മുബൈയ് : ലഡാക്കിന്റെ ഗാൽവാൻ താഴ്വരയിൽ നടന്ന ഇന്ത്യൻ-ചൈനീസ് സൈന്യം തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു കേണലും ഭാരതീയ സൈന്യത്തിലെ രണ്ട് സൈനികരും രക്തസാക്ഷിത്വം വരിച്ചു. ചൈനയുടെ ഈ വഞ്ചനയെ ഹിന്ദു ജനജാഗ്രതി സമിതി അപലപിക്കുന്നതായി ദേശീയ വക്താവ് രമേശ് ഷിന്ദേ. രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഭാരത സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്യണം, കൂടാതെ ചാണക്യ-നീതിയും ഗറില്ലാ യുദ്ധത്തിന്റെ തന്ത്രങ്ങളും ഉപയോഗിച്ച് ചൈനയുടെ വഞ്ചനാപരമായ യുദ്ധ തന്ത്രത്തിന് ഉചിതമായ മറുപടി നൽകണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുന്നു. ചൈനക്കെതിരെ മോദി സർക്കാർ സ്വീകരിക്കുന്ന നിലപാടിനെ ഭാരതീയ ജനത ശക്തമായി പിന്തുണയ്ക്കും.
ഭാരതത്തിന്റെ അതിർത്തിയിൽ പോരാടുന്പോൾ ഭാരതീയ സൈന്യം ചൈനയെ ഒരു പാഠം പഠിപ്പിക്കുമെന്നതിൽ സംശയമില്ല; എന്നിരുന്നാലും, ഓരോ ഭാരതീയനും രാജ്യത്തിന്റെ അഭിമാനം കണക്കിലെടുത്ത് ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നതിലൂടെയും എല്ലാ തലങ്ങളിലും ചൈനയെ പരാജയപ്പെടുത്തിയും യുദ്ധം ചെയ്യണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി അഭ്യർഥിച്ചു .
0 Comments