കോട്ടയം : പാട്ടക്കാലാവധി കഴിഞ്ഞിട്ടും സർക്കാരിനെ തിരിച്ച് ഏൽപ്പിക്കാതെ ഹാരിസൺ കമ്പനി അനധികൃതമായി കൈവശം വെച്ച് ബിലീവേഴ്സ് ചർച്ചിന് കൈമാറിയ 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് നിരുപാധികം സർക്കാർ ഏറ്റെടുക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഈ. എസ്. ബിജു ആവശ്യപ്പെട്ടു.
പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി കൈമാറ്റംചെയ്യാൻഹാരിസൺഗ്രൂപ്പിന്അവകാശം ഇല്ലെന്നിരിക്കെ ബിലീവേഴ്സ് ചർച്ചും ആയി നടത്തിയ കൈമാറ്റത്തിന്നിയമപരമായ പിൻബലവും സംരക്ഷണവും ഇല്ല. എം ജി രാജമാണിക്യം ഐ എ എസ് റിപ്പോർട്ടും, മറ്റു കമ്മീഷൻ റിപ്പോർട്ടുകളും വ്യാജരേഖ ചമച്ച് ആണ് ഹാരിസൺ ഭൂമികൈമാറ്റം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.സർക്കാർ പാട്ട വ്യവസ്ഥയിൽ ഭൂമി നൽകിയത് ഹാരിസൺഗ്രൂപ്പിനാണ്,
അതിനാൽബിലീവേഴ്സ്ചർച്ച് യാതൊരു നഷ്ട പരിഹാരത്തിനും അർഹരല്ല. കയ്യേറ്റത്തിന് മാന്യത നൽന്ന ഒരു നടപടിയും സർക്കാർ സ്വീകരിക്കരുത് എന്നാണ് ഹിന്ദു ഐക്യവേദി ആവശ്യപ്പെടുന്നത്. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ഏറ്റെടുത്തു സംസ്ഥാനത്തെ ഭൂരഹിത സമൂഹത്തിന് പാർപ്പിട പ്രശ്നം പരിഹരിക്കാൻ 1000 ഏക്കർഭൂമി അനുവദിക്കണമെന്ന് ഇ എസ് ബിജു ആവശ്യപ്പെട്ടു. ചെറുവള്ളി എസ്റ്റേറ്റിന് ഉള്ളിലുള്ള ക്ഷേത്രം വക ഭൂമി, എരുമേലി ക്ഷേത്രം ദേവസ്ഥാനത്തിനും പഞ്ച തീർത്ഥ് കുഴി ദേവ സ്ഥാനത്തിനും വിട്ടു നൽകണമെന്നും ഈ. എസ്. ബിജു ആവശ്യപ്പെട്ടു
0 Comments