കരുനാഗപ്പള്ളി: പൂജാവിളക്കുകളടക്കമുള്ള സാധനസാമഗ്രികള്‍ ലോക്ക്ഡൗണിന്റെ മറവില്‍ കടത്താന്‍ ദേവസ്വംബോര്‍ഡിന്റെ നീക്കം. കൊറോണ നിയന്ത്രണങ്ങളുടെ മറവില്‍ ഭക്തര്‍ക്ക് വിലക്കുകല്പിച്ചാണ് ദേവസ്വം ബോര്‍ഡ് അധികാരികള്‍, കാണിക്കയായും മറ്റും ലഭിച്ച ആയിരത്തോളം വിളക്കുകളും കിണ്ടികളും പൂജാപാത്രങ്ങളും കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കരുനാഗപ്പള്ളി ഗ്രൂപ്പില്‍ തഴവ സബ് ഗ്രൂപ്പില്‍പ്പെടുന്ന പുലിയന്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് സംഭവം.വിളക്കുകളും ക്ഷേത്ര ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന പാത്രങ്ങളും ചാക്കില്‍ കെട്ടിവച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ട ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ആര്‍. മോഹനനാണ് സംഭവം പുറത്തുകൊണ്ടുവന്നത്. അന്വേഷിച്ചപ്പോള്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം പഴയ ഉരുപ്പടികള്‍ വില്‍ക്കുന്നതിന് ശേഖരിച്ചുവെച്ചതാണെന്നാണ് ലഭിച്ച മറുപടി.
ചെറുതും വലുതുമായി ആയിരത്തോളം വിളക്കുകളും പാത്രങ്ങളും ഏഴുചാക്കുകളിലാണ് കെട്ടിവച്ചിരുന്നത്. നിത്യനിദാനച്ചെലവുകള്‍ക്ക് പണം കണ്ടെത്താനെന്ന പേരിലാണ് നീക്കം. ഇന്ന് ദേവസ്വം അധികൃതര്‍ ക്ഷേത്രത്തിലെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. വിളക്കുകള്‍ കടത്താനുള്ള നീക്കം തടയുമെന്ന് ഭക്തജനങ്ങള്‍ പറയുന്നു.എല്ലാ വര്‍ഷവും സപ്താഹവും ദശാവതാരച്ചാര്‍ത്തും നടക്കുന്ന ക്ഷേത്രമാണിത്. ഈ ആവശ്യത്തിനായി ഉപദേശകസമിതിയും ക്ഷേത്രസംരക്ഷണസമിതിയും വാങ്ങി സൂക്ഷിച്ചിരുന്ന വിളക്കുകളും മറ്റു പാത്രങ്ങളും ഉള്‍പ്പെടെയാണ് ചാക്കുകളില്‍ കെട്ടിവച്ചിരുന്നത്. ഭക്തജനങ്ങള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും ക്ഷേത്രച്ചടങ്ങുകള്‍ മുടങ്ങാതെ നടക്കുമെന്നായിരുന്നു ദേവസ്വം അധികൃതര്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ അക്കാര്യത്തിലും അനാസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കരുനാഗപ്പള്ളി പടനായര്‍കുളങ്ങര ക്ഷേത്രത്തിലെ കെടാവിളക്ക് അണഞ്ഞത് നേരത്തെ വാര്‍ത്തയായിരുന്നു.
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments