ബാറുകൾ വഴി മദ്യ വിതരണം: സർക്കാരിന് റവന്യു നഷ്ടം ഉണ്ടാവില്ല

by | May 19, 2020 | Uncategorized | 0 comments

തിരുവനന്തപുരം :ബാറുകൾ വഴി പാഴ്‌സലായി മദ്യം നൽകുന്നതിലൂടെ സർക്കാരിന് റവന്യു നഷ്ടം ഉണ്ടാവുമെന്ന ആരോപണം ശരിയല്ലെന്ന് ബിവറേജസ് കോർപറേഷൻ അറിയിച്ചു.
കോർപറേഷന്റെ വെയർഹൗസിൽ നിന്ന് കൺസ്യൂമർഫെഡ്, ബാർ, ബിയർ/ വൈൻ പാർലർ കൂടാതെ മറ്റു ലൈസൻസികൾക്കും മദ്യം നൽകുന്നത് കോർപറേഷൻ നിശ്ചയിച്ചിട്ടുള്ള ഹോൾസെയിൽ വിലയ്ക്കാണ്. അതേ രീതിയിൽ തന്നെയായിരിക്കും ബാറുകൾക്കും മദ്യം നൽകുക. സർക്കാർ നിശ്ചയിച്ചിട്ടുള്ള ഉയർന്ന വിൽപ്പനനികുതി നിരക്കും ഉൾപ്പെടുത്തി ആയിരിക്കും വില ഈടാക്കുക. ലോക്ക്ഡൗണിനു മുൻപുള്ള അതേ രീതിയിൽ തന്നെയായിരിക്കും കോർപ്പറേഷൻ വിൽപ്പന തുടരുന്നത്. അതിനാൽ കോർപ്പറേഷനോ സർക്കാരിനോ റവന്യു നഷ്ടം ഉണ്ടാവില്ല.
കൺസ്യൂമർ ഫെഡിന്റെ കീഴിലുള്ള 36 ചില്ലറമദ്യവിൽപ്പനശാലകൾക്കും വിദേശമദ്യം നൽകുന്നത് കോർപറേഷന്റെ എഫ്.എൽ 9 വെയർഹൗസിൽ നിന്നാണ്. കൺസ്യൂമർഫെഡിന് നൽകുന്ന അതേ വിലയ്ക്കാണ് ബാറുകൾക്കും മറ്റു ലൈസൻസികൾക്കും മദ്യം നൽകുന്നത്. ഇതേ രീതി തന്നെയാണ് തുടർന്നും സ്വീകരിക്കുക.

കോർപറേഷന്റെ കീഴിലുള്ള ചില്ലറവിൽപ്പനശാലകളിലൂടെ മാത്രം മദ്യവിൽപന നടത്തിയാൽ ബാറുകളിൽ നിന്നുള്ള നികുതിവരുമാനം നഷ്ടമാകും. ഇത്തരത്തിൽ സർക്കാരിന് പ്രതിവർഷം ഏകദേശം 1500 കോടി രൂപയുടെ വരുമാന നഷ്ടം സംഭവിക്കും. നിലവിൽ കോർപറേഷന്റെ വെയർഹൗസിൽ നിന്ന് കോർപറേഷന്റെ ചില്ലറവിൽപ്പനശാലകൾക്കും മറ്റു ലൈസൻസികൾക്കും മദ്യം നൽകുന്നത് 70:30 എന്ന അനുപാതത്തിലാണ്. ബാറുകൾ തുറന്നു പ്രവർത്തിക്കാൻ കഴിയാതിരുന്ന ഘട്ടത്തിൽ ഈ അനുപാതത്തിലുള്ള വരുമാന നഷ്ടം കെ.എസ്.ബി.സിക്കുണ്ടാകും. എന്നാൽ ബാറുകളിലെ പ്രത്യേക കൗണ്ടറുകളിൽ കൂടി മദ്യവിൽപ്പന നടത്തുമ്പോൾ അതിനനുസൃതമായ വരുമാന വർധനവ് ബിവറേജസ് കോർപറേഷന് ഉണ്ടാകും.
പുതുക്കിയ ചട്ടപ്രകാരം ബാറുകളിലെ പ്രത്യേക കൗണ്ടർ വഴി മദ്യം വിൽക്കുമ്പോൾ ബാറുകൾക്ക് കോർപറേഷൻ നിശ്ചയിച്ചിട്ടുള്ള ചില്ലറവിൽപ്പന വിലയ്ക്കു മാത്രമേ വിൽക്കാനാവൂ. ഇത് 20 ശതമാനം മാർജിൻ ചേർത്തുള്ള വിലയാണ്. ഈ വിലയ്ക്കാണ് കെ.എസ്.ബി.സിയും കൺസ്യൂമർഫെഡും വിൽപ്പന നടത്തുന്നത്. മുൻകാലങ്ങളിലെപോലെ ബാറുകൾക്ക് ത്രീ സ്റ്റാർ, ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ പരിഗണനയിൽ ഇഷ്ടമുള്ള വിലയ്ക്ക് വിൽപ്പന നടത്താനാവില്ല.
കോർപറേഷന്റെ ചില്ലറവിൽപ്പനശാലകളിലും ബാറുകളിലും മറ്റും കോർപറേഷൻ നടപ്പിലാക്കുന്ന വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്തവർക്ക് മാത്രമേ മദ്യം നൽകാൻ കഴിയൂ.
മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് തൊട്ടടുത്തുള്ള വിൽപ്പനശാലയിലേയ്ക്ക് ഓട്ടോമാറ്റിക് ആയി ടോക്കൺ ലഭിക്കും. ബാറുകാരുടെ ഇഷ്ടപ്രകാരം ഉപഭോക്താക്കൾക്ക് ബാറിലേയ്ക്ക് മാത്രമായി വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ടോക്കൺ നൽകാൻ സാധിക്കില്ലെന്നും ബെവ്‌കോ അറിയിച്ചു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!