുവാൻ നായർ സർവീസ് കമ്പനി ഇനിയും തയ്യാറായിട്ടില്ല .
സംസ്ഥാന നിയന്ത്രണം ഉണ്ടായിരുന്ന സമയത്ത് നായർ സമുദായത്തിന്റെ പേരുപറഞ്ഞുകൊണ്ട് നിയമത്തിൽ പ്രത്യേക പരിഗണന നേടിയെടുത്തിരുന്നതായാണ് അറിയുന്നത് .അത് ഫലത്തിൽ ഓഹരി ഉടമകളായ കരയോഗങ്ങളുടെ അവകാശത്തെ നിഷേധിക്കുന്നതായി വന്നിട്ടുണ്ട് .അതായത് സമുദായ പേരിൽ രാഷ്ട്രീയ പാർട്ടികളേയും ഭരണ നേതൃത്വത്തെയും സ്വാധീനിച്ചുകൊണ്ട് സ്വാർത്ഥത താത്പര്യങ്ങൾക്കായി വഞ്ചനാപരമായ നീക്കങ്ങൾ നടത്തിയതായാണ് ഉയർന്നുകേൾക്കുന്നത് .
0 Comments