കോട്ടയം: ജൂൺ മാസം ഒന്നാം തീയതി രാവിലെ കോട്ടയം താഴത്തങ്ങാടി ഷാനി മൻസിലിൽ ഷീബയെ കൊലപ്പെടുത്തുകയും അതിനുശേഷം മോഷണമുതലുമായി കാറിൽ രക്ഷപ്പെട്ടു കടന്നുകളഞ്ഞ താഴത്തങ്ങാടി, മാലിപറമ്പില്‍ മുഹമ്മദ് ബിലാൽ (23) നെ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തു. പ്രതിക്ക് ദമ്പതികളുമായുള്ള പരിചയം മുതലെടുത്ത് രാവിലെ വീട്ടിൽ ചെന്ന പ്രതി ഷീബയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് അബ്ദുൽ സാലിയെ ഗുരുതരമായി പരിക്കേൽപ്പിച്ചു വീട്ടിലുള്ള പണവും സ്വർണാഭരണങ്ങളും കാറുമായി കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുൽ സാലി കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും, സംഭവ ദിവസത്തെ ആയിരക്കണക്കിന് ഫോൺ കോളുകള്‍ പരിശോദിച്ചതില്‍ നിന്നും അന്വേഷണസംഘം പ്രതിയെ കണ്ടെത്തുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ജയ് ദേവ് ഐപിഎസ്, അഡീഷണൽ എസ്പി നസീം, സി ബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി സാരഥി , കോട്ടയം ഡിവൈഎസ്പി ശ്രീകുമാർ, ഇൻസ്പെക്ടർ മാരായ ബാബു സെബാസ്റ്റ്യൻ, യു. ശ്രീജിത്ത്, അരുൺ എസ്.ഐ മാരായ റെനീഷ്, ശ്രീജിത്ത്, ഷിബുക്കുട്ടന്‍, അജിത്ത്, സജികുമാർ,റിജു സിവിൽ പോലീസ് ഓഫീസർമാരായ ബൈജു, ശ്യാം എസ് നായർ, കോട്ടയം സൈബർ സെല്ലിലെ മനോജ്, ജോർജ്, രാജേഷ്, ശ്രാവൺ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments