സംസ്ഥാനത്ത് സർക്കാർ ഉദ്യോഗത്തിൽ ഉൾപ്പടെ സംവരണം അനുവദിക്കാത്തതിലൂടെ അധികാര പങ്കാളിത്തം നിഷേധിച്ചിരിക്കുന്ന ഒരു കോടിയിൽ പരം വരുന്ന ജനവിഭാഗത്തിന്റെ സാമ്പത്തികമായ സഹായം ലക്ഷ്യമിട്ടുകൊണ്ട് രൂപീകരിച്ചിട്ടുള്ള സമുന്നതി അമ്പേ പരാജയമായി തുടരുന്നു . ഈ വിഭാഗത്തിന്റേതുൾപ്പടെയുള്ള നികുതിപ്പണം കൊണ്ട് പ്രവർത്തിച്ചുവരുന്ന സ്ഥാപനം ഒരു വെള്ളാനയായി മാറിയിയ്ക്കുന്നു . സാമൂഹ്യമായ പിന്നോക്ക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഭാഗത്തിന് നൂറ് കണക്കിന് കോടിരൂപ ഓരോ പദ്ധതികൾക്കും അനുവദിയ്ക്കുമ്പോൾ നിസ്സാരമായ തുകയാണ് സമുന്നതിയ്ക്ക് വേണ്ടി നീക്കിവയ്ക്കുന്നത് .ക്ഷേമ പദ്ധതികളും അതുപോലെ . അവസാനമായി കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങളെയാണ് ജാതി തിരിച്ച് ആനുകൂല്യം അനുവദിച്ചിരിക്കുന്നത് .പിന്നോക്ക വിഭാഗ കോർപ്പറേഷൻ അഞ്ച് ലക്ഷം രൂപ വായ്‌പ്പയും സബ്‌സിഡിയും അനുവദിച്ചപ്പോൾ സമുന്നതി കോർപ്പറേഷൻ കേരളത്തിൽ സ്ഥിതിചെയ്യുന്നുണ്ടോയെന്ന് മഷിയിട്ട് നോക്കേണ്ട അവസ്ഥയാണുള്ളത് . സമൂഹത്തിൽ എല്ലാവിഭാഗം ജനത്തെയും ഒരുപോലെ ബാധിച്ച മഹാവ്യാധിയിൽ പോലും ജാതീയമായി അവഗണിച്ചിരിക്കുകയാണ് . കരയുന്ന പിള്ളയ്‌ക്കെ പാലുള്ളൂ എന്ന സ്ഥിതിയാണ് കേരളത്തിൽ . ഈ വിഭാഗത്തിനെതിരെ ഭരണകർത്താക്കൾ ഭരണഘടനാവിരുദ്ധവും സത്യപ്രതിജ്ഞ ലംഘനവുമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത് . അവഗണിത ജനവിഭാഗത്തിന് കോവിഡ് ആശ്വാസമായി തുക അനുവദിയ്ക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് മാനവ ഐക്യവേദി ആവശ്യപ്പെട്ടു .
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments