ആഡിറ്റോറിയം ഉടമകൾ നേരിടുന്ന മറ്റൊരു പ്രതിസന്ധി ക്യാൻസൽ ആയതും ക്യാൻസൽ ആയികൊണ്ടിരികുന്നതുമായ കല്യാണത്തിന്റെ ബുക്കിംഗ് അഡ്വാൻസ് തിരികെ കൊടുക്കുന്നത് സംബന്ധിച്ചാണ്. മാർച്ച് മുതൽ ജൂൺ വരെ 4 മാസകാലയളവിലെ ബുക്കിംഗ് ആണ് കാൻസൽ ആയത്. ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടക്കുന്നത് ഈ കാലയളവിലാണ്. ബുക്കിംഗ് അഡ്വാൻസ് 5000/10000 രൂപ മുതൽ മുഴുവൻ തുകയും ഈടാക്കുന്ന ആഡിറ്റോറിയങ്ങൾ വരെ ഉണ്ട്. 4 മാസത്തെ ക്യാൻസൽ ആയ ബുക്കിംഗ് അഡ്വാൻസ് തിരികെ കൊടുക്കേണ്ടത് ആഡിറ്റോറിയങ്ങളെ സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്. ഇതിന് ബുക്കിംഗ് ക്യാൻസൽ ചെയ്യുന്ന കുടുംബക്കാരും ആഡിറ്റോറിയങ്ങളോട് സഹകരികേണ്ടതുണ്ട്. ഒരു നിശ്ചിത അവധിയിൽ അഡ്വാൻസ് തുക മടക്കി വാങ്ങാൻ ഇരു കൂട്ടരും ധാരണയിൽ എത്തേണ്ടതുണ്ട്. മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയത് മൂലം പുതിയ പെണ്ണുകാണൽ ചടങ്ങുകൾ പോലും നടക്കുന്നില്ല. എങ്കിൽ പുതിയ ബുക്കിംഗ് അഡ്വാൻസ്സുകൾ ക്യാൻസൽ ചെയ്തവർക്ക് കൊടുക്കുവാൻ കഴിയുമായിരുന്നു.
ആഡിറ്റോറിയങ്ങളിൽ ലോക്ക് വീണതുമൂലം വിവാഹത്തെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി ആൾക്കാരും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബക്കാരുടെയും സ്വപ്നങ്ങളാണ് ആണ് കോവിഡ് 19 തകർത്തുകളഞ്ഞത്.
⚫ പച്ചക്കറി പലവ്യജ്ഞനം:
വിവാഹ സന്ദർഭങ്ങളിലാണ് പച്ചക്കറികളും പലവ്യജ്ഞനങ്ങളും മൊത്ത വ്യാപാരം നടക്കുന്നത്. വിവാഹത്തിന് നിയന്ത്രണം വന്നതോടുകൂടി കച്ചവടവും നിലച്ചു.
⚫ പൂക്കടകൾ:
വിവാഹത്തോട് അനുബന്ധിച്ചാണ് പൂക്കടകൾ സജീവമാകുന്നത്. സ്റ്റേജ് ഡെക്കറേഷൻ ചെയുന്നതിനും , കല്ല്യാണഹാരം, ബൊക്ക, മുല്ലപ്പൂ , പിച്ചിപ്പൂവ് തുടങ്ങിയ ലക്ഷകണക്കിന് രൂപയുടെ കച്ചവടമാണ് നടന്നു കൊണ്ടിരുന്നത്.
⚫ഡെക്കറേഷൻ ചെയ്യുന്ന കലാകാരന്മാർ:
10000 രൂപ മുതൽ 3 ലക്ഷം വരെ രൂപയ്ക്ക് ഡെക്കറേഷൻ ചെയ്യുന്ന ആഡിറ്റോറിയങ്ങൾ ഉണ്ട്. ഈ രംഗത്തുള്ള കലാകാരന്മാർ കോവിഡ് മൂലം ദുരിതത്തിലാണ്.
⚫ ക്ലീനിംഗ് തൊഴിലാളികൾ, സെക്യൂരിറ്റികൾ:
കല്ല്യാണ മണ്ഡപങ്ങളിലെ പാർക്കിംഗ് കേന്ദ്രങ്ങളിലും, റോഡുകളിലും മാർഗതടസ്സമില്ലാതെ വിവാഹം നടത്തുന്നതിന് സെക്ക്യൂരിറ്റി അനിവാര്യമാണ്: അതുപോലെ തന്നെ ക്ലീനിംഗ് തൊഴിലാളികളും. ഓരോ മണ്ഡപത്തിലും 7 മുതൽ 12 വരെ ക്ലീനിംഗ് തൊഴിലാളികൾ ഉണ്ടാകും ഉള്ളവരൊക്കെ സ്ഥിരമല്ലെങ്കിലും ഇവരും മണ്ഡപത്തിലെ അഭിവാജ്യ ഘടകമാണ്.
⚫ ജ്യോത്സ്യന്മാരും ജ്യോതിഷികളും:
ഒരു വിവാഹത്തിന് തുടക്കം കുറിക്കുന്നത് ഇവരാണ് മണ്ഡപങ്ങൾ അടഞ്ഞതാടെ അവരുടെ വരുമാനത്തിന് കുറവ് അനുഭവപ്പെട്ടു.
⚫ ട്രാവൽസ്:
ദൂരെ സ്ഥലങ്ങളിലാണ് കല്യാണമെങ്കിൽ വലിയ ബസ്സുകളും ടെമ്പോയും പിന്നെ വധൂവരന്മാരെ കൊണ്ടു പോകുന്ന ആഡംബര കാറും ഈ രംഗത്തുള്ളവരും കണ്ണീർകയത്തിലാണ്.
⚫ ഫോട്ടോഗ്രാഫർസ്:
ഇവരുടെ പ്രതീക്ഷ വിവാഹങ്ങളാണ്, ലക്ഷങ്ങൾ മുടക്കി ലെൻസും , ഡ്രോൺ കാമറകളും മറ്റും വാങ്ങിയവർ കോവിഡ് മൂലം നിരാശയിലാണ്.
⚫ പൂജാരി:
അമ്പലങ്ങളിൽ ചെറിയ വേതനത്തിൽ ജോലി ചെയ്യുന്നവർക്ക് വിവാഹങ്ങൾ ആശ്വാസം പകരുന്നു.
⚫ ബ്യൂട്ടിഷൻ:
വിവാഹങ്ങൾക്ക് ഒഴിച്ചു കൂട്ടാൻ പറ്റാത്ത ഒരു ഇനമാണ് ബ്യൂട്ടിഷന്മാർ . 5000 മുതൽ 50,000 വരെ കല്യാണപ്പെണ്ണിനെ ഒരുക്കുന്നതിൽ ഇക്കൂട്ടർ വാങ്ങാറുണ്ട്. ഒരു വൈറസ് മൂലം ഇവരും ദൂരിതത്തിലാണ്.
⚫ പാചക തൊഴിലാളികൾ & കാറ്ററിംഗ്:
വിവാഹത്തിന് ഇവർ നിർബന്ധമാണ് ചെറിയ ചെറിയ സദ്യകൾ പോലും വീട്ടിൽ വെച്ചുണ്ടാക്കി പലസ്ഥലങ്ങളിലും എത്തിച്ച് കൊടുക്കാറുണ്ട് ഈക്കൂട്ടർ, ഇവരുടെ കാര്യവും പരുങ്ങലിലാണ്.
⚫ സദ്യ വിളമ്പുകാർ:
ഒരു സദ്യയ്ക്ക് 30 മുതൽ 40 പേർ വരെ വിളമ്പാനുണ്ടാക്കും. കൂടുതലും ചെറുപ്പകാരാണ് പാർടൈം ജോലിക്കാരായും ഇവർ രംഗപ്രവേശനം ചെയ്യാറുണ്ട്. ഇവരും നിരാശയിലാണ്.
⚫ നാദസ്വരം:
അന്യം നിന്നുക്കൊണ്ടിരിക്കുന്ന ഒരു സമുദായമാണ് നാദസ്വരമേള രംഗത്തുള്ളത്. ഹിന്ദുകല്ല്യാണങ്ങളിൽ ഇവർ അനിവാര്യമാണ് . ഇവരുടെ ഉപജീവനവും കോവിഡ് ഇല്ലാതാക്കി.
കൂടാതെ കല്യാണമണ്ഡപത്തിന് സമീപമുള്ള ചെറു ചായ തട്ടുകൾ, മുറുക്കാൻ കടകൾ, ഓട്ടോറിക്ഷ, ലോട്ടറി വിൽപനക്കാർ എന്ന് വേണ്ട അനേകം പേർ പേർ ആഡിറ്റോറിയങ്ങൾ അടച്ചിട്ടത് മൂലം പ്രതിസന്ധിയിലാണ്.
ഗവൺമെൻറ് നിഷ്കർഷിക്കുന്ന രീതിയിൽ സാമൂഹിക അകലം പാലിച്ച് കേരളത്തിലെ മുഴുവൻ കല്യാണമണ്ഡപങ്ങൾ/
0 Comments