മുസ്ലീമുകൾക്കും കൃസ്ത്യാനികൾക്കും വേണ്ടി നായന്മാരുടെ രാഷ്ട്രീയ പാർട്ടിയെ നശിപ്പിച്ചു .

by | Jan 30, 2024 | Latest | 0 comments

കേരളത്തിൽ നായർ സമുദായം സാമൂഹ്യമായി ഏറ്റവും പിന്നോക്കമായിരിക്കുകയാണ് .ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവരുടെ പട്ടിക പരിശോധിച്ചാൽ ഏറ്റവും കൂടുതൽ നായന്മാർ ആയിരിക്കും .കേരളം ഭരിക്കുന്ന ഈഴവ ,മുസ്ളീം ,കൃസ്ത്യൻ സമുദായ മേധാവിത്വമുള്ള സർക്കാരുകളുടെ ജാതി വെറിയും എൻ എസ് എസ് കമ്പനി നായർ സമുദായ പരിഷ്കരണ പ്രവർത്തനങ്ങൾ നിർത്തിവച്ചതുമാണ് പ്രധാന കാരണങ്ങൾ .ഇതിലൂടെ ലക്ഷകണക്കിന് വരുന്ന നായന്മാർ വഴിയാധാരമായി .അതിലൊരാളായി തിക്തഫലം അനുഭവിച്ചുവരുന്ന മധു പറയുന്നു കിടങ്ങൂരിനെ സിങ്കപ്പൂർ ഹൈകമ്മീഷനറിയായി പോകുന്നതിന് അനുമതി നൽകിയതിൽ നായർ സർവീസ് സൊസൈറ്റി യിലെ അന്നത്തെ സകല ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് .

തിരുവനന്തപുരം ജില്ലയിൽ കരിയം കരയോഗത്തിലാണ് മധു പ്രവർത്തിച്ചു വന്നിരുന്നത് .കമ്പനി സെക്രട്ടറിയായി പി കെ നാരായണ പണിക്കർ ഉണ്ടായിരുന്ന കാലഘട്ടം മുതൽ പ്രവർത്തിച്ചുവരുന്നതാണ് .ഉപജീവനാർത്ഥം നിത്യവും കൂലി ലഭിക്കുന്ന ജോലികളെല്ലാം ചെയ്യുമെങ്കിലും അതിന്റെ ഭാഗമായി തന്നെ കൃഷിപണിയുംചെയ്ത് വരുന്നുണ്ട് .സ്വന്തമായി അത്രയും ഭൂമിയില്ലാത്തതിനാൽ പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത് . വാഴയും കപ്പയും ചീരയുമൊക്കെ വിളവായി ഉണ്ടാകും .മറ്റുജോലികളിൽ നിന്നും ലഭിക്കുന്ന കൂലിയിൽ നിന്നും മിച്ചം വയ്ക്കുന്ന പണംകൊണ്ടാണ് കൃഷിയിറക്കാൻ .അത് ഒന്നിനും തികയാതെ വരുകയാണ് പതിവ് . ബാക്കി സ്ഥലം വെറുതെ കിടക്കുകയും ചെയ്യും.ഇങ്ങനെ കഷ്ടപ്പെട്ട സമയത്ത് മധു എൻ എസ് എസ് അധികാരികളുമായി തൻ്റെ ആശയം പങ്കുവച്ചത് .നായരുടെ കുല തൊഴിലായി അറിയപ്പെടുന്ന കൃഷി ചെയ്യുന്നതിന് പലിശ രഹിത വായ്പ്പ പദ്ധതി നടപ്പിലാക്കാമോ എന്നായിരുന്നു ചോദ്യം .മറുഭാഗത്ത് നിന്ന് കൂടുതൽ ആലോചിക്കാതെ മറുപടിയും കിട്ടി ,അതൊക്കെ കരയോഗങ്ങൾ വേണേൽ ചെയ്യണമെന്നും എൻ എസ് എസ് മായി ബന്ധമൊന്നും ഇല്ലന്നും .ഏറെ വിഷമിച്ചാണ് തിരികേ വന്നതെങ്കിലും ആരുടെയും സഹായമില്ലാതെ ഇന്നും ഉപജീവനമാർഗ്ഗമായി കൃഷി ചെയ്തുവരുന്നുണ്ട്

‘ മുന്നോക്ക ‘ കാരനായതിനാൽ സർക്കാരിൽ നിന്നും ആനുകൂല്യങ്ങളും ലഭിക്കുന്നില്ല .പാവപെട്ട നായന്മാരുടെ പിടിയരി കൊണ്ട് ആരംഭിച്ച നായർ സർവീസ് സൊസൈറ്റി പാവപ്പെട്ടവന്റെ ഉന്നമനത്തിന് വേണ്ടി നിൽക്കുന്നില്ലെന്നത് മാത്രമല്ല മുന്നോക്കമെന്ന് അംഗീകരിച്ചുകൊണ്ട് മുന്നോട്ട് പോകുന്നതിനാൽ പാവപെട്ട ഭൂരിപക്ഷം നായന്മാരും നരകയാതന അനുഭവിച്ചുവരുന്നതായാണ് മധുവിന്റെ അഭിപ്രയം . കിടങ്ങൂർജി ഉണ്ടായിരുന്നെങ്കിൽ നായന്മാർ ഇത്രയും ദുരിതം അനുഭവിക്കുമായിരുന്നില്ലന്ന് കിടങ്ങൂർ ഗോപാല കൃഷ്ണപിള്ളയെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം തുടർന്ന് പറയുന്നു .നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് അദ്ദേഹത്തെ യാത്രയാക്കിയത് .ഓർമ്മകളിൽ നിന്നും നായന്മാരുടെ സുവർണ്ണ കാലഘട്ടത്തെ മധു ചികഞ്ഞെടുത്തു . നായന്മാർക്ക് സംവരണം അനുവദിക്കണമെന്നാണ് പാവപെട്ട ബഹുഭൂരിപക്ഷം നായന്മാരുടെ പ്രതീകമായ മധുവിന് പറയുവാനുള്ളത് .കേരളത്തിലെ അറുപത് ശതമാനത്തിൽ കൂടുതൽ നായമാർ സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കാവസ്ഥ അനുഭവിച്ചുവരുന്നുണ്ട് . അതിന് സംവരണം തന്നെയാണ് പരിഹാരം .നായന്മാർക്ക് മാത്രമായി സാമ്പത്തിക സംവരണം ലഭിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത് .ഇന്നത്തെ സംവരണം അംഗീകരിക്കാൻ കഴിയില്ല നൂറ് കണക്കിന് ജാതിക്കാരുടെ കൂടെയാണ് അതിൽ ഒരാളായി കണക്കുകൂട്ടിയിരിക്കുന്നത് അത് തന്നെ കേരളത്തിൽ പ്രധാന ജനസംഖ്യയുള്ള നായർ സമുദായത്തെ അവഹേളിച്ചതിന് തുല്യമാണ് .

ഇന്നത്തെ നേതാക്കന്മാർ മുസ്ലീമുകൾക്കും കൃസ്ത്യാനികൾക്കും വേണ്ടി നായന്മാരുടെ രാഷ്ട്രീയ പാർട്ടിയെ നശിപ്പിച്ചതായി അദ്ദേഹം ആരോപിച്ചു . ലക്ഷകണക്കിന് പിന്നോക്കകാരായ നായന്മാരുടെ വികാരമാണ് മധുവെന്ന കർഷകൻ പങ്കുവച്ചത് .അദ്ദേഹത്തിന് രണ്ട് മക്കളാണുള്ളത് .കൂലിവേല ചെയ്‌തും കൃഷി ചെയ്തും വാങ്ങിയ മൂന്ന് സെന്റ് സ്ഥലത്ത് കെട്ടിയുയർത്തിയ വീട്ടിലാണ് താമസിക്കുന്നത് ‘മുന്നോക്ക ‘ കാരനായതിനാൽ സർക്കാരിൽ നിന്ന് സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല . കേരളത്തിൽ 1956 -57 കാലഘട്ടത്തിലാണ് നായർ സമുദായത്തിന് അതുവരെ നല്കിവന്നിരുന്ന സർക്കാർ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസത്തിലും നിയമ സഭയിലും സീറ്റുകൾ സംവരണവും സാമ്പത്തിക ആനുകൂല്യങ്ങളും നിർത്തിവച്ചത് . തുടർന്ന് ഇന്നേവരേയ്ക്കും പുനഃ സ്ഥാപിച്ചിട്ടില്ല . ആദ്യം മുതൽക്കേ പിന്നോക്ക പട്ടികയിലുണ്ടായിരുന്ന സമുദായങ്ങൾ സാമൂഹ്യമായും സാമ്പത്തികമായും ഏറ്റവും മുന്നോക്കമായി കഴിഞ്ഞിട്ടും പിന്നോക്ക പട്ടിക പുതുക്കുവാൻ കേരള സർക്കാർ തയ്യാറാക്കാത്തതാണ് നായന്മാരുടെ നരകയാതനയ്ക്ക് കാരണം .



0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!