മുഞ്ചിറ മഠം അനാഥമാക്കിയതിന് പിന്നിൽ …?

by | Aug 13, 2021 | Spirituality | 0 comments

തിരുവിതാംകൂർ  രാജഭരണകാലത്ത്   രാജഭരണത്തിനു മുകളിൽ -പ്രൗഢഗംഭീരത്തോടെ തലയുയർത്തി നിന്ന  കുഴിത്തുറ മുഞ്ചിറയിലെ സ്വാമിയാർ  മഠത്തിന്റെ  സർവ്വ നാശത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആര് ?  മഠത്തിന്  പലഘട്ടങ്ങളിലായി വച്ച് നമസ്കാരത്തിലൂടെയും മറ്റും ലഭിച്ച ആയിരകണക്കിന് ഏക്കർ  ഭൂമിയും പഞ്ച ലോഹ വിഗ്രഹങ്ങളും എവിടെയാണ് ,,? മഠത്തിന്റേതായ   സ്‌കൂളുകൾ  ഉൾപ്പടെയുള്ള   സ്ഥാപനങ്ങൾ  ആരുടെ കൈവശം ….? കീഴ് മഠങ്ങൾക്കു സംഭവിച്ചതെന്ത് ?  വേലിതന്നെ  വിളവ് തിന്ന ചരിത്രമാണ് മുഞ്ചിറ മഠത്തിന് പറയുവാനുള്ളത് ….  മലയാള നാട്ടിൽ  നമ്പൂതിരി സമുദായത്തിനുണ്ടായ  സാമൂഹ്യമായ പിന്നോക്കാവസ്ഥയാണ്  സ്വാമിയാർ  മഠങ്ങളുടെ നാശത്തിന്  വഴിവച്ചതെന്നതിൽ  തർക്കമില്ല , എന്നാൽ  പുരകത്തിയപ്പോൾ  വാഴ വെട്ടിയ  കുലദ്രോഹികളാണ്   ഇന്നും  മുഞ്ചിറ മഠത്തിന്റെ ശാപം . ക്ഷേത്ര പ്രവേശന  വിളംബരത്തോടെ  അവസാനത്തെ  സ്വാമിയാരും  രാജ്യം വിട്ടതോടെ അനാഥമാകുകയും  ഭൂപരിഷകരണ  നിയമങ്ങളിലൂടെ  ശക്തി ക്ഷയിക്കുകയുമായിരുന്നു .

സയുക്ത കക്ഷികൾ  രാഷ്ട്രീയ അധികാരത്തിലൂടെ  കേരളത്തിൽ ഭരണത്തിൽ വന്നതോടുകൂടി  ബ്രാഹ്മണ  സമുദായങ്ങൾക്കെതിരെ  സംഘടിതമായ കള്ള പ്രചാരണ ആക്രമണമാണുണ്ടായത് .  ജാതിഭ്രാന്തന്മാരുടെ  കുടിലബുദ്ധിയിൽ  പതറിപ്പോയി നമ്പൂതിരി സമുദായം  ചിന്നഭിന്നമാകുകയായിരുന്നു . പരമ്പരാഗതമായി  തുടർന്നുവന്ന സബ്രദായങ്ങളിലൂടെ  ജനസംഘ്യപരമായി ഏറ്റവും പിന്നോക്കമായ  ബ്രാഹ്മണർക്ക് പ്രതിരോധിയ്ക്കുവാനുള്ള  ശേഷിയും  ഇല്ലാതെയായി . ഇത്തരുണത്തിൽ  കുലദ്രോഹികളായ ചില വ്യക്തികൾ  മഠത്തിന്റെ സ്വത്തുവകകൾ  അടിച്ചുമാറ്റുന്നതിനായി  രംഗത്തിറങ്ങുകയായിരുന്നു . തികച്ചും  ദുർബലരായ ബ്രാഹ്മണരെ ഭീക്ഷണിപ്പെടുത്തിയും  ചില  സ്വാമിയർമാരെ  പ്രലോഭിപ്പിച്ചുമായിരുന്നു ദുഷ്ടന്മാർ  സമ്പത്തുകൾ  മോഷ്ടിച്ചത് . ഇന്നും സ്വാമിയാർ  മഠങ്ങളിൽ  നിന്നും നമ്പൂതിരിസമുദായത്തെയും  അവരുടെ  സംഘടനകളെയും അകറ്റി നിർത്തിയിരിക്കുന്നതിന്റെ  ചേതോവികാരം  ഇതാണ് . അന്യ  ധർമ്മത്തിലും രാഷ്ട്രീയത്തിലും  വിശ്വസിച്ചുവരുന്ന  ചിലരെ  കൂട്ടുപിടിച്ചാണ്  കുലദ്രോഹി രാക്ഷസന്മാർ  കട്ടുമുടിയ്ക്കുന്നത് .

മലപ്പുറം  ജില്ലയിലെ താനൂർ തൃക്കൈ ക്കാട്ട്  സ്വാമിയാർ മഠത്തിലെയും കന്യാകുമാരി ജില്ലയിലെ കുഴിത്തുറ  മുഞ്ചിറ മഠത്തിലെയും  പഞ്ചലോഹ വിഗ്രഹങ്ങൾ  ഉൾപ്പടെ  ചേമ്പ് പിത്തള പാത്രങ്ങൾ  സകലതും  ഇവന്മാർ അടിച്ചുമാറ്റി . ഉപാസനാമൂർത്തിയുടേത്   ഉൾപ്പടെയുള്ള വിഗ്രഹങ്ങൾ വിറ്റുതിന്നതായി  പഴമക്കാർ പറയുന്നു . എന്തായാലും  അവയൊക്കെ കാണാതായിട്ടുണ്ട് .  മഠവുമായി പുലബന്ധമില്ലാത്തവർക്ക്  മഠം വകയായ  സകല ഭൂസ്വത്തുക്കളും  സാമിയാർ മുക്ത്യാർ മുഖേന രജിസ്റ്റർ  ചെയ്തു നൽകി . തൃശൂർ അവിട്ടത്തൂർ മഠം വകയായ  ഭൂമികൾ ഉത്തരവാദിത്വപെട്ടവർ  തന്നേ വിറ്റു തുലച്ചു .  മുഞ്ചിറ മഠം തീർത്തും നാശത്തിലേക്ക്  കൂപ്പുകുത്തിയതോടുകൂടി സംരക്ഷാചുമതലയിൽ  ഉണ്ടായിരുന്നവർ കൈയ്യൊഴിഞ്ഞു .

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവുമായി  ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി  ഹർജ്ജിയും അതിനെത്തുടർന്ന്  ആചാര  അനുഷ്ടാനങ്ങളുമായി  ബന്ധപ്പെട്ട്  ഉണ്ടായ കോടതി നിർദേശങ്ങളുമാണ്  വീണ്ടും മുഞ്ചിറ മഠവും  പുഷ്പാഞ്ജലി സ്വാമികളുമൊക്കെ  ഉയർന്നുവന്നത് . വെള്ളറട സ്വാമിയുടെ  കാലത്ത് ക്ഷേത്രത്തിൽ  നിന്നും മഠത്തിൽ  നിന്നും  പുറത്തക്കപ്പെട്ട കള്ളന്മാർക്ക്  ജീവൻവച്ചതും  കോടതി നിർദേശങ്ങളാണ് .  ഒരേ സമ്പ്രദായത്തിലുള്ള മറ്റൊരു മഠത്തിൽ  സ്വാമിയാർ ഇല്ലാത്ത അവസ്ഥ വന്നാൽ  പ്രസ്തുത മഠം നിയന്ത്രണത്തിൽ  കൊണ്ടുവന്ന് സംരക്ഷിയ്ക്കുകയും  സ്വാമിയാർ അവരോധനത്തിന്  നടപടികൾ  സ്വീകരിയ്ക്കുകയും ചെയ്യേണ്ടവർ  സ്വന്തം കടമകളിലും  കർത്തവ്യത്തിൽ  നിന്നും  ഒഴിഞ്ഞുമാറിയതോടെ  കൊടും ക്രിമിനലുകൾക്ക്  സ്ഥാനലബ്ധി  ലഭിക്കുകയായിരുന്നു .

പത്മനാഭ സ്വാമിയ്‌ക്ക്‌  പുഷ്പാഞ്ജലി സ്വാമിയാർ   വേണമെന്ന  നിർദേശത്തെ മുതലെടുത്തതുകൊണ്ട്  പണ്ടുകാലത്ത്  പുറത്താക്കപ്പെട്ട  കള്ളന്മാർ , സ്വാമിയാരാക്കുന്നതിന് ആളെ തപ്പിയിറങ്ങി . തൃശൂർ അവിട്ടത്തൂർ മഠത്തിലെ കൃത്രിമങ്ങൾക്ക്  കൂട്ട്  നിന്ന് ഭീക്ഷണിപ്പെടുത്തി  പണം തട്ടിയാതായി  പറയുന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ചാലക്കുടിക്കാരനെ  ചാക്കിട്ട് ഉറപ്പിച്ചതിലൂടെ  ഇരുകൂട്ടരുടെയും  ലക്‌ഷ്യം അരക്കെട്ടുറപ്പിക്കുകയായിരുന്നു .  മുഞ്ചിറ  മഠത്തിലെ ഭൂമികൾ അന്യാധീനപ്പെടുത്തി സാമ്പത്തിക  ലാഭം  ഉണ്ടാക്കിയെന്നും   അവിട്ടത്തൂർ മഠം വക  ഭൂമികൾ വിറ്റ് പണം വസൂലാക്കിയെന്നും   ഭക്തന്മാർ  ഒന്നടങ്കം  പറയുന്നവർ   ഒരേ  ലക്ഷ്യത്തിനായി  ഒരേ  വഴിയിലൂടെ സഞ്ചരിയ്ക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല .

