മലയാളത്തിലേ ആദ്യ ഗദ്യഗ്രന്ഥം

by | Apr 9, 2020 | History | 0 comments

തിരുവല്ലാ ചേപ്പേടുകൾ: മലയാളത്തിലെ ആദ്യത്തെ ഗദ്യഗ്രന്ഥം
ഏ.ഡി. ഒമ്പതാം നൂറ്റാണ്ടുമുതൽ പതിനൊന്നാം നൂറ്റാണ്ടുവരെ തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിനു ദാനം നൽകപ്പെട്ട ഭൂസ്വത്തിന്റെ വിവരങ്ങളും അവയുടെ വിനിയോഗം സംബന്ധിച്ച വ്യവസ്ഥകളും രേഖപ്പെടുത്തിയ ചെപ്പേടുകൾ ആണ് തിരുവല്ലാ ചേപ്പേടുകൾ. 12 നൂറ്റാണ്ടിലാണ് രചിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്ന ഈ ചെമ്പോലക്കൂട്ടം, ഈ കാലഘട്ടം വരെ നടന്നിരിക്കുന്ന ഭാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാം ചേർത്ത് പകർത്തിയെഴുതിയതാവണം. ലിപി വടിവിൽ നിന്നും 1150-1200 കാലത്ത് പകർത്തിയതെന്നു കരുതാമെന്ന് ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ അഭിപ്രായപ്പെടുന്നു. പതിനെട്ട് ഇഞ്ച് നീളവും മുന്നേമുക്കാൽ ഇഞ്ച് വീതിയുമുള്ള ഇതിലെ ഭാഷ പ്രാചീനമലയാളവും ലിപി വട്ടെഴുത്തുമാണെന്ന് ഇതെപ്പറ്റി ഗവേഷണം നടത്തിയിട്ടുള്ള തിരുവല്ല പി. ഉണ്ണിക്കൃഷ്ണൻ നായർ രേഖപ്പെടുത്തിയിട്ടുണ്ട്.

ഓരോ പുറവും കൃത്യം ഒൻപത് വരി വീതം വട്ടെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. രണ്ട് മുതൽ നാല്പത്തിനാല് വരെ ഏടുകൾ ഇപ്പോൾ തിരുവനന്തപുരം മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഇതിൽ 1, 4, 6, 7, 16, 32, 34, 41 എന്നീ ഏടുകൾ ലഭ്യമല്ല. കേണൽ മൺറോയുടെ ഭരണകാലത്ത് (1811-14) പ്രധാന ക്ഷേത്രങ്ങൾ സർക്കാരിലേക്ക് എടുത്തതുമുതലായിരിക്കണം ചെപ്പേടുകൾ സർക്കാർ ഏറ്റെടുത്ത് തിരുവനന്തപുരം ട്രഷറിയിൽ സൂക്ഷിച്ചത്. പിന്നീടവ മ്യൂസിയത്തിലേക്കു മാറ്റുകയായിരുന്നു.

മധ്യകാല കേരളീയ സമൂഹത്തിന്റെ ക്ഷേത്രകേന്ദ്രിത സ്വഭാവം ഈ പുരാലിഖിതത്തില്‍നിന്നും മനസ്സിലാക്കാം. പത്തില്ലത്തിൽ പോറ്റിമാരുടെ അധീനതയിൽ കഴിഞ്ഞിരുന്ന തിരുവല്ലാ ക്ഷേത്രത്തിലേയ്ക്ക് ശാന്തിക്കാരെ ഊട്ടുന്നതിനു മാത്രമായി ഒരു ലക്ഷം പറ നെല്ല് വിളയുന്ന ഭൂമി ക്ഷേത്രത്തിനു ദാനം ലഭിച്ചിരുന്നതായി ഇതിൽക്കാണാം. ഇരുപതിനായിരം പറ നെല്ലുവിളയുന്ന ഭൂമി നൈവേദ്യങ്ങൾക്കായി മാറ്റിവെച്ചിരുന്നതായും പൂജകൾക്കായി പ്രതിദിനം ഒമ്പതുപറ അരിയും നാലുനാഴി നെയ്യും ചിലവഴിച്ചിരുന്നതായും ഇതേ രേഖയിൽ കൊടുത്തിട്ടുണ്ട്. ഉത്സവങ്ങൾ, മറ്റു വിശേഷദിവസങ്ങൾ എന്നിവ ആഘോഷിയ്ക്കുന്നതിനും ‘ശാല’കളുടെ (വിദ്യാഭ്യാസ സ്ഥാപനം) നടത്തിപ്പിനും വെവ്വേറെ ഭൂമി ദാനമായി ക്ഷേത്രത്തിനു ലഭിച്ചിരുന്നു. ക്ഷേത്രത്തോടനുബന്ധിച്ച് ഒരു ആതുരശാലയും പ്രവർത്തിച്ചിരുന്നു. തിരുവല്ലാ ക്ഷേത്രത്തിന്റെ കീഴിലുള്ള മൊത്തം ഭൂമിയിൽ നിന്ന് പ്രതിവർഷം മൂന്ന് ലക്ഷം പറ നെല്ല് വരുമാനമായി ലഭിച്ചിരുന്നുവെന്ന് രാജന്‍ ഗുരുക്കളുടെ പഠനത്തിൽ കാണുന്നു. തിരുവല്ലാസങ്കേതത്തിനു മാത്രമായി (വാഴപ്പള്ളി, നിരണം, മാന്നാർ എന്നീ ഉപഗ്രാമങ്ങൾ കൂടാതെ) മുപ്പത് ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഭൂസ്വത്തുണ്ടായിരുന്നതായി പ്രൊഫ. എം.ജി.എസ്. നാരായണൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പെരിയാറിനും കൊല്ലത്തിനുമിടയിലുള്ള ഭൂമിയുടെ നല്ലൊരു ഭാഗം കിടങ്ങൂർ, ഏറ്റുമാനൂർ, നിർമണ്ണ, വെണ്മണി, ആറന്മുള, ചെങ്ങന്നൂർ, തിരുവല്ലാ എന്നീ ക്ഷേത്രങ്ങളുടെ നിയന്ത്രണത്തിലായിരുന്നു.

പഴയ വടക്കന്‍-തെക്കന്‍കൂര്‍ രാജ്യങ്ങളിലും ഓടനാട്ടിലും ഉണ്ടായിരുന്ന ഭൂസ്വത്ത് ആണ് ദാനം ചെയ്യപ്പെട്ടിരിക്കുന്നത് . ഇപ്പോഴും ഉള്ള വീട്ടുപേരുകളും പുരയിട നാമങ്ങളും സ്ഥലനാമങ്ങളും ഇവയില്‍ കാണപ്പെടുന്നു. ശങ്കരമംഗലം, പുരക്കരമറ്റം, ചെമ്പകവേലി, നരസിംഹമംഗലം, നൽപുരം, മറ്റം, വഞ്ചിക്കാൽ കുളക്കാട്ട് തറ, മംഗലപട്ടവം, അയ്യനാട്ട്, മേച്ചേരി, തേവർപള്ളി, ഇട്ടിയമൺ, മേലോടി മുളവന, കോയിൽപ്പുറം, ഊരകം, പള്ളം, പുന്നശ്ശേരി, കപാലിമംഗലം, ചേതിമംഗലം, മേൻമന, പേണങ്ങാട്, ആലഞ്ചേരി, മകിഴഞ്ചേരി, കുന്നത്തൂർ കണ്ണൻകരി, കറുവാപ്പള്ളി, മീനച്ചാൽ, പുതുക്കരി മുതലായവ.

ക്ഷേത്രത്തിന് ഭൂമിയിൽനിന്നുള്ള ഒരു വരുമാനമാർഗ്ഗമായിരുന്നു ‘രക്ഷാഭോഗ’ (insurance) മെന്ന സംരക്ഷണ നികുതി. ഭൂമിയിൽനിന്ന് രാജാക്കന്മാർക്ക് കൊടുക്കേണ്ട നികുതിയായിരുന്നു രക്ഷാഭോഗം.തിരുവല്ലാ ക്ഷേത്രത്തിലേയ്ക്ക് കുടവൂർ (കുറ്റൂര്‍) ഗ്രാമം ദാനം നൽകിയിട്ടുള്ളത് കാരാണ്മ അവകാശങ്ങളും പതിനെട്ട് വ്യത്യസ്ത നികുതികളും ഒരു അങ്ങാടിയും ഉൾപ്പെടെയാണെന്ന് തിരുവല്ലാചെപ്പേടുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രാമത്തിന്റെ സംരക്ഷണത്തിനായി തിരുവല്ലാക്ഷേത്രത്തിന് പതിനെട്ടു കഴഞ്ച് സ്വർണ്ണമോ അല്ലെങ്കിൽ 360 പറ നെല്ലോ വെമ്പൊലിനാട്ടിലെ നാടുവാഴിയിൽ നിന്ന് രക്ഷാഭോഗമായി വസൂലാക്കാമായിരുന്നു. വിളക്കുമാടം പണിയുന്നതിനും ക്ഷേത്രത്തിലേയ്ക്ക് എണ്ണ വാങ്ങുന്നതിനും രക്ഷാഭോഗം ചുമത്തിയിരുന്നതായി പ്രമാണങ്ങളിൽ കാണാം. ഇതു കൂടാതെ ക്ഷേത്രഭൂമി പാട്ടത്തിനെടുത്തിരുന്ന കാരാളന്മാരും അവരുടെ വിഹിതം നെല്ല്, നെയ്യ്, എണ്ണ എന്നിവയും മറ്റു അവശ്യ വസ്തുക്കളും ക്ഷേത്രത്തിലേക്ക് നൽകിയിരുന്നു. സാധാരണയായി കാരാളർ ക്ഷേത്രത്തിനു നൽകേണ്ട വിഹിതം മൊത്തം ഉൽപ്പാദനത്തിന്റെ 1/3 അല്ലെങ്കിൽ 1/5 ഭാഗ മായിരുന്നു എന്ന് തിരുവല്ലാചെപ്പേടിൽ നിന്ന് മനസ്സിലാക്കാം.

ഭൂസ്വത്തിനുപുറമെ വന്‍സ്വര്‍ണ്ണശേഖരവും ക്ഷേത്രങ്ങള്‍ക്കുണ്ടായിരുന്നു. ഇതിലധികവും രാജാക്കന്മാര്‍, നാടുവാഴികള്‍, കച്ചവടക്കാര്‍ തുടങ്ങിയവര്‍ നല്‍കിവന്നിരുന്ന സമ്മാനങ്ങളായിരുന്നു. ചില സന്ദര്ഭങ്ങളില് ക്ഷേത്രത്തിലേയ്ക്കുള്ള ഭൂനികുതി സ്വര്ണ്ണമായി വാങ്ങിയിരുന്നുവെന്ന് തിരുവല്ലാചെപ്പേടില് നിന്ന് മനസ്സിലാക്കാം. ക്ഷേത്രങ്ങളിലേയ്ക്ക് ഒഴുകിയിരുന്ന സ്വര്‍ണ്ണം എപ്രകാരം വിനിയോഗിയ്ക്കപ്പെട്ടു എന്നു കൂടി അറിയേണ്ടതുണ്ട്. വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതിനും ക്ഷേത്രത്തിലെ സ്വര്‍ണ്ണശേഖരം ഉപയോഗിച്ചിരുന്നു. കൂടാതെ പലിശയോടുകൂടിയ കടമായും ക്ഷേത്രങ്ങള്‍ സ്വര്‍ണ്ണം നല്‍കിവന്നിരുന്നു. വന്‍ഭൂവുടമകള്ക്കു പുറമെ ദേവദാസികള്ക്കും സ്വര്ണ്ണം കടം നല്കിയിരുന്നതായി തിരുവല്ലാ ചെപ്പേടുകളില് കാണാം.

ഓണാഘോഷത്തെക്കുറിച്ചുള്ള വിശദമായ പ്രതിപാദ്യം തിരുവല്ലാ ചെപ്പേടുകളില് കാണാം. തിരുവല്ലാ ക്ഷേത്രത്തിലെ ഓണാഘോഷത്തിനായി ദാനംചെയ്യപ്പെട്ട ഭൂസ്വത്തിന്റെ മേല്നോട്ടത്തിനായി ഒരു ട്രസ്റ്റ് ഉണ്ടായിരുന്നതായി രാജന് ഗുരുക്കള് പറയുന്നുണ്ട്. ആതുരശാലകളിലെ അന്തേവാസികള്ക്ക് ഓണത്തിന് ഊട്ട് ഏര്പ്പെടുത്തിയിരുന്നതായി തിരുവല്ലാചെപ്പേടുകളില് രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രജോലികള്‍ക്ക് പ്രതിഫലം നല്‍കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും പ്രമാണത്തിലുണ്ട്. ക്ഷേത്രജീവനക്കാര്ക്ക് ഓണത്തിന് പ്രത്യേക വേതനം നല്കിയിരുന്നതായി തിരുവല്ലാചെപ്പേടുകളില് കാണുന്നുണ്ട്.

തന്ത്രി, ശാന്തിക്കാര്‍, പൊതുവാള്‍, കണക്കെഴുത്തുകാര്‍, മഹാഭാരതം പാരായണക്കാര്‍, നൃത്തം, സംഗീതം, വാദ്യം തുടങ്ങിയവ നടത്തിയിരുന്ന കലാകാരന്മാര്‍, കാവല്‍ക്കാര്‍, അടിക്കുമവര്‍ (അടിച്ചുതളിക്കാര്‍), വിറകിടുമവര്‍ (വിറക് കൊണ്ടുവരുന്നവര്‍), ഇലയിടുമവര്‍, (ഇലനല്‍കുന്ന ആള്‍) വായിര്‍ക്കല്‍നിര്‍ക്കുമവര്‍, അരികുത്തുമവര്‍, തുടങ്ങി നിരവധി ജോലികളില്‍ ഏര്പ്പെട്ടിരുന്ന വിഭാഗങ്ങളെക്കുറിച്ച് ചെപ്പേടുകളില് പ്രതിപാദ്യമുണ്ട്. ഇതില് നേരിട്ട് ഭൂമിയില് അദ്ധ്വാനിച്ചിരുന്നവവര്ക്ക്- ആള്, ആളടിയാര്, അടിയാര്, പുനൈവര് (പുലയ), ചെറുമര് എന്നിങ്ങനെ വിവിധ പേരുകളില് പ്രതിപാദിയ്ക്കപ്പെട്ടിട്ടുള്ള അടിസ്ഥാനതൊഴിലുകളില് ഏര്പ്പെട്ടിരുന്നവര്ക്ക് ഭൂമിയ്ക്കുമേല് യാതൊരവകാശവുമുണ്ടായിരുന്നില്ല. ഇവരെ ഭൂമിയ്ക്കൊപ്പം കൈമാറിയിരുന്നു. തിരുവല്ലാ ചെപ്പേടുകളില് ‘ചാവേര്വിരുത്തി’, ‘പണിച്ചവിരുത്തി’, ‘കാവല്വിരുത്തി’ എന്നിവയെക്കുറിച്ചും പ്രതിപാദ്യമുണ്ട്. ഇത്തരം പ്രവൃത്തികളില് ഏര്പ്പെട്ടിരുന്നവര് എത്രമാത്രം സ്വതന്ത്രരായിരുന്നുവെന്ന് വ്യക്തമല്ല.

തിരുവല്ലാചെപ്പേടുകളില് കൂത്ത് നടത്തുന്നതിനായി 75 പറ നെല്ല് വിളയുന്ന ഭൂമി ക്ഷേത്രത്തിലേക്ക് ദാനം ചെയ്തതായി കാണുന്നു. വൃശ്ചികമാസം രോഹിണിനാൾ ക്ഷേത്രത്തിൽ കാളിയങ്കക്കൂത്ത് ആടിയിരുന്നു.

ക്ഷേത്രത്തിലെ അഞ്ചു ദൈനംദിന പൂജകളിൽ രണ്ടാം പൂജയായ പന്തീരടിപൂജയെപ്പറ്റി മാത്രമെ ചേപ്പേടുകളിൽ പരാമർശമുള്ളൂ. ബാക്കിയുള്ളവ പിന്നീടുണ്ടായവയാകാം, അല്ലെങ്കിൽ വിവരങ്ങൾ നഷ്ടപ്പെട്ട ഏടുകളിൽ ഉണ്ടായിരുന്നിരിക്കാം.

ഭരണകൂടത്തെ സാധൂകരിയ്ക്കുന്നതിനൊപ്പം തന്നെ ക്ഷേത്രങ്ങള് അതിന്റെ പങ്കാളിയാകുകയും ചെയ്തിരുന്നു.. ഭരണകൂടത്തിന്റെ പ്രവര്ത്തനങ്ങള് ക്ഷേത്രങ്ങള്ക്ക് നല്കപ്പെടു കയോ അഥവാ ക്ഷേത്രങ്ങള് കൈവശപ്പെടുത്തുകയോ ചെയ്തതിനുള്ള ഏറ്റവും ഉത്തമ ദൃ ഷ്ടാന്തം തിരുവല്ലാ ചേപ്പേടുകൾ തന്നേയാണ്. പതിനെട്ട് നികുതികളോടു കൂടി കുടവൂര് ഗ്രാമം വെമ്പൊലിനാട്ടിലെ നാടുവാഴി തിരുവല്ലാ ക്ഷേത്രത്തിന് നല്കിയ കാര്യം മുന്പ് പ്രതിപാദിച്ചിട്ടുണ്ട്. പ്രസ്തുത നാടുവാഴിയില് നിന്ന് 360 പറ നെല്ല് ഭൂനികുതിയായി (രക്ഷാഭോഗം) ക്ഷേത്രസമിതിയുടെ മാനേജര്ക്ക് പിരിയ്ക്കാമെന്നും എന്തെങ്കിലും പിഴവ് സംഭവിച്ചാല് നാടുവാഴി കൊടുക്കുവാനുള്ള നികുതി മുഴുവനും തുല്ല്യമായ തുകയ്ക്കുള്ള സ്വര്ണ്ണമായി (പതിനെട്ട് കഴഞ്ച്) നല്കണമെന്നും ഇതില് വ്യവസ്ഥയുണ്ട്. രാജാവിന്റെയോ ഏതെങ്കിലും സാമന്തന്റെയോ കോപത്തില്നിന്ന് പ്രസ്തുത ഗ്രാമത്തെ സംര്രക്ഷിയ്ക്കുന്നതിനുള്ള അധികാരവും ക്ഷേത്രത്തിനുണ്ടായിരുന്നു.

ഷേത്രത്തിലേയ്ക്ക് എണ്ണ നൽകാൻ ചുമതലയുള്ള ആൾക്കാർ അതിനു വീഴ്ച്ച വരുത്തുകയാണെങ്കിൽ 50 കഴഞ്ച് സ്വർണ്ണം പെരുമാൾക്കും, 25 കഴഞ്ച് ക്ഷേത്ര സഭയ്ക്കും (അസംബ്ലി) 10 കഴഞ്ച് നാടുവാഴിയ്ക്കും പിഴയൊടുക്കാൻ വ്യവസ്ഥയുണ്ടായിരുന്നു. അധികാര ശ്രേണിയുടെ ഒരു ചിത്രവും – രാജാവ്, ക്ഷേത്രം, നാടുവാഴി എന്ന ക്രമത്തിൽ – ഇതുവെച്ച് നിർമ്മിയ്ക്കുവാൻ കഴിയും.
<p style=”text-align: left;”>ഏ.ഡി. ഒമ്പതാം നൂറ്റാണ്ടുമുതൽ പതിനൊന്നാം നൂറ്റാണ്ടുവരെ തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിനു ദാനം നൽകപ്പെട്ട ഭൂസ്വത്തിന്റെ വിവരങ്ങളും അവയുടെ വിനിയോഗം സംബന്ധിച്ച വ്യവസ്ഥകളും രേഖപ്പെടുത്തിയ ചെപ്പേടുകൾ ആണ് തിരുവല്ലാ ചേപ്പേടുകൾ. 12 നൂറ്റാണ്ടിലാണ് രചിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്ന ഈ ചെമ്പോലക്കൂട്ടം, ഈ കാലഘട്ടം വരെ നടന്നിരിക്കുന്ന ഭാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാം ചേർത്ത് പകർത്തിയെഴുതിയതാവണം. ലിപി വടിവിൽ നിന്നും 1150-1200 കാലത്ത് പകർത്തിയതെന്നു കരുതാമെന്ന് ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ അഭിപ്രായപ്പെടുന്നു. പതിനെട്ട് ഇഞ്ച് നീളവും മുന്നേമുക്കാൽ ഇഞ്ച് വീതിയുമുള്ള ഇതിലെ ഭാഷ പ്രാചീനമലയാളവും ലിപി വട്ടെഴുത്തുമാണെന്ന് ഇതെപ്പറ്റി ഗവേഷണം നടത്തിയിട്ടുള്ള തിരുവല്ല പി. ഉണ്ണിക്കൃഷ്ണൻ നായർ രേഖപ്പെടുത്തിയിട്ടുണ്ട്.</p>
ഓരോ പുറവും കൃത്യം ഒൻപത് വരി വീതം വട്ടെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. രണ്ട് മുതൽ നാല്പത്തിനാല് വരെ ഏടുകൾ ഇപ്പോൾ തിരുവനന്തപുരം മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഇതിൽ 1, 4, 6, 7, 16, 32, 34, 41 എന്നീ ഏടുകൾ ലഭ്യമല്ല. കേണൽ മൺറോയുടെ ഭരണകാലത്ത് (1811-14) പ്രധാന ക്ഷേത്രങ്ങൾ സർക്കാരിലേക്ക് എടുത്തതുമുതലായിരിക്കണം ചെപ്പേടുകൾ സർക്കാർ ഏറ്റെടുത്ത് തിരുവനന്തപുരം ട്രഷറിയിൽ സൂക്ഷിച്ചത്. പിന്നീടവ മ്യൂസിയത്തിലേക്കു മാറ്റുകയായിരുന്നു.

മധ്യകാല കേരളീയ സമൂഹത്തിന്റെ ക്ഷേത്രകേന്ദ്രിത സ്വഭാവം ഈ പുരാലിഖിതത്തില്‍നിന്നും മനസ്സിലാക്കാം. പത്തില്ലത്തിൽ പോറ്റിമാരുടെ അധീനതയിൽ കഴിഞ്ഞിരുന്ന തിരുവല്ലാ ക്ഷേത്രത്തിലേയ്ക്ക് ശാന്തിക്കാരെ ഊട്ടുന്നതിനു മാത്രമായി ഒരു ലക്ഷം പറ നെല്ല് വിളയുന്ന ഭൂമി ക്ഷേത്രത്തിനു ദാനം ലഭിച്ചിരുന്നതായി ഇതിൽക്കാണാം. ഇരുപതിനായിരം പറ നെല്ലുവിളയുന്ന ഭൂമി നൈവേദ്യങ്ങൾക്കായി മാറ്റിവെച്ചിരുന്നതായും പൂജകൾക്കായി പ്രതിദിനം ഒമ്പതുപറ അരിയും നാലുനാഴി നെയ്യും ചിലവഴിച്ചിരുന്നതായും ഇതേ രേഖയിൽ കൊടുത്തിട്ടുണ്ട്. ഉത്സവങ്ങൾ, മറ്റു വിശേഷദിവസങ്ങൾ എന്നിവ ആഘോഷിയ്ക്കുന്നതിനും ‘ശാല’കളുടെ (വിദ്യാഭ്യാസ സ്ഥാപനം) നടത്തിപ്പിനും വെവ്വേറെ ഭൂമി ദാനമായി ക്ഷേത്രത്തിനു ലഭിച്ചിരുന്നു. ക്ഷേത്രത്തോടനുബന്ധിച്ച് ഒരു ആതുരശാലയും പ്രവർത്തിച്ചിരുന്നു. തിരുവല്ലാ ക്ഷേത്രത്തിന്റെ കീഴിലുള്ള മൊത്തം ഭൂമിയിൽ നിന്ന് പ്രതിവർഷം മൂന്ന് ലക്ഷം പറ നെല്ല് വരുമാനമായി ലഭിച്ചിരുന്നുവെന്ന് രാജന്‍ ഗുരുക്കളുടെ പഠനത്തിൽ കാണുന്നു. തിരുവല്ലാസങ്കേതത്തിനു മാത്രമായി (വാഴപ്പള്ളി, നിരണം, മാന്നാർ എന്നീ ഉപഗ്രാമങ്ങൾ കൂടാതെ) മുപ്പത് ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഭൂസ്വത്തുണ്ടായിരുന്നതായി പ്രൊഫ. എം.ജി.എസ്. നാരായണൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പെരിയാറിനും കൊല്ലത്തിനുമിടയിലുള്ള ഭൂമിയുടെ നല്ലൊരു ഭാഗം കിടങ്ങൂർ, ഏറ്റുമാനൂർ, നിർമണ്ണ, വെണ്മണി, ആറന്മുള, ചെങ്ങന്നൂർ, തിരുവല്ലാ എന്നീ ക്ഷേത്രങ്ങളുടെ നിയന്ത്രണത്തിലായിരുന്നു.

