തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ കൊറോണ വാർഡിൽ മണിക്കൂറുകൾക്കിടയിൽ സംഭവിച്ച രണ്ട് ആത്മഹത്യയുടെ വാർത്ത ആശങ്കയോടെയാണ് പൊതുജനം കേട്ടതെങ്കിലും അതിനെ തുടർന്ന് കോൺഗ്രസ്സ് പാർട്ടിയുടെ യുവജനവിഭാഗം നടത്തിയ മാർച്ച് ഫലത്തിൽ പേക്കൂത്തായി .. ഐസൊലേഷൻ വാർഡിലെ ആത്മഹത്യ, കോവിഡിനെ നേരിടുന്നതിലെ പാളിച്ചകളാണ് തുറന്നു കാട്ടുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിക്ഷേധം സംഘടിപ്പിച്ചത് .എന്നാൽ സാമൂഹ്യ അകലം പാലിക്കാതേയും പലരും മാസ്ക് ധരിക്കാതെയും നിയമലംഘനങ്ങൾ നടത്തി, മാർച്ച് രാഷ്ട്രീയ പെറാട്ടുനാടകമാക്കി.
ആരോഗ്യവകുപ്പിന്റെ വീഴ്ചകളെകുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് തിരുവനന്തപുരം ജില്ലാകമ്മറ്റിയാണ് സെക്രട്ടറിയേറ്റിലേക്കും വിഎസ് ശിവകുമാർ എം.എൽ.എ, ഡിസിസി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഡിസിസി, ആരോഗ്യമന്ത്രിയുടെ വസതിയിലേക്കും മാർച്ച് നടത്തിയത് . ഇവരെ അറസ്റ്റ് ചെയ്തു എ. ആർ ക്യാമ്പിൽ കൊണ്ടുവന്നപ്പോൾ മുൻ ആഭ്യന്തര മന്ത്രി കൂടിയായ രമേശ് ചെന്നിത്തല പ്രതിക്ഷേധക്കാരേ സന്ദർശിച്ചു .അദ്ദേഹവും സാമൂഹ്യ അകലം പാലിച്ചില്ല . കൂടിയിരുന്ന ചിലർ മാസ്കും ധരിച്ചിട്ടില്ല .തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ രാഷ്ട്രീയമായി നേട്ടം കൊയ്യുന്നതിനാണ് കോൺഗ്രസ്സ് പാർട്ടിയിലെ മുഖ്യമന്ത്രി കസേര മോഹികൾ കോവിഡ് മഹാമാരിയെ കാണുന്നതെന്നുള്ളത്തിന് വർത്തമാനകാല തെളിവാണ് ഇന്ന് നടന്ന പ്രഹസനം .
0 Comments