വെഞ്ഞാറമൂട് : അപകടത്തിൽ അരയ്ക്ക് കീഴേ തളർന്നുപോയ യുവാവ് ,ഒരു താങ്ങായി ഉണ്ടായിരുന്ന അച്ഛൻ കിണർ കുഴിയ്ക്കുന്നതിനിടെ വീണ് മരണപെട്ടു ,സാമ്പത്തികമായി ആരും സഹായിക്കാനില്ല ,..ചെറിയ ചില സഹായങ്ങളൊഴികെ കാര്യമായ നിലയിൽ ഇതുവരെയും ആരും ഇതുവരെ ഒന്നും ചെയ്തിട്ടില്ല ,…തിരുവനന്തപുരം വെഞ്ഞാറമൂട് താമസിക്കുന്ന ശ്രീരാജ് എന്ന യുവ സംരംഭകനെ കുറിച്ച് പറയാൻ ഇതൊക്കെയാണുള്ളത് .നാടിൻറെ മനഃസാക്ഷിയ്ക്ക് നേരെയുള്ള ചോദ്യചിഹ്നമായി ശ്രീരാജ് ജീവിത യാത്രയിലാണ് ….എ സി മെക്കാനിക്കായിരുന്നു,ജോലിയ്ക്കിടയിൽ തെന്നിവീണ് സ്പനൽ കോഡിന് ക്ഷതം സംഭവിച്ചു .ചികിത്സചെയ്തുവെങ്കിലും തുടർന്ന് എഴുനേറ്റ് നടക്കുവാൻ കഴിയാത്ത അവസ്ഥ .ഓടി നടക്കേണ്ട പ്രായത്തിൽ തളർന്നു വീണെങ്കിലും ശ്രീരാജിന്റെ മനസ്സ് തളർന്നില്ല .പോത്തൻകോടുള്ള സമാനഅവസ്ഥയിലായ ഒരു നല്ല മനുഷ്യന്റെ സഹായത്തിൽ ആരെയും ആശ്രയിക്കാതെ ജീവിക്കാനുള്ള ഒരു തൊഴിലുപഠിച്ചു .കുട നിർമ്മാണം ,..കൂടെ പേപ്പർ പേനയുടെ നിർമ്മാണവും .കൂടുതൽ മനഃപാഠമാക്കിയത് യു ട്യൂബ് വഴിയാണെന്ന് അദ്ദേഹം പറയുന്നു . സന്മനസുള്ളവർ കുടയും പേനയുമൊക്കെ വാങ്ങി സഹായിക്കുന്നുണ്ട് .എന്നാലും ഒരു ജീവിത മാർഗ്ഗത്തിനായുള്ള വരുമാനത്തിൽ വിൽപ്പനയെത്തിയിട്ടില്ല സന്നഗ്ദ്ധ സംഘടനകളും വിദ്യാലയങ്ങളും സഹായിക്കുമെന്ന പ്രതീക്ഷയുണ്ട് .ഈ മഴക്കാലത്തിൽ സന്മനസുള്ള മലയാളികൾ ശ്രീരാജിനെ സഹായിക്കുമല്ലോ.മുപ്പത്തിമൂന്ന് വയസ്സ് കഴിഞ്ഞ ശ്രീരാജ് അവസ്ഥ മുൻനിർത്തി വിവാഹത്തിന് ശ്രമിച്ചിട്ടില്ല .വീട്ടിൽ അമ്മമാത്രമാണുള്ളത് .അദ്ദേഹത്തിന്റെ അസുഖം ഭേദപ്പെട്ട് വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുവാൻ പത്രാധിപർ ഗ്രൂപ്സ് പ്രാർത്ഥിക്കുന്നു .
ഫോൺ നമ്പർ =9947412255.
0 Comments