തിരുവനന്തപുരം : സിനിമാ-സീരിയൽ നടൻ രവി വള്ളത്തോളിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ അറിയിച്ചു. 46 സിനിമകളിലും നൂറിലധികം സീരിയലുകളിലും അഭിനയിച്ച അദ്ദേഹം സംപ്രേഷണ, പ്രക്ഷേപണ കലകളിലും മികവ് തെളിയിച്ചു. സ്വാതിതിരുനാൾ എന്ന സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തിയത്. അടൂർ, ടി.വി ചന്ദ്രൻ, എം.പി സുകുമാരൻ നായർ എന്നിവരുടെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ദൂരദർശനിലെ വൈതരണി എന്ന സീരിയലിൽ തുടങ്ങി പ്രേക്ഷക ശ്രദ്ധ നേടിയ നിരവധി സീരിയലുകളിൽ അഭിനയിച്ചു. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു. പ്രശസ്ത നാടകകത്തും പ്രക്ഷേപകനുമായിരുന്ന ടി.എൻ. ഗോപിനാഥൻ നായരുടെയും വള്ളത്തോളിന്റെ മരുമകൾ മിനിയുടെയും മകനായ അദ്ദേഹം മഹത്തായ ആ പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിച്ചു. നിരവധി സാഹിത്യ സൃഷ്ടികളും അദ്ദേഹത്തിന്റേതായുണ്ട്. സാംസ്‌കാരിക രംഗത്തെ സൗമ്യ സാന്നിധ്യമായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു.
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments