സംസ്ഥാനത്തെ മുതിർന്ന ഒരു ഐ പി എസ് ഉദ്യോഗസ്ഥന്റെ അവസ്ഥ ഇന്ന് അദ്ദേഹം തന്നേ സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടു .കേരളം പോലൊരു സ്റ്റേറ്റിന് നാണക്കേടാണ് ഇത് .വോട്ടുചെയ്തു ജയിപ്പിക്കുന്ന പൗരന്മാരെ പുല്ലുവിലപോലും രാഷ്ട്രീയം കളിച്ചു നടക്കുന്നവർ കൽപ്പിക്കുന്നില്ലന്ന് വീണ്ടും തെളിയിക്കുന്നതാണ് . കേരളത്തിൽ വിദ്യാസമ്പന്നരുടെ അതിപ്രസരമാണെന്നാണ് വയ്പ്പ് പക്ഷെ സാമൂഹ്യമായ ബോധം കൂടുതൽ പേർക്കും കഷ്ടിയെന്ന് പറയേണ്ടിവരും . അല്ലേൽ രാഷ്ട്രീയ കോമരങ്ങൾ ഇത്രയും തുള്ളില്ല . ജനത്തിന്റെ നികുതി പണവും പൊതുസമ്പത്തും കട്ട് കുടിച്ചുകൊണ്ട് മുന്നേറുന്നവർ അൽപ്പം പോലും മര്യാദ കാണിക്കുന്നില്ല . രാഷ്ട്രീയക്കാരുടെ കാര്യത്തിൽ കേരളീയർ ഒരു പുനർചിന്തയ്ക്ക് സമയമായിരിക്കുന്നു . അധികാരം കൊണ്ട് താഴെക്കിടയിലുള്ള അംഗം മുതൽ പണമുണ്ടാക്കുന്നത് ഒരു ഫാഷനായി മാറിയിട്ട് കാലങ്ങളായി …രാഷ്ട്രീയ പകപോക്കൽ അടുത്തകാലത്തായി വർദ്ധിച്ചിരിക്കുന്നത് നമ്മൾ കാണുന്നതാണ് . ജനത്തിന് സേവനം ചെയ്യുന്നവരെയല്ല , മറിച്ച് രാഷ്ട്രീയപാർട്ടികൾക്ക് സേവനം ചെയ്യുന്നവരേയാണ്നേ താക്കന്മാർക്കും അവരുടെ മന്ത്രിമാർക്കും ഇഷ്ടം .അല്ലാത്തവരെ പടിയടച്ചു പിണ്ഡം വയ്ക്കാൻ ഒരു മടിയുമില്ല . ട്രാൻസ്പോർട്ടിന്റെ നഷ്ടം കുറച്ച് ജനകീയവത്കരിച്ചു കൊണ്ടുവന്ന തച്ചങ്കരിയെ യൂണിയൻ കാപാലികർ നിലം തോടിച്ചില്ല .വിജിലൻസിന്റെ പവർ കാണിച്ച ജേക്കബ്ബ് തോമസിനെ ഒരു സ്ഥാപനം ഭരിക്കാൻ കൊണ്ടിരുത്തി .കാൽകീഴിൽ കിടക്കാത്ത സെൻകുമാറിനെ കസേരയിൽ സമാധാനമായി ഇരിക്കുവാൻ സമ്മതിച്ചില്ല . ഇങ്ങനെ ഐ പി എസ് കാരെ സ്ഥാപനങ്ങൾ ഭരിക്കാൻ ഏൽപ്പിക്കുന്നത് വളരെ കാലം മുൻപേ മതിയാക്കേണ്ടിയിരുന്നു . അവരെ തരം താഴ്ത്തുന്നതിന് തുല്യമാണ് ഇത്തരം പ്രവർത്തികൾ .വങ്കത്തരം പിടിച്ച രാഷ്ട്രീയക്കാർക്ക് അഡ്മിനിസ്ട്രേഷൻ കൈകാര്യം ചെയ്യുന്നവരേ പീഡിപ്പിക്കുവാൻ കഴിയുന്നതിൽ പരം ജനാധിപത്യത്തിന് ഇടിവുതട്ടാനില്ലാ ….
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments