വിവാഹ വാർഷികം….:ബിന്ദുപുഷ്പൻ എഴുതുന്ന കഥ ..

by | Apr 2, 2021 | Lifestyle | 0 comments

വിവാഹ വാർഷികം

www,pathradipar.com

(wriitenby:ബിന്ദുപുഷ്പൻ)

ജനുവരി ഇരുപത്തിയേഴ്  !
ഇന്ന് അവരുടെ പതിനഞ്ചാം വിവാഹ വാർഷികമാണ്!

 

അലറാമില്ലാതെ  തന്നെ  പതിവുപോലെ  വീണ  ഉണർന്നെണീറ്റു.  കണ്ണുകളടച്ചു  കിടക്കയിൽ അല്പനേരം  ധ്യാന നിരതയായിരുന്നു.  മൗന പ്രാർത്ഥനക്കൊടുവിൽ  കഴുത്തിൽ  കിടന്ന താലിമാലയെടുത്ത്‌  ഇരുകണ്ണിലും  വെച്ചു  പ്രാർത്ഥിച്ചു. പിന്നെ  തിരിഞ്ഞു ചെറു പുഞ്ചിരിയോടവൾ  അദ്ദേഹത്തെ നോക്കി . ആശാൻ നല്ല ഉറക്കത്തിലാണ്. ഗൗരവം നിറഞ്ഞ ആ മുഖത്തുനോക്കി ഇത്തിരി  നേരമങ്ങനെയിരുന്നു. മെല്ലെ ആ തിരുനെറ്റിയിലൊരു ചുംബനം മുദ്രണം ചെയ്തിട്ടവൾ  പ്രഭാതകൃത്യങ്ങളിലേക്ക് തിരിഞ്ഞു.

കൃത്യം  ആറുമണിക്ക്  മോളെ വിളിച്ചുണർത്തി. തനുമോൾ  ഏഴാം ക്ലാസ്സിലാണ്  പഠിക്കുന്നത്. വളരെ  ഉത്സാഹത്തോടെയവൾ  ഉണർന്ന്  അമ്മയെ കെട്ടിപിടിച്ചു.

“ഹാപ്പി വെഡ്ഡിങ് ആനിവേഴ്സറി മമ്മ..”

വിഷ്ചെയ്തിട്ട് മോൾ അവളുടെ കഴുത്തിലൂടെ കൈകളിട്ടു ചുറ്റി പിടിച്ചുകൊണ്ട് കവിളിലൊരു മുത്തം വെച്ചപ്പോൾ ആ  കപോലങ്ങൾക്ക് നേർത്ത ചൂടുണ്ടായിരുന്നുവെന്ന് വീണയ്ക്ക് തോന്നി. മോൾ വേഗം തലയണക്കീഴിൽ  ഒളിപ്പിച്ചു  വെച്ചിരുന്ന ഒരു കുഞ്ഞു  ഗിഫ്റ്റ് ബോക്സെടുത്തു വീണയ്ക്കു നേരെ നീട്ടി. അവളതിലേക്ക്  അത്ഭുതത്തോടെ നോക്കി.  എന്തായിത്? ആ കുഞ്ഞിക്കണ്ണുകളിൽ  സന്തോഷത്തിൻെറ  തിരയിളക്കം.  കണ്ണുകൾകൊണ്ട് അത് തുറന്നു നോക്കാൻ മോൾ  ആവശ്യപ്പെട്ടു. വീണ  സന്തോഷത്തോടെ  വർണ്ണപേപ്പറുകൾ നീക്കി പൊതിയഴിച്ചപ്പോൾ  കണ്ടു, ഒരു  കുഞ്ഞു  ബോക്സ്. മോൾക്ക്  പപ്പ കൊടുക്കുന്ന പോക്കറ്റ്മണികൾ സ്വരൂപിച്ചു  എന്തോ വാങ്ങിയതാണ്.  ആകാംക്ഷയോടെ  അവളത്  പതിയെ തുറന്നു നോക്കി. മനോഹരമായൊരു   ചുവന്ന  സിന്ദൂരച്ചെപ്പ്!!  ചെപ്പുനിറയെ കൊച്ചു  കൊച്ചു സ്പടികചില്ലുകളും മുത്തുകളും കൊണ്ട് ഭംഗിയായി അലങ്കരിച്ചിരുന്നു.

ചിത്തടത്ത്‌ തറവാട്‌ ,.ചരിത്രവും, ഐതിഹ്യവും .

“താങ്ക്യൂ.. മൈ ഡിയർ”
മോളെ  ശരീരത്തോട് ചേർത്ത് പിടിച്ചുകൊണ്ട് നിറഞ്ഞ മനസ്സോടെ വീണ പറഞ്ഞു. ചെപ്പിൻെറ മൂടി മെല്ലെ  തുറക്കുമ്പോൾ  നിറയെ  സിന്ദൂരം  പുറത്തേക്ക് തൂവാൻ  വെമ്പൽപൂണ്ട്  നിൽക്കുന്നു. വീണയ്ക്കു  സന്തോഷമായി. പപ്പയെ പോലെയല്ല  മോൾ.. അവൾ  ഓർത്തു  വെച്ചിരിക്കുന്നു.. അത് അടച്ചുവെച്ചിട്ട്  മോളുടെ നെറുകയി മെല്ലെയവൾ  ചുണ്ടുചേർത്തു. തന്നെ അറിയുന്ന മകൾ..! തൻെറ ഭാഗ്യമാണ്..

അടുക്കളയിലെ  ജോലികളോരോന്നായി  വേഗം ചെയ്തു തീർത്തു  വിവേകിനുള്ള  ചായയുമായി ചെന്ന് അയാളെ വിളിച്ചുണർത്തി.
“മോളുണർന്നോ..”
‘ഉം..”
പതിവുപോലെ  ഒപ്പമിരുന്ന്  ചായ  കുടിക്കുമ്പോൾ ആ  കൈകൾ  പതിയെ മൊബൈൽ ഫോണിലേക്ക്  നീളുന്നത് കണ്ടു. യാതൊരു  പ്രതികരണവുമില്ലാതെ..

തുടരും ….

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!