പത്തനംതിട്ട :ജില്ലയില്‍ പോലീസിന്റെ നേതൃത്വത്തില്‍ വ്യാജചാരായ വാറ്റിനെതിരെയുള്ള റെയ്ഡുകളും പരിശോധനകളും ശക്തമാക്കിയതിനെ തുടര്‍ന്ന് രണ്ടു കേസുകളിലായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. കൊടുമണ്‍ ഐഎച്ച്ഡിപി കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന അജയനിവാസ് വീട്ടില്‍ വിനോദിനെ (41)ഒന്നര ലിറ്റര്‍ വ്യാജചാരായവുമായി പിടികൂടി. വീട്ടില്‍ നിന്നും വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തു. കൊടുമണ്‍ എസ്‌ഐ ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പെരുനാട് പോലീസ് നടത്തിയ റെയ്ഡില്‍ പേഴുംപാറ രമാഭായി കോളനിയിലെ ഒരു വീട്ടില്‍ നിന്നും അഞ്ചു ലിറ്റര്‍ കോടയും രണ്ടു ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വിനോദ് (37) എന്നയാളെ അറസ്റ്റ് ചെയ്തു. എസ്‌ഐ കവിരാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തില്‍ എസ്‌സിപിഒമാരായ അനില്‍കുമാര്‍, സോജു എന്നിവരുമുണ്ടായിരുന്നു.
പണംവച്ചു ചീട്ടുകളിച്ചതിന് ഏനാത്ത് പോലീസ് സബ് ഇന്‍സ്പെക്ടര്‍ എട്ടു പേരെ അറസ്റ്റ് ചെയ്തു. മദ്യവില്പനയും വ്യാജവാറ്റും തടയുന്നതിന് ശക്തമായ റെയ്ഡുകള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. ജില്ലയില്‍ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനപരിധികള്‍ അടയ്ക്കുകയും, അനാവശ്യ യാത്രകള്‍ തടയുകയും ചെയ്യും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് രോഗം വീണ്ടും വ്യാപിക്കാനിടയാകുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് ഉള്‍ക്കൊണ്ട്, നിയന്ത്രണലംഘനങ്ങള്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ തുടരും.
ജില്ലയില്‍ ബുധന്‍ വൈകുന്നേരം മുതല്‍ വ്യാഴം ഉച്ചക്ക് ശേഷം വരെ 312 കേസുകളിലായി 325 പേരെ അറസ്റ്റ് ചെയ്തു. 258 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജീവന്‍ രക്ഷാ ഔഷധങ്ങളും, ഭക്ഷ്യവസ്തുക്കളും ആവശ്യക്കാര്‍ക്ക് ജനമൈത്രി പോലീസ് എത്തിച്ച് വരുന്നു. കോന്നി ജനമൈത്രി പോലീസും പ്രവാസി സംഘവും ചേര്‍ന്ന് വാങ്ങിയ വാട്ടര്‍ ബെഡ്, മാസങ്ങളായി പക്ഷാഘാതം പിടിപെട്ട് തളര്‍ന്ന് കിടക്കുന്ന കരീം എന്നയാള്‍ക്ക് നല്‍കി. ജനമൈത്രി പോലീസ് ജില്ലാ നോഡല്‍ ഓഫീസറും, സി ബ്രാഞ്ച് ഡിവൈഎസ്പിയുമായ ആര്‍. സുധാകരന്‍പിള്ളയുടെ നേതൃത്വത്തിലാണ് വാട്ടര്‍ ബെഡ് നല്‍കിയത്. കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ആര്‍. സുരേഷ്, ജനമൈത്രി ബീറ്റ് ഓഫീസര്‍ ജയശ്രീ, സുബീക് റഹിം തുടങ്ങിയവരും ഉണ്ടായിരുന്നു.
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments