തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ പോത്തൻകോട് പഞ്ചായത്തിൽ നേതാജിപുരത്ത് രാമകൃഷ്ണൻ നായർ ആരും തിരിഞ്ഞുനോക്കാനില്ലാതെ ദുരന്തകയത്തിൽ .സർക്കാരിൽ നിന്നും ആനുകൂല്യങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല .യാതൊരു തെളിവുകളുമില്ലാതെ ,മുന്നോക്കമെന്ന് ചാപ്പകുത്തിയിരിക്കുന്ന നായർ സമുദായത്തിൽ ജനിച്ചുപോയതാണ് വിവേചനം നേരിടുവാൻ കാരണം .നാളിതുവരേ റേഷൻകാർഡ് അനുവദിച്ചിട്ടില്ല .64 വയസ്സ് കഴിഞ്ഞുവെങ്കിലും വാർദ്ധക്യ പെൻഷൻ നൽകുവാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല .ഇടിഞ്ഞു വീഴാറായ കുടിലിൽ ഉപയോഗപ്രദമായ വാതിലോ ജനലുകളോ ഇല്ലാ .ഹൃദയ സംബന്ധമായ അസുഖം നിമിത്തം ആരോഗ്യം ക്ഷയിച്ചതിനാൽ ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ് അദ്ദേഹം .സംസ്ഥാനത്ത് കേരളാ സംസ്ഥാനം നിലവിൽ വന്നതിനു ശേഷം ഇന്നുവരേയ്ക്കും സമഗ്രമായ സാമൂഹ്യ സർവ്വേ നടത്തുവാൻ സർക്കാരുകൾ തയ്യാറാകാത്തതിനാൽ സാമൂഹ്യ പിന്നാക്ക പട്ടിക പുതുക്കുവാൻ കമ്മീഷന് ശുപാർശ ചെയ്യുവാൻ കഴിഞ്ഞിട്ടില്ല .പട്ടികയിൽ പുറത്താക്കിയിരിക്കുന്ന സമുദായങ്ങൾ വളരേ പിന്നാക്കമായിരിക്കുന്നതായാണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നത് .കേരളത്തിൽ ഭരണഘടനാ പ്രകാരം നിഷേധിച്ചിട്ടുള്ള ജാതി വിവേചനങ്ങൾ ഇന്നും വളരെയധികം വർദ്ധിച്ചിരിക്കുന്നതായാണ് മനസിലാക്കേണ്ടത് .
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments