കൊല്ലം : ഗുരുവായൂർ ദേവസത്തിന്റെ അഞ്ചു കോടി സംഭാവന നീതി നിഷേധം … കൊറോണയുടെ മറവിൽ ഗുരുവായൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് അഞ്ചു കോടി രൂപ നല്കിയത് ഭരണഘടനാ ലംഖനമാണെന്ന് മുന്നോക്ക സമുദായ ഐക്യമുന്നണി . ശബരിമല വിഷയത്തിൽ ദേവൻ മൈനറാണെന്ന വാദം സുപ്രീം കോടതി നിരീക്ഷിച്ചതാണ്. മൈനറിന്റെ സ്വത്ത് ക്ഷേത്രാവശ്യങ്ങൾക്കും സേവകരായ ക്ഷേത്രജീവനക്കാർക്കുമായിട്ടുള്ളതാണ്. മുൻപ് പ്രളയ ഫണ്ടിലേയ്ക്ക് കോടികൾ നല്കിയത് കോടതിയുടെ പരിഗണയിലിരിക്കുമ്പോൾ മുഖ്യന്റെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് അഞ്ചുകോടി നല്കിയത് സി പി എം ഭരണ സമിതിയുടെ നിർദ്ദേശ പ്രകാരമാണ്. ദേവസ്വം ഫണ്ടിൽ നിന്നും ഒരു രൂപാ പോലും ക്ഷേത്ര കാര്യങ്ങൾക്കല്ലാതെ ചെലവിടാൻ പാടില്ലാത്തതാണ്. ക്ഷേത്ര കാണിക്ക മൈനറായ ഭഗവന് നല്കുന്നതാണ്.ഈ തുകയിൽ നിന്ന് ദുരിതാശ്വാസഫണ്ടിലേയ്ക്ക് നല്കിയത് അംഗീകരിക്കാൻ മുന്നോക്ക സമുദായ ഐക്യമുന്നണി തയ്യാറല്ല. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടവർ ക്ഷേത്ര വാദ്യകലാകാരന്മാർ എന്നിവർ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുമ്പോൾ അഞ്ചു കോടി സംഭാവന സി പി എമ്മിന്റെ ധാർഷ്ട്യം ആണെന്നു വേണം വിശ്വസിക്കാൻ .ക്ഷേത്രജീവനക്കാർക്ക് കൊറോണക്കാലത്ത് സാമ്പത്തിക സഹായം നല്കണമെന്ന നിവേദനം മുഖ്യന് നല്കിയിട്ട് നടപടി എടുത്തില്ല. കൂടാതെ ഓർഡിനൻസ് വഴി 25% ശമ്പളം കട്ടു ചെയ്ത് ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് മാറ്റുന്നു. ജനങ്ങളോടും, സർക്കാർ ജീവനക്കാരോടും, രാവും പകലും കൊറോണയെ തുരത്താൻ കഷ്ടപ്പെടുന്ന പൊലീസിന്റെയും, ആരോഗ്യ പ്രവർത്തകരുടെയും പിച്ച ചട്ടിയിൽ കൈയ്യിട്ടുവാരുന്ന ‘ ദയയും ദാക്ഷിണ്യവുമില്ലാത്ത സർക്കാർ ഭരണത്തെ ഈ സംഘടന അനുകൂലിക്കില്ല. ഗുരുവായൂർ ദേവസ്വം അഞ്ചുകോടി ദുരിതാശ്വാ ഫണ്ടിലേയ്ക്ക് നല്കിയതിൽ മുന്നോക്ക സമുദായ ഐക്യമുന്നണി ശക്തമായി പ്രതിക്ഷേതിക്കുന്നു.
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments