ശൂദ്രന്മാർക്കിടയിൽ ‘ചാരിറ്റി ‘ മോഹം കൊടുമ്പിരികൊണ്ടിരിക്കുകയാണ് . പേരും പ്രസക്തിയും പണംമുണ്ടാക്കുന്നതിനും കുറുക്കുവഴിയും ഏറ്റവും എളുപ്പമുള്ള വഴിയുമാണ് ‘ചാരിറ്റി ‘അഥവാ ക്ഷേമ പ്രവർത്തനങ്ങൾ .ബിജെപി കാർക്കിടയിലെ നന്മമരമെന്നറിയപ്പെടുന്ന സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവർത്തനങ്ങൾ അടുത്ത കാലത്തായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് .ശൂദ്രന്മാരിൽ രാഷ്ട്രീയ രംഗത്തുള്ളതിൽ ശ്രദ്ധകിട്ടിയതാണ് കേരള കോൺഗ്രസ്സ് ബി നേതാവും നായർ സർവീസ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗവുമൊക്കെയായ ഗണേഷ് കുമാറിന്റെ വീട് വച്ച് കൊടുപ്പ് .ജാതി പ്രവർത്തന രംഗത്ത് നിന്ന് മലബാർ നായർ സമാജം നേതാവും മുൻ നായർ സർവീസ് സൊസൈറ്റി കമ്പനി ചുമതലയിലൊക്കെ പ്രവർത്തിച്ചിരുന്ന മഞ്ചേരി ഭാസ്കര പിള്ള കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ നന്മമരമായി മാറിയിട്ടുണ്ട് .അതും വീട് വച്ച് കൊടുപ്പ് തന്നെയാണ് .ശൂദ്രന്മാർ ഉൾപ്പടെ സർക്കാർ ലിസ്റ്റിൽപെട്ടതും അല്ലാത്തതുമായ ജാതികൾ ഉൾപ്പെടുന്ന നായന്മാരിൽ കോടീശ്വരന്മാർ ആയിരക്കണക്കിനുണ്ട് .ബഹുഭൂരിപക്ഷത്തിനും സഹാനുഭൂതിയും സഹവർത്തിത്വവും എന്തെന്നുപോലും അറിയില്ല .അങ്ങനെയിരിക്കെ എന്തൊക്കെ ആരോപണങ്ങളും വിമര്ശനങ്ങളും ഉണ്ടായാലും ചിലർ ചെയ്തുവരുന്ന മാനുഷിക ക്ഷേമ പ്രവർത്തനങ്ങൾ മൂല്യമുള്ളത് തന്നെയാണ് .ഈഴവ ,ക്രിസ്ത്യൻ ,മുസ്ളീം സമുദായക്കാരെ സംബന്ധിച്ച് കുറച്ചുപേർ ഒഴികെയുള്ള ബഹുഭൂരിപക്ഷവും സ്വന്തം സമുദായത്തോട് വിദേയത്വം കൂറും പുലർത്തിവരുന്നവരാണ് .കരുണയും സ്നേഹവും വച്ചുപുലർത്തുന്നുമുണ്ട് . സർക്കാർ ബന്ധപ്പെട്ട അവകാശങ്ങളിൽ ഭയമില്ലാതെ ചോദിക്കുന്നതിന് മടിയുമില്ല .
എന്നാൽ ശൂദ്രർ ഉൾപ്പടെയുള്ള ‘മുന്നോക്ക ‘ ക്കാർ പേടിത്തൊണ്ടന്മാരും അലസന്മാരുമാണ് .അവകാശങ്ങൾക്കായി രംഗത്തിറങ്ങുവാൻ ഭയമുള്ളവരാണ് . അടിമത്വ മനോഭാവം വച്ച് പുലർത്തുന്നവരുടെ പിൻ തലമുറകൾ കണ്മുന്നിൽ നരകിക്കുന്നത് കണ്ടിട്ടും ഭയപ്പെട്ട് നട്ടെല്ല് ‘പണയംവച്ചവർ ‘ ശൂദ്രർ തുടങ്ങിയ നായർ സമുദായത്തിലും ‘മുന്നോക്ക ‘ പേടിത്തൊണ്ടന്മാർക്കിടയിലും ഒട്ടനവധിയുണ്ട് .പഴയ വീരസ്യം പറഞ്ഞുകൊണ്ട് നാലു ചുവരുകൾക്കിടയിൽ ജീവിതം ഹോമിക്കുന്നവരുടെ ശവപ്പറമ്പാണ് ഇന്ന് ‘മുന്നോക്ക ‘വിഭാഗം .’ചാരിറ്റി’ ഒക്കെ നല്ലതാണ് .പക്ഷെ ‘മുന്നോക്ക ‘വിഭാഗത്തെ സംബന്ധിച്ചിടത്തോളം അതൊരു തൊലിപ്പുറത്തെ ചികിത്സ മാത്രമാണ് . ഒരു സർക്കാർ ചെയ്യേണ്ടത് വ്യക്തികൾക്ക് എത്രമാത്രമാണ് ചെയ്യാൻ കഴിയുക .പേരിനും പ്രസക്തിക്കുമായി ലക്ഷങ്ങൾ ചിലവഴിക്കുന്നവർ സർക്കാരിൽ നിന്ന് മുഴുവൻ ‘മുന്നോക്ക ‘വിഭാഗത്തിനും സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ പുരോഗതി ലഭിക്കുന്നതിനായി ആനുകൂല്യങ്ങൾ നൽകുന്ന പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ഒരുമിച്ചു പ്രവർത്തിക്കുവാൻ തയ്യാറായിട്ടില്ല ..ഈ വിഭാഗത്തിന് 1956 വരെയാണ് അങ്ങനെ സാമ്പത്തിക അനുകൂല്യങ്ങളും പരിഗണനയുമുണ്ടായിരുന്നത് .അത് പുനഃസ്ഥാപിക്കുന്നതിന് ശ്രമിക്കുകയാണ് വേണ്ടത് .സർക്കാരിനല്ലാതെ ഒരു ജനവിഭാഗത്തെ മുഴുവൻ മുന്നോട്ട് കൊണ്ടുവരാൻ വ്യക്തികൾക്കോ സംഘടനകൾക്കോ സാധിക്കില്ല .മറ്റു തരത്തിലുള്ള വ്യക്തിഗത പ്രവർത്തനങ്ങൾ മുഴുവൻ കടലിൽ കായം കലക്കുന്നതിന് തുല്യമാണ് .പൊള്ളയായ പ്രവർത്തിയാണ് .ശുദ്ധ തട്ടിപ്പും .
0 Comments