കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകി ക്ഷേത്രങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം ഹിന്ദു സംഘടനാ നേതാക്കളെ അപമാനിക്കൽ ആണന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.
ക്ഷേത്ര കാര്യങ്ങളും ക്ഷേത്ര പൂജകളും ആചാര കാര്യങ്ങളും ചർച്ച ചെയ്യാൻ ഹിന്ദു സമൂഹത്തിലെ പ്രധാനപ്പെട്ട ആചാര്യന്മാരെയും, താന്ത്രികാചാര്യന്മാരെയും, ഭക്തജന സംഘടനകൾ,ഹിന്ദു സംഘടനാ നേതാക്കൾ ജീവനക്കാരുടെ പ്രതിനിധികൾ എന്നിവരെയാണ് വിളിച്ചു ചേർക്കേണ്ടത്. അതിനുപകരം മതമേലധ്യക്ഷന്മാരെയും, ഇടതുപക്ഷം ശബരിമല ആചാരലംഘനത്തിന് വിലയ്ക്കെടുത്തസമുദായ നേതാവിനെയും വിളിച്ചിരുത്തി തീരുമാനം പ്രഖ്യാപിക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യം ഉണ്ട്.മത നേതാക്കളെ കുത്തി നിറച്ച യോഗത്തിൽ ഹിന്ദു സമൂഹ പ്രതിനിധികളായി സാന്ദ്രനന്ദ സ്വാമിയെയും, തന്ത്രി സമൂഹത്തിൽ നിന്ന് 2പേരെയും മാത്രമാണ് യോഗത്തിൽ വിളിച്ചത്.
ക്ഷേത്രങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഹൈന്ദവ സംഘടനകളും ആദ്ധ്യാത്മിക ആചാര്യന്മാരും ആത്മീയ നേതാക്കളും ആണെന്നിരിക്കെ യോഗം പ്രഹസനമാക്കി മാറ്റിയതിൽ ഹിന്ദുഐക്യവേദി പ്രതിഷേധം രേഖപ്പെടുത്തുകയാണ്. മുഖ്യമന്ത്രി ഇത്തരം വിഷയങ്ങൾ സമചിത്തതയോടെ കൈകാര്യം ചെയ്യണം. കൊറോണ കാലത്തും മുഖ്യമന്ത്രിയും സർക്കാരും ഹിന്ദു സമൂഹത്തോട് യുദ്ധം പ്രഖ്യാപിച്ചാൽ അതേനാണയത്തിൽ ഹിന്ദുസംഘടനകൾ അതിനെ നേരിടും എന്ന് ഇ. എസ് ബിജു പറഞ്ഞു. മുഖ്യമന്ത്രി ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിച്ച് അത് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അത് അനുസരിക്കേണ്ട ബാധ്യത ഹിന്ദു സമൂഹത്തിന് ഇല്ലെന്ന് ഇ. എസ് ബിജു സർക്കാരിനെ ഓർമപ്പെടുത്തി.
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments