സന്യാസി വിളംബരം;ജാതി പ്രീണനവും ക്ഷേത്ര സങ്കല്പത്തിനോടുള്ള വെല്ലുവിളിയും.

by | Apr 1, 2024 | Spirituality | 0 comments

സന്യാസി വിളംബരം;, ജാതി പ്രീണനവും ക്ഷേത്ര സങ്കല്പത്തിനോടുള്ള വെല്ലുവിളിയും .

തൃശൂർ വച്ച് ഒരു വിഭാഗം സന്യാസിമാർ ക്ഷേത്ര സങ്കല്പവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനം അനവസരത്തിലും, ഹിന്ദു വിഭാഗത്തിലെ ഒരു പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാനുമെന്ന് ആരോപണമുയരുന്നു .സന്ന്യാസിമാർക്ക് യാതൊരു ബന്ധവുമില്ലാത്തതാണ് ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും . തന്ത്രിമാരാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിശ്ചയിക്കുന്നത് .ശബരിമല വിഷയത്തിൽ ഉൾപ്പടെ കോടതികളൂം അത് അംഗീകരിച്ചിരിക്കെയാണ് .സന്യാസിമാരിൽ ഒരു വിഭാഗം   ഇല്ലാത്ത അധികാരങ്ങൾ കാണിച്ചു കോപ്രായങ്ങൾ കൂട്ടുന്നത് .കേരളത്തിൽ ഹിന്ദുമത വിഭാഗത്തിന്റെ അവസാനവാക്കായി ചമഞ്ഞുകൊണ്ടാണ് ചിലർ ‘വിളംബര പ്രഹസനം ‘നടത്തിയത്

.ക്രിസ്ത്യൻ ,മുസ്ളീം മത പണ്ഡിതർ മത ഗ്രന്ഥങ്ങളിലും പ്രപഞ്ച ശക്തികളിലും വിശ്വാസിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്നതോടൊപ്പം ഭൗതികമായ മനുഷ്യ പ്രയത്നത്തിലും വിഭവശേഷിയിലും വിശ്വാസിക്കുകയും അത്തരം കാര്യങ്ങൾക്ക് ഊന്നൽ നൽകുന്ന പദ്ധതികൾ മത സ്ഥാപനങ്ങൾ വഴി നടത്തുകയും ചെയ്തു വരുന്നു .മത ഗ്രന്ഥങ്ങളിൽ പറയുന്ന ദൈവം അദ്വാനിക്കാതെ മനുഷ്യന് വിശപ്പ് മാറ്റി തരുമെന്ന് മത പണ്ഡിതർ തങ്ങളുടെ അനുയായികളെ പഠിപ്പിക്കുന്നില്ല .മത സ്ഥാപനങ്ങൾ തൊഴിൽ ഇടങ്ങളും ഒരേ സമയം ആത്മീയ കേന്ദ്രങ്ങളുമാണ് .അതനുസരിച്ച് തന്നെ അത്തരം മത വിശ്വാസികൾക്ക് സുരക്ഷിതത്വവും അനുഭവപ്പെടുന്നുണ്ട് .ക്രിസ്ത്യൻ മുസ്ളീം മത സ്ഥാപനങ്ങൾക്ക് പല കാലങ്ങളിലായി ആർജിച്ചെടുത്ത ഭൂസ്വത്ത് വകകളാണ് ഉള്ളത് .
#sanyasi-vilambaram-caste-appeasement-and-challenge-to-the-temple-concept
എന്നാൽ തിരുവിതാംകൂർ ,കൊച്ചി ഉൾപ്പടെയുള്ള ഹിന്ദു രാജ്യങ്ങളിൽ രാജാവ് ആയിരകണക്കിന് ഹെക്ടർ ഭൂമിയാണ് ഹിന്ദു ധർമ്മ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ളത് .അങ്ങനെ ലഭിച്ചിട്ടുള്ളവയിൽ ഭൂരിപക്ഷവും അന്യധീനപ്പെടുത്തി നശിപ്പിച്ചവരാണ് ക്ഷേത്രങ്ങളിൽ ആളാകാൻ ചെല്ലുന്നത് .തങ്ങൾക്ക് ലഭിച്ച ധർമ്മ സ്ഥാപനങ്ങളിൽ ഒരു വാഴ യെങ്കിലും നടാൻ കഴിവ് കാണിക്കാത്തവരാണ്  ക്ഷേത്ര വിശ്വാസത്തിന്‌ മാർഗ്ഗ രേഖ നല്കാൻ തെരുവിലിറങ്ങിയിട്ടുള്ളത് . ആയിരകണക്കിന് കോടി രൂപ വിലവരുന്ന ഭൂ സ്വത്തുക്കൾ ഹിന്ദു വിഭാഗത്തിന്ന്റെ ആത്‌മീയ ഭൗതിക ഉയർച്ചയ്ക്കാണ് രാജ ഭരണകാലത്ത് അന്നത്തെ സർക്കാർ നൽകിയിട്ടുള്ളത് .അത് എങ്ങനെ നശിച്ചുവെന്ന് ഈ കൂട്ടർ മറുപടി പറയേണ്ടതുണ്ട് ഹിന്ദു വിഭാഗത്തിന്റെ പൂർണ്ണ സാമ്പത്തിക ഭൗതിക സ്ഥിരത ഉറപ്പുവരുത്തുവാൻ കഴിയുമായിരുന്ന സ്വത്തുക്കളും സന്യാസ ആശ്രമങ്ങളും ധർമ്മവും സംരക്ഷിക്കുവാൻ കഴിവില്ലാത്തവരാണ് ബ്രാഹ്മണരുടെ പൂർണ്ണ നിയന്ത്രണമുള്ള ക്ഷേത്ര ങ്ങളിൽ നാണം കെട്ട കൈകടത്തൽ നടത്തി പത്രവാർത്ത സൃഷ്ടിക്കുവാൻ തെരുവിൽ ഇറങ്ങിയിട്ടുള്ളത് .സർവ്വവും ത്യജിച്ച് മോഷം പോലും ഇല്ലാതെയാണ് ഒരു സന്യാസി യുടെ യാത്രയെന്ന് അനവധി സന്യാസ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട് . അതറിയാവുന്ന ഹിന്ദു ധർമ്മ വിശ്വാസികളെ പൊട്ടന്മാരാക്കുന്ന പ്രവർത്തനമാണ് ചിലർ നടത്തുന്നത് .കേരളത്തിൽ ഹിന്ദു ധർമ്മ ഭക്തജനങ്ങളുട സ്വയം പ്രഖ്യാപിത സർവ്വാധികാരി ചമയുന്നവർക്ക് ആത്മീയ ഭൗതിക തലങ്ങളിൽ യാതൊരു സ്ഥാനവും ആരും തന്നെ
കൽപ്പിച്ചു നൽകിയിട്ടില്ല .

കാവി വസ്ത്രം ധരിച്ചത് കൊണ്ട് ആരും തന്നെ ഹിന്ദു ധർമ്മ വിശ്വാസികളുടെ ധര്മ വിഷയത്തിൽ അവസാനവാക്കായി മാറുന്നില്ല .കുറഞ്ഞ പക്ഷം മറ്റു മത പണ്ഡിതർ ചെയ്യുന്നതെന്തെന്ന് പഠിക്കുകയെങ്കിലും വേണം . ഒരു ജന വിഭാഗത്തെ അവരുടെ കഷ്ട നഷ്ടതകളിൽ നിന്ന് മുന്നോട്ട് നയിക്കുമ്പോൾ മാത്രമേ അവരുടെ ആശ്രയമായി മാറുവാൻ കഴിയുയുള്ളു ഏതൊരു ജനതയും അങ്ങനെയുള്ളവരെ മാത്രമേ അംഗീകരിക്കുകയുള്ളു .അല്ലാതെ പണവും പ്രസക്തിയും സ്ഥാനമാനങ്ങളും മോഹിച്ചു പുറകെ പോകുന്നവരായി മാറരുത് .

sanyasi-vilambaram-caste-appeasement-and-challenge-to-the-temple-concept

ദശനാമി സമ്പ്രദായത്തിൽ ഉൾപ്പെട്ട ധർമ്മ സ്ഥാപനങ്ങൾ സംരക്ഷിക്കുവാൻ സന്യാസിമാർ ആദ്യം തയ്യാറാകണം .നിയമ കാര്യങ്ങളും വ്യക്തമായ മാനേജ്‌മെന്റ് സംവിധാനങ്ങളും ഉണ്ടാകണം .സ്വയം നന്നായിട്ടാണല്ലോ മറ്റുള്ളവരെ നന്നാക്കേണ്ടത് .എന്നാണ് വിമർശകർ പറയുന്നത് .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!