മുതുമന കിണറിലെ രക്ത – സാക്ഷി : മതം മാറാൻ വിസമ്മതിച്ച്‌ കേളപ്പൻ

by | Jun 26, 2020 | Uncategorized | 0 comments

1921 ഒക്ടോബർ : ലഹളക്കാർ വരുന്നു എന്നറിഞ്ഞ മുതുമന ഇല്ലത്തിലെ(പുത്തൂർ അംശം, കോഴിക്കോട് താലൂക്) നമ്പൂതിരി കുടുംബം അവരുടെ  ആരാധന മൂർത്തിയായ വേട്ടക്കൊരുമകന്ടെ വിഗ്രഹവുമായി രാമനെല്ലൂരിലേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. അവോവോക്കർ മുസ്‍ലിയാരുടെ(Avovoker Musaliar) നേതൃത്വത്തിൽ ലഹളക്കാരുടെ സായുധ സംഘം എത്തി മുതുമന കൈയ്യേറി. വേട്ടക്കൊരുമകൻ വിഗ്രഹം ഇരുന്ന ഉയര്‍ത്തിക്കെട്ടിയ തറയിൽ മുസലിയാർ ഇരുപ്പുറപ്പിച്ചു.

മുതുമന ഇല്ലത്തിന്  ചുറ്റും പാടങ്ങളായിരുന്നു. അവിടെ  ജോലിചെയ്തിരുന്ന  കാർഷിക തൊഴിലാളികളുടെ   വീടുകളും. ലഹളക്കാർ ഈ വീടുകളിൽ ചെന്ന് ഇവരെ കൂട്ടം കൂട്ടമായി മുതുമനയിലേക്ക്  കൊണ്ടുവന്നു. വിഗ്രഹം വച്ചിരുന്ന പീഡത്തിൽ ഇരുന്നുകൊണ്ട് മുസലിയാർ ഇവരോട് മതം മാറാൻ ആവശ്യപ്പെട്ടു.

കേളപ്പനെയും  ലഹളക്കാർ മനയിലേക്ക് കൊണ്ടുവന്നു. മനയുടെ തൊട്ട് മുന്നിൽ ഒരു ക്ഷേത്രവും അതിനരികിൽ ഒരു  സർപ്പക്കാവും ഉണ്ട് .അതിനുള്ളിൽ  ഒരു  കിണറും. മതംമാറാൻ വിസമ്മതിച്ചവരെ  ഈ കിണറ്റിലാണ് വെട്ടി ഇട്ടത്‌.

പശു ഇറച്ചി ഭക്ഷിക്കുന്നത് മതംമാറ്റത്തിന്ടെ ഒരു ചടങ്ങായിരുന്നു. കേളപ്പൻ വിസമ്മതിച്ചു. അയാളെ അവർ കിണറ്റിനരികിലേക്കു കൊണ്ടുപോയി. ആരാച്ചാർ അവിടെ വാളുമായി നിൽപ്പുണ്ടായിരുന്നു. പിന്നിൽനിന്നും അഞ്ചു വെട്ടി. കിണറ്റിൽ തള്ളി.  എന്നാൽ ഭാഗ്യവശാൽ  കഴുത്തിന് പിന്നിലെ വെട്ട് ആഴത്തിലല്ലാത്തതിനാൽ തൽക്ഷണം മരിച്ചില്ല. മാപ്പിളമാർ  ആളുകളെ  കിണറ്റിലേക്ക് വെട്ടിയിടുന്നത് തുടർന്നു. കേളപ്പൻ മൃതശരീരങ്ങൾക്കിടയിൽ  മരിച്ചതുപോലെ കിടന്നു. നേരം ഇരുട്ടിയതോടെ ലഹളക്കാർ മനയിലേക്ക് മടങ്ങി.  മണിക്കൂറുകൾ   കടന്നുപോയി. ഇരുട്ടായി. ഒരു ചെറിയ മഴ പെയ്തു. അതേറ്റു  അബോധാവസ്ഥയിൽനിന്നും   കേളപ്പൻ  ഉണർന്നു. ഭയത്താൽ വിറങ്ങലിച്ച നിൽക്കാതെ മെല്ലെ കിണറിന്റെ വശത്തുള്ള ഒരു വള്ളിയുടെ  സഹായത്തോടെ വലിഞ്ഞു മുകളിലേക്ക്  കയറി.  പുറത്തിറങ്ങി.  ഇഴഞ്ഞ  സമീപത്തെ പാതയിലെത്തി.9 കിലോമീറ്റർ ഇതുലൂടെ എങ്ങിനെയോ  നടന്നു. ഇടയ്ക്ക്  വീണു. വീണ്ടും നടന്നു. പിറ്റേന്ന്  രാവിലെ 8  മണിയോടെ  വഴിയിൽ കിടക്കുന്ന  കേളപ്പനെ ചില  പോലീസുകാർ  കണ്ടു. S I- യുടെ  നിർദേശപ്രകാരം  ആശുപത്രിയിൽ എത്തിച്ചു. (Judgement in case No. 32A of 1922 dated 29th July 1922).

ഏതാണ്ട് 60  ശവശരീരങ്ങൾ  മുതുമനയിലെ  കിണറിൽനിന്നും  ലഭിച്ച. പിൽക്കാലത്ത്  ഇതിനെ  ഗ്രിൽ ഉപയോഗിച്ച്‌  അടക്കുകയും  ക്ഷേത്ര വിളപ്പിൽത്തന്നെ  മറ്റൊരു കിണർ കുഴിക്കുകയും ചെയ്തു. കാവിലെ വിഗ്രഹവും വീടിനരികിലേക്ക് മാറ്റി.

കോടതിയിൽ അവോവോക്കർ മുസലിയാർ തനിക്കെതിരെയുള്ള കുറ്റങ്ങൾ നിഷേധിച്ചു. മതം മാറ്റിയതും തലകൾ അറുത്തതും തന്ടെ സഹോദരിയുടെ പുത്രനായ കുഞ്ഞുരായിൻ മുസ്‍ലിയാരാണെന്ന് (KunjuRayin Musaliar) പറഞ്ഞു.

Ref : Report of the Congress party on the happenings in Malabar dated :1st Nov 1921 / Hitchcock P 197

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!