[ap_tagline_box tag_box_style=”ap-bg-box”] ‘സഹായം’ വാങ്ങി സി പി എം നേതാവിന്റെ മരണവാർത്ത നൽകിയെന്ന് . [/ap_tagline_box]
മരണത്തിലും രാഷ്ട്രീയം കണ്ട് തരം താഴലിന്റെ അങ്ങെയറ്റത്തെ വിമർശനവുമായി റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥൻ .കഴിഞ്ഞ ദിവസം ‘പത്രാധിപർ ‘ നൽകിയ ഒരു മരണ വാർത്തയാണ് ഇയ്യാളെ ചൊടിപ്പിച്ചത് .പോത്തൻകോട് മുൻ ഗ്രാമപഞ്ചായത്തംഗം ബിജു അന്തരിച്ച വാർത്ത നൽകിയതിനെയാണ് വിമർശിച്ചിരിക്കുന്നത് .’പത്രാധിപർ ‘ ഒദ്യോഗിക വാട്ട്സ് ആപ്പ് നമ്പറിൽ വിമർശിക്കുകയും ആക്ഷേപം ഉന്നയിച്ചുകൊണ്ടുമാണ് മെസ്സേജ് അയച്ചിരിക്കുന്നത് .’പത്രാധിപർ ‘ സി പി ഐ (എം ) ൽ ചേർന്നാൽ ‘സഹായി’ക്കുമെന്നാണ് മുനവച്ചുള്ള ആക്ഷേപം .സി പി എമ്മുകാർ മാത്രമേ മരിക്കുകയുള്ളോയെന്നും ചോദിക്കുന്നുണ്ട് .
‘പത്രാധിപർ ‘ നടത്തിയ അന്വേഷണത്തിൽ ഇയ്യാൾ ഒരു നാഷണലിസ്റ് ബാങ്കിൽ ചീഫ് മാനേജർ ആയിരുന്നെന്ന് അറിയുവാൻ കഴിഞ്ഞിട്ടുണ്ട് .പാലക്കാടാണ് സ്വദേശം .
വിദ്യാഭ്യാസം കൂടുന്നതിനനുസരിച്ച് വിവരമുണ്ടാകണമെന്നില്ലന്ന് നാട്ടിൽ പറയുന്നത് ശരിവയ്ക്കുന്നതാണ് ഇത്തരം സംഭവങ്ങൾ . ഉന്നത ഉദ്യാഗത്തിലിരുന്ന ഒരാളുടെ സങ്കുചിത മനോഭാവം ഒറ്റപെട്ടതല്ല .മരണത്തെപോലും രാഷ്ട്രീയവത്കരിക്കുന്ന തരത്തിൽ രാഷ്ട്രീയ തിമിരം മലയാളി മനസിനെ കീഴടക്കിയിരിക്കുന്നു ..’സഹായം ‘ സ്വീകരിച്ചുകൊണ്ടാണ് സി പിഎം നേതാവിന്റെ മരണവാർത്ത നൽകിയെന്ന ആക്ഷേപം ‘പത്രാധിപർ’ പുശ്ചത്തോടെയാണ് തള്ളിക്കളയുന്നത് .അയ്യാളുടെ മാനസിക നിലയുടെ വ്യത്യാസമാണ് ഇത്തരം വിലകുറഞ്ഞ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതിലൂടെ തെളിയിക്കുന്നത് .പത്ര ധർമ്മത്തെ കുറിച്ചും പത്രാധിപർ പബ്ലിക്കേഷൻ നയത്തെ കുറിച്ചും വാട്ട്സ് ആപ്പ് വഴി അയാൾക്ക് മറുപടി നൽകിയെങ്കിലും ഈ വാർത്ത പ്രസിദ്ധീകരിക്കുന്നത് വരേ തിരിച്ച് മറുപടി നൽകിയിട്ടില്ല .
മറ്റാരുടെയും മരണ വാർത്തകൾ കണ്ടിട്ടില്ലെന്നാണ് ഇയ്യാൾ കണ്ടുപിടുത്തം . കഴിഞ്ഞ ദിവസങ്ങളിൽ ആദ്യകാല ജനസംഘം സ്ഥാനാർഥി വട്ടിയൂർക്കാവ് കെ പി സദാശിവൻ ,ജനതാദൾ നേതാവ് എം പി വീരേന്ദ്രകുമാർ ,തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന ബി ദീപു ,കർണ്ണാടക സംഗീതജ്ഞൻ കിളിമാനൂർ ആർ ത്യാഗരാജൻ തുടങ്ങിയവരുടെ മരണ വാർത്തകൾ ‘പത്രാധിപർ ‘ നൽകിയിരുന്നു .
0 Comments