പഴയ വടക്കന്‍-തെക്കന്‍കൂര്‍ രാജ്യങ്ങളിലും ഓടനാട്ടിലും ഉണ്ടായിരുന്ന ഭൂസ്വത്ത് ആണ് ദാനം ചെയ്യപ്പെട്ടിരിക്കുന്നത് . ഇപ്പോഴും ഉള്ള വീട്ടുപേരുകളും പുരയിട നാമങ്ങളും സ്ഥലനാമങ്ങളും ഇവയില്‍ കാണപ്പെടുന്നു. ശങ്കരമംഗലം, പുരക്കരമറ്റം, ചെമ്പകവേലി, നരസിംഹമംഗലം, നൽപുരം, മറ്റം, വഞ്ചിക്കാൽ കുളക്കാട്ട് തറ, മംഗലപട്ടവം, അയ്യനാട്ട്, മേച്ചേരി, തേവർപള്ളി, ഇട്ടിയമൺ, മേലോടി മുളവന, കോയിൽപ്പുറം, ഊരകം, പള്ളം, പുന്നശ്ശേരി, കപാലിമംഗലം, ചേതിമംഗലം, മേൻമന, പേണങ്ങാട്, ആലഞ്ചേരി, മകിഴഞ്ചേരി, കുന്നത്തൂർ കണ്ണൻകരി, കറുവാപ്പള്ളി, മീനച്ചാൽ, പുതുക്കരി മുതലായവ.

ക്ഷേത്രത്തിന് ഭൂമിയിൽനിന്നുള്ള ഒരു വരുമാനമാർഗ്ഗമായിരുന്നു ‘രക്ഷാഭോഗ’ (insurance) മെന്ന സംരക്ഷണ നികുതി. ഭൂമിയിൽനിന്ന് രാജാക്കന്മാർക്ക് കൊടുക്കേണ്ട നികുതിയായിരുന്നു രക്ഷാഭോഗം.തിരുവല്ലാ ക്ഷേത്രത്തിലേയ്ക്ക് കുടവൂർ (കുറ്റൂര്‍) ഗ്രാമം ദാനം നൽകിയിട്ടുള്ളത് കാരാണ്മ അവകാശങ്ങളും പതിനെട്ട് വ്യത്യസ്ത നികുതികളും ഒരു അങ്ങാടിയും ഉൾപ്പെടെയാണെന്ന് തിരുവല്ലാചെപ്പേടുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രാമത്തിന്റെ സംരക്ഷണത്തിനായി തിരുവല്ലാക്ഷേത്രത്തിന് പതിനെട്ടു കഴഞ്ച് സ്വർണ്ണമോ അല്ലെങ്കിൽ 360 പറ നെല്ലോ വെമ്പൊലിനാട്ടിലെ നാടുവാഴിയിൽ നിന്ന് രക്ഷാഭോഗമായി വസൂലാക്കാമായിരുന്നു. വിളക്കുമാടം പണിയുന്നതിനും ക്ഷേത്രത്തിലേയ്ക്ക് എണ്ണ വാങ്ങുന്നതിനും രക്ഷാഭോഗം ചുമത്തിയിരുന്നതായി പ്രമാണങ്ങളിൽ കാണാം. ഇതു കൂടാതെ ക്ഷേത്രഭൂമി പാട്ടത്തിനെടുത്തിരുന്ന കാരാളന്മാരും അവരുടെ വിഹിതം നെല്ല്, നെയ്യ്, എണ്ണ എന്നിവയും മറ്റു അവശ്യ വസ്തുക്കളും ക്ഷേത്രത്തിലേക്ക് നൽകിയിരുന്നു. സാധാരണയായി കാരാളർ ക്ഷേത്രത്തിനു നൽകേണ്ട വിഹിതം മൊത്തം ഉൽപ്പാദനത്തിന്റെ 1/3 അല്ലെങ്കിൽ 1/5 ഭാഗ മായിരുന്നു എന്ന് തിരുവല്ലാചെപ്പേടിൽ നിന്ന് മനസ്സിലാക്കാം.

ഭൂസ്വത്തിനുപുറമെ വന്‍സ്വര്‍ണ്ണശേഖരവും ക്ഷേത്രങ്ങള്‍ക്കുണ്ടായിരുന്നു. ഇതിലധികവും രാജാക്കന്മാര്‍, നാടുവാഴികള്‍, കച്ചവടക്കാര്‍ തുടങ്ങിയവര്‍ നല്‍കിവന്നിരുന്ന സമ്മാനങ്ങളായിരുന്നു. ചില സന്ദര്ഭങ്ങളില് ക്ഷേത്രത്തിലേയ്ക്കുള്ള ഭൂനികുതി സ്വര്ണ്ണമായി വാങ്ങിയിരുന്നുവെന്ന് തിരുവല്ലാചെപ്പേടില് നിന്ന് മനസ്സിലാക്കാം. ക്ഷേത്രങ്ങളിലേയ്ക്ക് ഒഴുകിയിരുന്ന സ്വര്‍ണ്ണം എപ്രകാരം വിനിയോഗിയ്ക്കപ്പെട്ടു എന്നു കൂടി അറിയേണ്ടതുണ്ട്. വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതിനും ക്ഷേത്രത്തിലെ സ്വര്‍ണ്ണശേഖരം ഉപയോഗിച്ചിരുന്നു. കൂടാതെ പലിശയോടുകൂടിയ കടമായും ക്ഷേത്രങ്ങള്‍ സ്വര്‍ണ്ണം നല്‍കിവന്നിരുന്നു. വന്‍ഭൂവുടമകള്ക്കു പുറമെ ദേവദാസികള്ക്കും സ്വര്ണ്ണം കടം നല്കിയിരുന്നതായി തിരുവല്ലാ ചെപ്പേടുകളില് കാണാം.

ഓണാഘോഷത്തെക്കുറിച്ചുള്ള വിശദമായ പ്രതിപാദ്യം തിരുവല്ലാ ചെപ്പേടുകളില് കാണാം. തിരുവല്ലാ ക്ഷേത്രത്തിലെ ഓണാഘോഷത്തിനായി ദാനംചെയ്യപ്പെട്ട ഭൂസ്വത്തിന്റെ മേല്നോട്ടത്തിനായി ഒരു ട്രസ്റ്റ് ഉണ്ടായിരുന്നതായി രാജന് ഗുരുക്കള് പറയുന്നുണ്ട്. ആതുരശാലകളിലെ അന്തേവാസികള്ക്ക് ഓണത്തിന് ഊട്ട് ഏര്പ്പെടുത്തിയിരുന്നതായി തിരുവല്ലാചെപ്പേടുകളില് രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രജോലികള്‍ക്ക് പ്രതിഫലം നല്‍കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും പ്രമാണത്തിലുണ്ട്. ക്ഷേത്രജീവനക്കാര്ക്ക് ഓണത്തിന് പ്രത്യേക വേതനം നല്കിയിരുന്നതായി തിരുവല്ലാചെപ്പേടുകളില് കാണുന്നുണ്ട്.

തന്ത്രി, ശാന്തിക്കാര്‍, പൊതുവാള്‍, കണക്കെഴുത്തുകാര്‍, മഹാഭാരതം പാരായണക്കാര്‍, നൃത്തം, സംഗീതം, വാദ്യം തുടങ്ങിയവ നടത്തിയിരുന്ന കലാകാരന്മാര്‍, കാവല്‍ക്കാര്‍, അടിക്കുമവര്‍ (അടിച്ചുതളിക്കാര്‍), വിറകിടുമവര്‍ (വിറക് കൊണ്ടുവരുന്നവര്‍), ഇലയിടുമവര്‍, (ഇലനല്‍കുന്ന ആള്‍) വായിര്‍ക്കല്‍നിര്‍ക്കുമവര്‍, അരികുത്തുമവര്‍, തുടങ്ങി നിരവധി ജോലികളില്‍ ഏര്പ്പെട്ടിരുന്ന വിഭാഗങ്ങളെക്കുറിച്ച് ചെപ്പേടുകളില് പ്രതിപാദ്യമുണ്ട്. ഇതില് നേരിട്ട് ഭൂമിയില് അദ്ധ്വാനിച്ചിരുന്നവവര്ക്ക്- ആള്, ആളടിയാര്, അടിയാര്, പുനൈവര് (പുലയ), ചെറുമര് എന്നിങ്ങനെ വിവിധ പേരുകളില് പ്രതിപാദിയ്ക്കപ്പെട്ടിട്ടുള്ള അടിസ്ഥാനതൊഴിലുകളില് ഏര്പ്പെട്ടിരുന്നവര്ക്ക് ഭൂമിയ്ക്കുമേല് യാതൊരവകാശവുമുണ്ടായിരുന്നില്ല. ഇവരെ ഭൂമിയ്ക്കൊപ്പം കൈമാറിയിരുന്നു. തിരുവല്ലാ ചെപ്പേടുകളില് ‘ചാവേര്വിരുത്തി’, ‘പണിച്ചവിരുത്തി’, ‘കാവല്വിരുത്തി’ എന്നിവയെക്കുറിച്ചും പ്രതിപാദ്യമുണ്ട്. ഇത്തരം പ്രവൃത്തികളില് ഏര്പ്പെട്ടിരുന്നവര് എത്രമാത്രം സ്വതന്ത്രരായിരുന്നുവെന്ന് വ്യക്തമല്ല.

തിരുവല്ലാചെപ്പേടുകളില് കൂത്ത് നടത്തുന്നതിനായി 75 പറ നെല്ല് വിളയുന്ന ഭൂമി ക്ഷേത്രത്തിലേക്ക് ദാനം ചെയ്തതായി കാണുന്നു. വൃശ്ചികമാസം രോഹിണിനാൾ ക്ഷേത്രത്തിൽ കാളിയങ്കക്കൂത്ത് ആടിയിരുന്നു.

ക്ഷേത്രത്തിലെ അഞ്ചു ദൈനംദിന പൂജകളിൽ രണ്ടാം പൂജയായ പന്തീരടിപൂജയെപ്പറ്റി മാത്രമെ ചേപ്പേടുകളിൽ പരാമർശമുള്ളൂ. ബാക്കിയുള്ളവ പിന്നീടുണ്ടായവയാകാം, അല്ലെങ്കിൽ വിവരങ്ങൾ നഷ്ടപ്പെട്ട ഏടുകളിൽ ഉണ്ടായിരുന്നിരിക്കാം.

ഭരണകൂടത്തെ സാധൂകരിയ്ക്കുന്നതിനൊപ്പം തന്നെ ക്ഷേത്രങ്ങള് അതിന്റെ പങ്കാളിയാകുകയും ചെയ്തിരുന്നു.. ഭരണകൂടത്തിന്റെ പ്രവര്ത്തനങ്ങള് ക്ഷേത്രങ്ങള്ക്ക് നല്കപ്പെടു കയോ അഥവാ ക്ഷേത്രങ്ങള് കൈവശപ്പെടുത്തുകയോ ചെയ്തതിനുള്ള ഏറ്റവും ഉത്തമ ദൃഷ്ടാന്തം തിരുവല്ലാ ചേപ്പേടുകൾ തന്നേയാണ്. പതിനെട്ട് നികുതികളോടു കൂടി കുടവൂര് ഗ്രാമം വെമ്പൊലിനാട്ടിലെ നാടുവാഴി തിരുവല്ലാ ക്ഷേത്രത്തിന് നല്കിയ കാര്യം മുന്പ് പ്രതിപാദിച്ചിട്ടുണ്ട്. പ്രസ്തുത നാടുവാഴിയില് നിന്ന് 360 പറ നെല്ല് ഭൂനികുതിയായി (രക്ഷാഭോഗം) ക്ഷേത്രസമിതിയുടെ മാനേജര്ക്ക് പിരിയ്ക്കാമെന്നും എന്തെങ്കിലും പിഴവ് സംഭവിച്ചാല് നാടുവാഴി കൊടുക്കുവാനുള്ള നികുതി മുഴുവനും തുല്ല്യമായ തുകയ്ക്കുള്ള സ്വര്ണ്ണമായി (പതിനെട്ട് കഴഞ്ച്) നല്കണമെന്നും ഇതില് വ്യവസ്ഥയുണ്ട്. രാജാവിന്റെയോ ഏതെങ്കിലും സാമന്തന്റെയോ കോപത്തില്നിന്ന് പ്രസ്തുത ഗ്രാമത്തെ സംര്രക്ഷിയ്ക്കുന്നതിനുള്ള അധികാരവും ക്ഷേത്രത്തിനുണ്ടായിരുന്നു.

ഷേത്രത്തിലേയ്ക്ക് എണ്ണ നൽകാൻ ചുമതലയുള്ള ആൾക്കാർ അതിനു വീഴ്ച്ച വരുത്തുകയാണെങ്കിൽ 50 കഴഞ്ച് സ്വർണ്ണം പെരുമാൾക്കും, 25 കഴഞ്ച് ക്ഷേത്ര സഭയ്ക്കും (അസംബ്ലി) 10 കഴഞ്ച് നാടുവാഴിയ്ക്കും പിഴയൊടുക്കാൻ വ്യവസ്ഥയുണ്ടായിരുന്നു. അധികാര ശ്രേണിയുടെ ഒരു ചിത്രവും – രാജാവ്, ക്ഷേത്രം, നാടുവാഴി എന്ന ക്രമത്തിൽ – ഇതുവെച്ച് നിർമ്മിയ്ക്കുവാൻ കഴിയും.

 

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!