ഓ ബി സി സംവരണം:കേരളത്തിന്റെത് ഭരഘടനാ വിരുദ്ധത.

by | Apr 9, 2020 | Uncategorized | 0 comments

തിരുവിതാകൂർ, കൊച്ചി രാജ്യങ്ങൾ  യോജിച്ചു  നിലവിൽ  വന്ന  തിരു-കൊച്ചി ഇന്ത്യൻ യൂണിയനിൽ ഉൾപ്പെട്ട ശേഷം  ബ്രിട്ടീഷ്  ഭരണത്തിൻ  കീഴിലായിരുന്ന  മലബാർ   മേഖലയെ  ലയിപ്പിച്ച്  കൊണ്ട് ഭാഷാടിസ്ഥാനത്തിൽ   കേരള  സംസ്ഥാനം രൂപീകരിച്ചു.   സ്വതന്ത്ര  തിരുവിതാംകൂർ  രാജ്യത്തിൽ പിന്നാക്ക  പട്ടികയിൽ  ഉൾപ്പെടുത്തിയിരുന്ന നായർ,  ബ്രാഹ്മണർ, ക്ഷത്രിയർ, അമ്പലവാസി സമുദായങ്ങളെ  1958-ൽ   കേരളാ  സർക്കാർ സംവരണ  പട്ടികയിൽ  നിന്നും  പ്രസ്തുത വിഭാഗത്തിന്റെ  സാമൂഹ്യ പിന്നോക്കാവസ്ഥ  കണക്കാക്കാതെ   നീക്കം  ചെയ്തു.

1935-മുതൽ കൂടുതൽ പരിഗണന നൽകി  വരുന്ന ( മുസ്‌ലിം ഈഴവർ കൃസ്താനികൾ ) സമുദായങ്ങൾക്ക്‌  നായർ,  ബ്രാഹ്മണർ, ക്ഷത്രിയർ,  അമ്പലവാസികളെ   നീക്കം ചെയ്തു  നേടിയെടുത്ത  ഉദ്യോഗ  സീറ്റുകൾ  കൂടി വിട്ടുകൊടുത്തു . തിരുവിതാംകൂർ [ പിന്നാക്ക  പട്ടിക യിലെ   സമുദായങ്ങളായ  നായർ, ബ്രാഹ്മണർ, ക്ഷത്രിയർ, അമ്പലവാസികളെ  സംവരണ  പട്ടികയിൽ  നിന്നും  നീക്കം ചെയ്യുന്നതിന്  സമഗ്രമായ സാമൂഹ്യ സർവ്വേ  നടത്തുകയോ,  സർക്കാർ  ഉദ്യോഗസ്ഥരുടെ   പ്രാധിനിത്യം  പരിശോധിക്കുകയോ, കമ്മീഷൻ അന്വഷണമോ,
മറ്റു യാതൊരു പഠനങ്ങളോ നടത്തിയിട്ടില്ല.

മുഖ്യമന്ത്രി ചെയർമാൻ സ്ഥാനത്ത്  ഒപ്പിട്ട 15-8-1957 ലെ പി എസ് 4-27-111  നമ്പർ ഭരണപരിഷ്കാര കമ്മറ്റി  റിപ്പോർട്ടിന്മേൽ  2-11-1958 ൽ  കേരളാ  നിയമസഭയിൽ  വച്ച് നടന്ന  ചർച്ചയിൽ റിപ്പോർട്ടിലെ ശുപാർശ്ശയ്ക്ക്  വിപരീതമായി   ജാതിയാടിസ്ഥാനത്തിൽ  സംവരണ രീതി സ്ഥാപിച്ചു. സംവരണകാര്യത്തിൽ  തിരുവിതാംകൂർ ,തിരുകൊച്ചി  സംവരണ നയങ്ങളെ പിന്തള്ളി .ബ്രിടീഷ് മദ്രാസ് പ്രസിഡൻസിയുടെ  ഭാഗമായ  മലബാർ പ്രദേശത്തു  നിന്നും  തിരഞ്ഞെടുത്തുവന്ന മന്ത്രി സഭയിലെ ഭൂരിപക്ഷ അംഗങ്ങൾ ബ്രിട്ടീഷ്കാർ  നടപ്പിലാക്കിയിരുന്ന  ഭിന്നിപ്പിച്ചു  ഭരിക്കൽ നയമാണ് നടപ്പിലാക്കിയത് . കൂടുതൽ  പ്രതിനിധികളുണ്ടായിരുന്ന  സംയുക്ത രാഷ്ട്രീയക്കാർ ( മുസ്‌ലിം ഈഴവർ കൃസ്താനികൾ ) മദ്രാസ് പ്രസിഡൻസിയിൽ  നിലനിന്ന , ജാതികളെ തമ്മിൽ താരതമ്യം  ചെയ്തു  പിന്നാക്കാവസ്ഥ  കണക്കാക്കുന്ന   രീതിയാണ്  ആവശ്യപ്പെട്ടത്.  1958 ൽ  യൂണിയൻ  ഹോംമിനിസ്റ്റർ  വിളിച്ചു  ചേർത്ത  മുഖ്യമന്ത്രിമാരുടെ  സമ്മേളനത്തിൽ  സാമ്പത്തികാടിസ്ഥാനത്തിൽ  പിന്നാക്ക സമുദായ പട്ടിക  തയ്യാറാക്കണമെന്ന അഭിപ്രായം,  കേരളാ  മുഖ്യമന്ത്രി  തള്ളി  കളഞ്ഞു. ഭരണ ഘടനയിൽ  പറയുന്ന  പിന്നാക്ക വിഭാഗമെന്ന  വിശാലമായ  സാമൂഹ്യതുല്യ നീതിയേ അവഗണിച്ചുകൊണ്ട് പിന്നാക്ക  ജാതികളെന്ന  ശുഷ്കിച്ച  വർഗ്ഗീയ, ജാതി വ്യവസ്ഥാ  വളർത്തുന്ന  നിലപാടാണ്  കേരളാ സർക്കാർ  സ്വീകരിച്ചു  നടപ്പിലാക്കിയതും  പിന്തുടരുന്നതും…

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!