കൊവിഡ് ചികിത്സയിൽ പ്രാവീണ്യമുള്ള 15 ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരുമടങ്ങുന്ന സംഘം ഇന്ന് കുവൈറ്റിലെത്തി. ഇന്ത്യയുടെ കൊവിഡ് ദ്രുത പരിശോധനയും, ചികിത്സാ രീതികളും കുവൈറ്റിലെ ആരോഗ്യ പ്രവർത്തകരെ പരിശീലിപ്പിക്കാൻ രണ്ടാഴ്ചക്കാലത്തേക്കാണ് വിദഗ്ധ സംഘം കുവൈറ്റിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുമായി കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ക്ക് സാബാ അൽ ഖലീദ് അൽ ഹമദ് അൽ സാബാ നടത്തിയ ചർച്ചയിലാണ് വിദഗ്ധ സംഘത്തെ നിയോഗിക്കാൻ തീരുമാനമായത്. ഇതിനു പിന്നാലെ നടന്ന വിദേശകാര്യ മന്ത്രിതല ചർച്ചയിൽ ചികിത്സാരംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ ധാരണയായി. ചരിത്രപരമായും സാംസ്കാരികമായും സാമ്പത്തികമായും ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സഹകരണത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. 10 ലക്ഷത്തോളം പ്രവാസികൾ കുവൈറ്റിലുണ്ട്. കൊവിഡ് പ്രതിരോധത്തിൽ പൂർണ്ണ പിന്തുണയും സഹായവും കുവൈറ്റിന് നൽകാൻ ഇന്ത്യ എല്ലാ ശ്രമവും നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് വിദഗ്ധ സംഘത്തെ അയച്ചത്.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments