കോവിഡ് 19; ജഗന്യ ജയകുമാറിന്റെ ഹൃദയ നൊമ്പരമായ കുറിപ്പ് .

by | May 31, 2020 | Uncategorized | 0 comments

ഇന്ത്യാ  മഹാരാജ്യം  ലോക്ഡൗണിൽ  അകപ്പെട്ടത്തിനാൽ  കേരളത്തിലെ  എല്ലാ കല്യാണമണ്ഡപങ്ങളും  അടഞ്ഞുകിടക്കുകയാണ്  പാവപ്പെട്ടവരെന്നോ  പണക്കാരനെന്നോ  ഇല്ലാതെ സകലരും  വ്യത്യസ്ഥ  ആചാരങ്ങളിൽ  നടത്തിയിരുന്ന  വിവാഹങ്ങൾക്കാണ്  ഇപ്പോൾ  ലോക്ക് വീണിരിക്കുന്നത്.  പണ്ട്ക്കാലത്ത്  വീടിന്റെ  മുറ്റത്ത്  പന്തൽക്കെട്ടി  നടത്തിയിരുന്ന  വിവാഹങ്ങൾ കാലക്രമേണ  ആഡിറ്റോറിയങ്ങളിലേക്ക്  മാറ്റപ്പെട്ടു.  ഓരോരുത്തരുടേയും  പ്രതാപവും  പ്രൗഡിയും കണക്കിലെടുത്താണ്  വിവിധ രീതിയിലുള്ള  കല്ല്യാണ മണ്ഡപങ്ങളും  കൺവെൻഷൻ  സെന്ററുകളും  തിരെഞ്ഞെടുക്കാറുള്ളത്.  കേരളത്തിലെ  കല്യാണമണ്ഡപങ്ങൾ  ഏറേകുറേ പ്രവാസികൾ  മണലാരണ്യങ്ങളിൽ  വർഷങ്ങളോളം  പണിയെടുത്ത്  മിച്ചപ്പെടുത്തിയ  തുകയും, കോടികൾ  ബാങ്ക്  ലോണും  തരപ്പെടുത്തി  നിർമ്മിച്ചവയാണ്.  വിവാഹാനന്തരം  കിട്ടുന്ന  തുകയാണ് തിരിച്ചടവും  ചിട്ടികൾക്കും ,  ഉടമകളുടെ  മക്കളുടെ  വിദ്യാഭ്യാസ  ചിലവ്  എന്തിനീ  കുടുംബ ചിലവ് പോലും  നടന്നുവരുന്നത്.

ആഡിറ്റോറിയം  ഉടമകൾ  നേരിടുന്ന  മറ്റൊരു  പ്രതിസന്ധി  ക്യാൻസൽ  ആയതും  ക്യാൻസൽ ആയികൊണ്ടിരികുന്നതുമായ  കല്യാണത്തിന്റെ  ബുക്കിംഗ്  അഡ്വാൻസ്  തിരികെ  കൊടുക്കുന്നത് സംബന്ധിച്ചാണ്.  മാർച്ച്  മുതൽ  ജൂൺ  വരെ  4  മാസകാലയളവിലെ  ബുക്കിംഗ്  ആണ്  കാൻസൽ ആയത്.  ഏറ്റവും  കൂടുതൽ  വിവാഹങ്ങൾ  നടക്കുന്നത്  ഈ  കാലയളവിലാണ്. ബുക്കിംഗ് അഡ്വാൻസ്  5000/10000  രൂപ  മുതൽ  മുഴുവൻ  തുകയും  ഈടാക്കുന്ന  ആഡിറ്റോറിയങ്ങൾ  വരെ ഉണ്ട്. 4  മാസത്തെ  ക്യാൻസൽ  ആയ  ബുക്കിംഗ്  അഡ്വാൻസ്  തിരികെ  കൊടുക്കേണ്ടത് ആഡിറ്റോറിയങ്ങളെ  സംബന്ധിച്ച്  വെല്ലുവിളി  തന്നെയാണ്.  ഇതിന്  ബുക്കിംഗ്  ക്യാൻസൽ  ചെയ്യുന്ന  കുടുംബക്കാരും  ആഡിറ്റോറിയങ്ങളോട്  സഹകരികേണ്ടതുണ്ട്.  ഒരു  നിശ്ചിത  അവധിയിൽ  അഡ്വാൻസ്  തുക  മടക്കി  വാങ്ങാൻ  ഇരു കൂട്ടരും  ധാരണയിൽ  എത്തേണ്ടതുണ്ട്. മാസ്ക്  ധരിക്കുന്നത് നിർബന്ധമാക്കിയത് മൂലം പുതിയ പെണ്ണുകാണൽ ചടങ്ങുകൾ പോലും നടക്കുന്നില്ല. എങ്കിൽ  പുതിയ  ബുക്കിംഗ്  അഡ്വാൻസ്സുകൾ  ക്യാൻസൽ  ചെയ്തവർക്ക് കൊടുക്കുവാൻ  കഴിയുമായിരുന്നു.

ആഡിറ്റോറിയങ്ങളിൽ ലോക്ക് വീണതുമൂലം വിവാഹത്തെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി ആൾക്കാരും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബക്കാരുടെയും സ്വപ്നങ്ങളാണ് ആണ് കോവിഡ് 19 തകർത്തുകളഞ്ഞത്.

 പച്ചക്കറി പലവ്യജ്ഞനം:
വിവാഹ സന്ദർഭങ്ങളിലാണ് പച്ചക്കറികളും പലവ്യജ്ഞനങ്ങളും മൊത്ത വ്യാപാരം നടക്കുന്നത്. വിവാഹത്തിന് നിയന്ത്രണം വന്നതോടുകൂടി കച്ചവടവും നിലച്ചു.

 പൂക്കടകൾ:
വിവാഹത്തോട് അനുബന്ധിച്ചാണ് പൂക്കടകൾ സജീവമാകുന്നത്. സ്റ്റേജ് ഡെക്കറേഷൻ ചെയുന്നതിനും , കല്ല്യാണഹാരം, ബൊക്ക, മുല്ലപ്പൂ , പിച്ചിപ്പൂവ് തുടങ്ങിയ ലക്ഷകണക്കിന് രൂപയുടെ കച്ചവടമാണ് നടന്നു കൊണ്ടിരുന്നത്.

ഡെക്കറേഷൻ ചെയ്യുന്ന കലാകാരന്മാർ:
10000 രൂപ മുതൽ 3 ലക്ഷം വരെ രൂപയ്ക്ക് ഡെക്കറേഷൻ ചെയ്യുന്ന ആഡിറ്റോറിയങ്ങൾ ഉണ്ട്. ഈ രംഗത്തുള്ള കലാകാരന്മാർ കോവിഡ് മൂലം ദുരിതത്തിലാണ്.

 ക്ലീനിംഗ് തൊഴിലാളികൾ, സെക്യൂരിറ്റികൾ:
കല്ല്യാണ മണ്ഡപങ്ങളിലെ പാർക്കിംഗ് കേന്ദ്രങ്ങളിലും, റോഡുകളിലും മാർഗതടസ്സമില്ലാതെ വിവാഹം നടത്തുന്നതിന് സെക്ക്യൂരിറ്റി അനിവാര്യമാണ്: അതുപോലെ തന്നെ ക്ലീനിംഗ് തൊഴിലാളികളും. ഓരോ മണ്ഡപത്തിലും 7 മുതൽ 12 വരെ ക്ലീനിംഗ് തൊഴിലാളികൾ ഉണ്ടാകും ഉള്ളവരൊക്കെ സ്ഥിരമല്ലെങ്കിലും ഇവരും മണ്ഡപത്തിലെ അഭിവാജ്യ ഘടകമാണ്.

 ജ്യോത്സ്യന്മാരും ജ്യോതിഷികളും:
ഒരു വിവാഹത്തിന് തുടക്കം കുറിക്കുന്നത് ഇവരാണ് മണ്ഡപങ്ങൾ അടഞ്ഞതാടെ അവരുടെ വരുമാനത്തിന് കുറവ് അനുഭവപ്പെട്ടു.

 ട്രാവൽസ്:
ദൂരെ സ്ഥലങ്ങളിലാണ് കല്യാണമെങ്കിൽ വലിയ ബസ്സുകളും ടെമ്പോയും പിന്നെ വധൂവരന്മാരെ കൊണ്ടു പോകുന്ന ആഡംബര കാറും ഈ രംഗത്തുള്ളവരും കണ്ണീർകയത്തിലാണ്.

 ഫോട്ടോഗ്രാഫർസ്:
ഇവരുടെ പ്രതീക്ഷ വിവാഹങ്ങളാണ്, ലക്ഷങ്ങൾ മുടക്കി ലെൻസും , ഡ്രോൺ കാമറകളും മറ്റും വാങ്ങിയവർ കോവിഡ് മൂലം നിരാശയിലാണ്.

 പൂജാരി:
അമ്പലങ്ങളിൽ ചെറിയ വേതനത്തിൽ ജോലി ചെയ്യുന്നവർക്ക് വിവാഹങ്ങൾ ആശ്വാസം പകരുന്നു.

 ബ്യൂട്ടിഷൻ:
വിവാഹങ്ങൾക്ക് ഒഴിച്ചു കൂട്ടാൻ പറ്റാത്ത ഒരു ഇനമാണ് ബ്യൂട്ടിഷന്മാർ . 5000 മുതൽ 50,000 വരെ കല്യാണപ്പെണ്ണിനെ ഒരുക്കുന്നതിൽ ഇക്കൂട്ടർ വാങ്ങാറുണ്ട്. ഒരു വൈറസ് മൂലം ഇവരും ദൂരിതത്തിലാണ്.

 പാചക തൊഴിലാളികൾ & കാറ്ററിംഗ്:
വിവാഹത്തിന് ഇവർ നിർബന്ധമാണ് ചെറിയ ചെറിയ സദ്യകൾ പോലും വീട്ടിൽ വെച്ചുണ്ടാക്കി പലസ്ഥലങ്ങളിലും എത്തിച്ച് കൊടുക്കാറുണ്ട് ഈക്കൂട്ടർ, ഇവരുടെ കാര്യവും പരുങ്ങലിലാണ്.

 സദ്യ വിളമ്പുകാർ:
ഒരു സദ്യയ്ക്ക് 30 മുതൽ 40 പേർ വരെ വിളമ്പാനുണ്ടാക്കും. കൂടുതലും ചെറുപ്പകാരാണ് പാർടൈം ജോലിക്കാരായും ഇവർ രംഗപ്രവേശനം ചെയ്യാറുണ്ട്. ഇവരും നിരാശയിലാണ്.

 നാദസ്വരം:
അന്യം നിന്നുക്കൊണ്ടിരിക്കുന്ന ഒരു സമുദായമാണ് നാദസ്വരമേള രംഗത്തുള്ളത്. ഹിന്ദുകല്ല്യാണങ്ങളിൽ ഇവർ അനിവാര്യമാണ് . ഇവരുടെ ഉപജീവനവും കോവിഡ് ഇല്ലാതാക്കി.
കൂടാതെ കല്യാണമണ്ഡപത്തിന് സമീപമുള്ള ചെറു ചായ തട്ടുകൾ, മുറുക്കാൻ കടകൾ, ഓട്ടോറിക്ഷ, ലോട്ടറി വിൽപനക്കാർ എന്ന് വേണ്ട അനേകം പേർ പേർ ആഡിറ്റോറിയങ്ങൾ അടച്ചിട്ടത് മൂലം പ്രതിസന്ധിയിലാണ്.

ഗവൺമെൻറ് നിഷ്കർഷിക്കുന്ന രീതിയിൽ സാമൂഹിക അകലം പാലിച്ച് കേരളത്തിലെ മുഴുവൻ കല്യാണമണ്ഡപങ്ങൾ/ആഡിറ്റോറിയങ്ങൾ കൺവെൻഷൻ സെൻററുകൾ എന്നിവ ജൂൺ മാസം മുതൽ തുറന്നു പ്രവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!