[ap_tagline_box tag_box_style=”ap-bg-box”]പുരകത്തുമ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് വാഴ വെട്ടുന്നു; ശ്രീ ചട്ടമ്പിസ്വാമി നാഷണൽ ട്രസ്റ്റ് .[/ap_tagline_box]
[ap_tagline_box tag_box_style=”ap-all-border-box”]തിരുവനന്തപുരം : വീട് വേവുമ്പോൾ വാഴവെട്ടുകയെന്നത് തെക്കൻ തിരുവിതാംകൂർ പ്രദേശത്തുള്ള ഒരു പഴം ചൊല്ലാണ്.അത് അക്ഷരംപ്രതി ഇപ്പോൾ നടപ്പിലക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്ഷേത്രങ്ങളേയും ക്ഷേത്ര സ്വത്തുക്കളേയും പുരാവസ്തു പ്രാധാന്യമുള്ള സാധനങ്ങളും ഒക്കെ നശിപ്പിക്കുകയും അന്യാധീനപ്പെടുത്തുകയും ക്ഷേത്ര മഹിമയും ചരിത്രവുമൊക്കെ ഇല്ലാതാക്കുന്നതിനും വേണ്ടി അക്ഷീണം പ്രവർത്തിക്കുകയാണ് ദേവസ്വം ബോർഡ് ഭരണസമിതി, എന്ന സത്യം പറയാതിരിക്കാൻ നിർവ്വാഹമില്ല. പച്ചക്കറി കൃഷി നടത്താനെന്ന വ്യാജേന ക്ഷേത്രഭൂമി അന്യാധീനപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. ഓരോ കാലത്തും അധികാരത്തിൽ വന്ന സർക്കാരും ദേവസ്വം ബോർഡും ആയിരക്കണക്കിന് ഏക്കർ ക്ഷേത്രഭൂമി ,തന്നിഷ്ടക്കാർക്കായി ഇതിനോടകം പാട്ടമെന്ന വ്യാജേന പതിച്ചു നൽകി പട്ടയം നൽകിക്കഴിഞ്ഞിരിക്കുന്നു. പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായപ്പോൾ മാത്രമാണ് ക്ഷേത്രഭൂമി തിരിച്ചുപിടിക്കാൻ ശ്രമം നടത്തിയത്.അതിൽ അദ്ദേഹം ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. ഇപ്പോൾ അതടക്കമുള്ള ഭൂമി മുഴുവൻ ദേവസ്വം ബോർഡ് ,കൃഷിക്കെന്ന് പറഞ്ഞ് അന്യാധീനപ്പെടുത്തി തുടങ്ങി. ക്ഷേത്രത്തിലെക്കാവശ്യമുള്ള പുഷ്പകൃഷിയോ ക്ഷേത്ര വൃഷമോ നടാൻ ദേവസ്വം ബോർഡിന് താല്പര്യമൊട്ടില്ലതാനും. അതുപോലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള, ചരിത്ര പ്രാധാന്യമുള്ള, ഇപ്പോൾ ലഭ്യമല്ലാത്ത പുരാവസ്തു/ രേഖാ പ്രാധാന്യമുള്ള പഴയ ലോഹ പാത്രങ്ങൾ, വിളക്കുകൾ, ഇതര ലോഹ വസ്തുക്കൾ എന്നിവ തന്നിഷ്ടക്കാരെക്കൊണ് യാതൊരടിസ്ഥാനവുമില്ലാതെ ആക്രി സാധനമെന്ന പരിഗണനയിൽ തോന്നിയ പടിവിറ്റുതുലക്കാൻ തീരുമാനിച്ച് നടപ്പിലാക്കി തുടങ്ങിയിരിക്കുന്നത് . ഇത് ചരിത്ര നശീകരണവും ഹിന്ദുധർമ്മ ധ്വംസനവും സനാതന ധർമ്മനശീകരണം ലക്ഷ്യമാക്കിയുള്ള ശിഥിലീകരണ പ്രവർത്തനമാണ്. ഈ ധർമ്മ ധ്വംസനത്തിനെതിരെ ശക്തമായി ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു.ഈ കുത്സിത പ്രവർത്തനത്തിനെതിരെ ഹിന്ദു സമൂഹവും ഈ ധർമ്മത്തിനോട് പ്രതിബദ്ധതയും അനുഭാവവുമുള്ള എല്ലാ സുമനസ്സുകളും പ്രതിഷേധിക്കണമെന്നും പ്രതികരിക്കണമെന്നും ചട്ടമ്പി സ്വാമി സംഘടനകളുടെ ആഗോള ഐക്യവേദി ജനറൽ സെക്രട്ടറി എ എസ് മോഹനകുമാർ അഭ്യർത്ഥിക്കുന്നു.[/ap_tagline_box]
0 Comments