ടിപ്പുവിൻറെ പ്രേതം സത്യമോ ? നായന്മാരുടെ സർവ്വ നാശം കാണും .

by | Jan 29, 2024 | Latest | 0 comments


Is Tipu's ghost real? All the destruction of the nair will be seen.

നായന്മാർ  പുറംലോകം അറിയുന്നത്  ‘കരയോഗം ‘ എന്ന പേരിലാണ് .എന്നാൽ നായർ വംശത്തിന്റെ ചരിത്രം പറയുമ്പോൾ അപ്രധാനവും ഏറ്റവും ചെറിയ അളവുകോലുമാണ് കരയോഗങ്ങൾക്കുള്ളത് പാൽ പാത്രത്തിലെ പാട മാത്രമാണ്  കരയോഗങ്ങൾ .അതോടെ തീരുന്നതാണ്  പൊതുസമൂഹത്തിനും  ലോകത്തിനും നായർ സമുദായത്തെ  സംബന്ധിച്ചുള്ള  അന്വേഷണങ്ങളും  വിവരങ്ങളും .ലോകത്ത് ഒട്ടനവധി ഗോത്രവർഗ്ഗങ്ങളും സമൂഹങ്ങളുമുണ്ട് .അവരെല്ലാം ഏതെങ്കിലുമൊരു കാലഘട്ടത്തിൽ തകർച്ചകൾ നേരിട്ടിട്ടുമുണ്ട് .തിരികെ സ്വപ്രയത്നം കൊണ്ട് കരകയറിയിട്ടുമുണ്ട് . രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങൾ ഉണ്ടാകാത്ത അവസ്ഥയിൽ സ്വയം ഉയർത്തെഴുന്നേറ്റ് വരുന്നതിന് കഠിനമായ ത്യാഗങ്ങൾ സഹിക്കേണ്ടതായുണ്ട്  . അത്തരത്തിൽ പ്രസക്തമായതും അതീവ പ്രാധാന്യത്തോടെയുള്ളതുമായി ചൂണ്ടിക്കാട്ടാവുന്നതാണ്  ജൂതരുടെ ചരിത്രം .അവരുമായി ഏറെ സമാനതകളോടെ കാണാവുന്നൊരു  വംശമാണ്  നായന്മാർ . ദക്ഷിണേന്ത്യയിലെ ചരിത്രത്തിൽ നിർണ്ണായക ഏടുകളാണ് നായന്മാരുടേത് നാടുവാഴികളിൽ തുടങ്ങി ചരിത്രത്തിന്റെ സമസ്ത മേഖലകളിലും ഒരു പക്ഷെ ലോക ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളവരും കുറവല്ല . മലയാള ഭാഷയ്ക്ക് കൂടുതൽ പ്രാധാന്യമുള്ള മേഖലകളിൽ പൊതുവായി ജീവിച്ചുവന്ന നായന്മാരിൽ ഭൂരിപക്ഷവും മലയാള ഭാഷ സംസാരിച്ചുവന്നവരുമായിരുന്നു .തമിഴും കന്നഡയും നിത്യ ജീവിതത്തിൽ ഉപയോഗപെടുത്തിയവരും ഉണ്ടായിരുന്നു

.തിരുവിതാകൂർ ,കൊച്ചി രാജ്യങ്ങളിലും ബ്രിട്ടിഷ് പ്രസിഡൻസിയുടെ ഭാഗമായ ,മലബാർ പ്രദേശത്തുമാണ് നായന്മാരുടെ ഭൂരിപക്ഷവും ജീവിച്ചുവന്നിട്ടുള്ളത് .മുൻ കാലത്ത് മറ്റു പല ആക്രമണങ്ങൾ നേരിട്ടെങ്കിലും മൈസൂർ രാജ്യത്തെ ഭരണാധികാരിയായിരുന്ന ടിപ്പുവിന്റെ സംഘടിതവും ക്രൂരവുമായ മത വെറിപൂണ്ട നരഹത്യകളായിരുന്നു രേഖപെടുത്തിയവയിൽ ഏറ്റവും  പൈശാചികമായി  അനുഭവിക്കേണ്ടി വന്നിട്ടുള്ളത് .വംശീയമായി ഒരു പ്രദേശത്ത് നിന്ന് തുടച്ചു നീക്കപ്പെട്ട ആയുധമെടുത്തുള്ള ആക്രമണമായിരുന്നു അത് . ബ്രിട്ടീഷ് സർക്കാർ നിയമിച്ച കമ്മീഷൻ  റിപ്പോർട്ടിൽ  അതെല്ലാം എടുത്തുപറയുന്നുണ്ട് . അന്ന് കൂടുതൽ മേഖലകളിലേക്ക് കടന്നുകയറാതെ പ്രതിരോധവും കടന്നാക്രമണവും നടത്തിയത് തിരുവിതാകൂർ നായർ പട്ടാളമായിരുന്നു .അക്കാര്യത്തിൽ നായർ പട്ടാളവും തിരുവിതാംകൂറും നായന്മാരും നായർ സമുദായവും തുടർന്ന് നല്കേണ്ടിവരുന്ന വില ചെറുതല്ല . നായർ പോരാളിയായ ചരിത്ര പുരുഷൻ വൈക്കം പത്മനാഭൻ പിള്ളയ്ക്ക് ടിപ്പുവിനെ അംഗഭംഗം വരുത്തി ഓടിച്ചുവിടാൻ കഴിഞ്ഞുവെങ്കിലും ടിപ്പു പാകിയ മതവിത്ത് മുളച്ച് തഴച്ചു വളരുന്നതാണ് പിന്നീട് കണ്ടത് .ടിപ്പുവിന്റെ ലക്‌ഷ്യം തന്നെ തിരുവിതാംകൂറിന്റെ ശ്രീപത്മനാഭ ക്ഷേത്രമായിരുന്നല്ലോ .തിരുവിതാംകൂർ ഭരണ സിരാ കേന്ദ്രമായിരുന്നു ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം രാജ്യം ശ്രീ പത്മനാഭന് സമർപ്പിച്ചുകൊണ്ട് ദാസനായി ഭരണം നടത്തിയവരാണ് തിരുവിതാംകൂർ ഭരണാധികാരികൾ . അതായിരുന്നു ടിപ്പു ക്ഷേത്രം ലക്ഷ്യമിട്ടത് അതോടൊപ്പം ക്ഷേത്രത്തിൽ ശ്രീ പത്മനാഭന് സമർപ്പിച്ച്‌ സൂക്ഷിച്ചിരുന്ന കാണിക്കകളും കൈയടക്കുന്നതിന് തയ്യാറായിട്ടുണ്ടാകണം .എന്നാൽ തിരുവിതാംകൂർ നായർ പട്ടാളത്തിന്റെ ചെറുത്തു നിൽപ്പും കടന്നാക്രമണത്തിന്റെ കാഠിന്യത്തിലും ടിപ്പു തിരികെ ഓടുകയായിരുനെന്ന് ചരിത്രം പറയുന്നു . പക്ഷെ  ടിപ്പു വിത്ത് പാകിയ മതം വൈരാഗ്യത്തിലൂടെ  ലക്ഷ്യം  നിറവേറ്റാൻ വളർന്ന്‌ പരിശ്രമിക്കുകയാണുണ്ടായതെന്ന് മനസിലാക്കാം .മാപ്പിള ലഹളയിൽ ആരംഭിച്ചുകൊണ്ട് മലയാളി മെമ്മോറിയൽ ,ഈഴവ ഒന്നും രണ്ടും മെമ്മോറിയൽ ,നിവർത്തന പ്രഷോഭം ,1932 ലെ ആദ്യ സാമൂഹ്യ സർവേയിലേയ്ക്ക് നയിച്ച മറ്റു സംഭവ വികാസങ്ങൾ ,1934 ൽ സർക്കാർ ഉദ്യോഗങ്ങളും നിയമസഭാ സീറ്റുകളും ജാതി ,സമുദായ നിലയിൽ വീതം വച്ചതും ,സംയുക്ത കക്ഷികളുടെ രൂപീകരണവും ,സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരണവും തുടർന്നുള്ള നയങ്ങളും ആദ്യ കേരള സർക്കാർ കൊണ്ടുവന്ന ഭൂ പരിഷ്കരണ നിയമവും ദേവസ്വം ബോർഡ് നിയമനവും പിന്നീട് കേരള സർക്കാർ നിയമിച്ച സംവരണ കമ്മീഷൻ നിയമനങ്ങളും ജന്മി കുടിയാൻ നിയമവും 1992 ലെ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് തള്ളിക്കളഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി ഭരണഘടന ബഞ്ചിന്റെ വിധി നടപ്പിലാക്കാത്തതും ,നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാത്തതും ,പി കെ നാരായണ പിള്ള കമ്മീഷൻ റിപ്പോർട്ട്  കാണാതായതും കിടങ്ങൂർ ഗോപാല കൃഷ്ണപിള്ളയുടെ സിംഗപ്പൂർ പലായനം ,എൻ ഡി പി പിരിച്ചുവിട്ടത് ,ശ്രീ പത്മനാഭ ക്ഷേത്രത്തിൽ സർക്കാർ അവകാശ തർക്കം ഉന്നയിച്ചത്,  സംവരണ പട്ടിക പുതുക്കാത്തതിനും സനാതന സമുദായക്കാരോടുള്ള അവഗണനയ്ക്കും എതിരെ രാജേഷ് ആർ നായർ സംസ്ഥാന സാമൂഹ്യ പിന്നോക്ക കമ്മീഷനിലും സാമ്പത്തിക പിന്നോക്ക കമ്മീഷനിലും തുടർന്ന് ഹൈക്കോടതിയിലും നൽകിയ ഹര്ജിയും അതിന്മേൽ സമഗ്രമായ സോഷ്യൽ സർവ്വേ നടത്തണമെന്ന് കോടതി പറഞ്ഞിട്ടും സർക്കാർ അവഗണിച്ചതുമാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം .ഇന്ന് നായർ സമുദായം കേരള സംസ്ഥാനത്ത് ഭരണ തലത്തിൽ നിന്ന് തൂത്തെറിഞ്ഞ അവസ്ഥയിലാണ് അതോടൊപ്പം അഭയാർത്ഥികളുമായി മാറിക്കഴിഞ്ഞു .`ഈ സംഭവങ്ങളിലെല്ലാം ശക്തമായ അദൃശ്യ സാനിധ്യം ‘ടിപ്പുവിന്റെ ഭാഗത്ത് ‘ നിന്നും ഉണ്ടായികൊണ്ടിരിക്കുന്നുണ്ട് .

മലബാർ പ്രദേശം ലയിച്ച് കേരളസംസ്ഥാന രൂപീകരണത്തോടെ ഫലത്തിൽ ടിപ്പുവിന്റെ ലക്ഷ്യം നടപ്പിലായെന്നുവേണം കരുതാൻ .ഏത് മുന്നണി ഭരിച്ചാലും നിർണ്ണായക ശക്തിയായി അന്ന് നിർബന്ധപൂർവം ഹിന്ദു സംസ്കാരത്തിൽ നിന്ന് മുസ്ളീം മതവിശ്വസികളാക്കി മാറ്റിയവരുടെ പിൻ തലമുറക്കാരായ മുസ്‌ലിം മതസ്ഥർ കാര്യുങ്ങൾ നീക്കാൻ തുടങ്ങി കഴിഞ്ഞിരുന്നു .ഏതെങ്കിലും പ്രമുഖ രാഷ്ട്രീയ പാർട്ടിയെ മുൻ നിർത്തിയാണ് എപ്പോഴും കരുനീക്കങ്ങൾ നടത്തിപോരുന്നത് . കൂടുതലും വലത് മുന്നണിയിൽ പ്രവർത്തിച്ചുവരുന്നുണ്ടെങ്കിലും ഇടത് പക്ഷത്തും നിർണ്ണായക സ്വാധീനമാണ് .ബിജെപി നേതൃത്വം നൽകുന്ന രാഷ്ട്രീയ മുന്നണി കേരളത്തിൽ അധികാരത്തിൽ വരാത്തതിനാൽ അവരുടെ നിലപാട് മാത്രമാണ് വ്യക്തമല്ലാതെ തുടരുന്നത് .എന്നാൽ ആ സമുദായത്തിൽപെട്ട ചിലരെ പാർട്ടിയുടെ ഉന്നത തലങ്ങളിൽ പ്രതിഷ്ഠിച്ച് മതേതര പ്രീണന മുഖം പുലർത്താൻ അവരും ശ്രമിച്ചിട്ടുണ്ട് .കൂടാതെയാണ് ന്യുന പക്ഷ മോർച്ച പോലുള്ള പോഷക സംഘടനകൾ .എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടിതരായ മത ജാതികളെ പ്രീണിപ്പിക്കുന്നതിൽ മത്സരം തന്നെയാണ് നടത്തിവരുന്നത് .  ആക്രമണത്തിലും പീഡനത്തിലും തകർന്ന നായന്മാരെ ഉൻമൂലനം ചെയ്താൽ മാത്രമേ രാജ്യ ഭരണം ലഭിക്കുകയുള്ളുവെന്ന്   തിരിച്ചറിഞ്ഞ ടിപ്പു മലബാറിൽ മത സ്ഥാപനത്തിലൂടെ അതിനുള്ള വഴിമരുന്നിടുകയാണ് ചെയ്തിട്ടുള്ളത് . മലബാർ ലയിച്ചതോടെ തിരുവിതാംകൂർ കൊച്ചി രാജ്യങ്ങളിലെ സാമൂഹ്യ തുല്യ നീതിയും അവസര സമത്വവും നശിപ്പിച്ചുകൊണ്ട് മത വൈരാഗ്യം പുലർത്തിയവർ നായർ സമുദായത്തെ അധികാരത്തിൽ നിന്ന് ആട്ടിയകറ്റി കേരളത്തിന്റെ ഭരണം കൈവശ പെടുത്തുകയാണുണ്ടായത് ,അതായത് ടിപ്പുവിന്റെ ലക്‌ഷ്യം നടപ്പിലാക്കുകയാണ് ചെയ്തിട്ടുള്ളത് .ടിപ്പുവിൻെറ പ്രേതം ഇന്നും നായർ സമുദായത്തെ വേട്ടയാടുന്നു .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!