അന്യ സമുദായ  ഉന്നതിയ്ക്കായി സർക്കാരിൽ  പ്രവർത്തിച്ചിട്ടുള്ളയാളും  നമ്പൂതിരി സമുദായത്തിനും   പാരമ്പര്യ സ്വഭാവമുള്ള സംഘടനയ്ക്കും  എതിരെ കോടതിവ്യവഹാരങ്ങൾ നടത്തുന്നവരും   ഒന്നുചേർന്നപ്പോൾ  ബ്രാഹ്മണ സമുദായത്തെയും  ഔദ്യോഗിക സംഘടനകളെയും  അകറ്റിനിർത്തുവാൻ  തയ്യാറായി .  അതോടൊപ്പം മഠങ്ങളിൽ അന്യധർമ്മത്തിലും   അന്യ ഗുരുക്കന്മാരിലും വിശ്വസിക്കുന്നവരും ബ്രാഹ്മണരോട്  വിരോധം വച്ച്  പുലർത്തുന്നവരുമായ   വ്യക്തികളെ  തിരുകികയറ്റുന്നതിന്  ശ്രമം  തുടങ്ങി .തൃക്കൈ കാട്ട് മഠത്തിലും  മുഞ്ചിറ മഠത്തിലും  സംഭവിച്ചിട്ടുള്ളത്  അതാണ് .

അതോടൊപ്പം   മുഞ്ചിറ മഠവുമായി യാതൊരു  ബന്ധവുമില്ലാത്തവർ ഭൂമി തട്ടിയെടുക്കുവാനുള്ള ശ്രമങ്ങളും ആരംഭിച്ചു . മഠത്തിലെ  നിധി ഖനനവും കയ്യേറ്റം  ചെയ്തു മഠം വക ഭൂമികൾ കൈവശം വച്ചിരിയ്ക്കുന്നവരുമായ  നാട്ടുകാരോട് വസ്തുവിന്റെ മാർക്കറ്റ് വിലയുടെ പകുതി തരണമെന്ന് ആവശ്യങ്ങളും  ഉയർന്നതോടെ  ഭക്തജനം  സംഘടിയ്ക്കുകയായിരുന്നു . പൂർവ്വികമായ സകല സമ്പ്രദായങ്ങളും  കണ്ടറിവുള്ള  മുഞ്ചിറയിലെ ഭക്തരുടെ എതിർപ്പ് ശക്തമായതോടെ  മഠം വിറ്റു പണമുണ്ടാക്കുവാൻ   ചെന്നവരെ ഇറക്കിവിട്ട്  പോലീസ് അകമ്പടിയോടെ  ഹിന്ദു റീജിയണൽ  ചാരിറ്റബിൾ  എൻഡോമെന്റ്  ഡിപ്പാർട്ട്മെന്റ് മുഞ്ചിറ സ്വാമിയാർ മഠം ഏറ്റെടുത്തുകൊണ്ട്  സംരക്ഷണവും  മറ്റു നടപടികളും ആരംഭിച്ചു . അന്യാധീനപ്പെട്ട   മഠം  സംരക്ഷിയ്ക്കുന്നതിന്  ഉത്തരവാദിത്വപ്പെട്ട   സർക്കാർ  വകുപ്പിനെതിരെ ഇനിയൊരിക്കലും  പൂർവസ്ഥിതിയിൽ  പ്രവർത്തിക്കരുതെന്ന്  തീരുമാനത്തോടെ  കോടതിയെ  സമീപിച്ചിരിയ്ക്കുകയാണ് .  കോടതിവ്യവഹാരം  ആരംഭിച്ചതിലൂടെ  സർക്കാരിനോ  ശ്രീ  ശങ്കരാചാര്യ ഭക്തർക്കൊ  മഠം സംരക്ഷിയ്ക്കുവാനോ  ആചാര അനുഷ്ടാനങ്ങൾ  നടത്തുന്നതിനോ   കഴിയാതെയിരിക്കുകയാണ് .  മഠം ഇടിഞ്ഞുപൊളിഞ്ഞ നിലയിലാണ് . മഠം  പ്രവർത്തിച്ചു   തുടങ്ങിയാൽ  മോഷ്ടിച്ച  കഥകൾ പുറത്തുവരുമെന്ന  ഭീതിയാണ് കോടതിവ്യവഹാരം  ആസൂത്രണം   ചെയ്തതിനു പിന്നിൽ ….

 

വിശദമായ വിവരങ്ങൾ …… പത്രാധിപർ ഉടൻ പ്രസിദ്ധീകരിയ്ക്കുന്നു ……
തുടരും …..

 

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!