കാലടി: ശ്രീശങ്കരാചാര്യ ജന്മഭൂമിയിലെ മുതലക്കടവിനോട് ചേർന്നുള്ള ശിവക്ഷേത്രത്തെ മറച്ച് സിനിമാ ഷൂട്ടിംഗ് സെറ്റിട്ടത് മാർച്ചിലാണ്. എന്നാൽ ഈ ഷൂട്ടിംഗ് സെറ്റ് നിർമ്മാണത്തിന് പഞ്ചായത്ത് അധികൃതരുടെ അനുമതിയോ ഒന്നും ഉണ്ടായിരുന്നില്ല. തുടർന്ന് കാലടി മണപ്പുറം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറുകയാണുണ്ടായത്. ഇതിനെ തുടർന്ന് നിരവധി പരാതികൾ പഞ്ചായത്ത് അധികൃതർക്കും കാലടി പോലീസിലും രാഷ്ട്രീയ ബജ്റംഗ്ദൾ നൽകിയതാണ്. സർക്കാർ ഭൂമിയായ കാലടി മണപ്പുറത്ത് സിനിമാ ഷൂട്ടിംഗിനോ പള്ളി നിർമ്മാണത്തിനോ അനുവാദം നൽകിയിട്ടില്ലെന്ന് കാലടി ,ഒക്കൽ പഞ്ചായത്തധികൃതർ രേഖാ മൂലം മറുപടി നൽകിയിട്ടുണ്ട്. ഇതിനെ തുടർന്നുള്ള നാട്ടുകാരുടെ പരാതിയിൻമേലാണ് രാഷ്ട്രീയ ബജ്റംഗ്ദൾ പ്രവർത്തകർ ഷൂട്ടിംഗ് സെറ്റ് പൊളിച്ചു നീക്കിയത്.
എന്നാൽ , കാലടി മണപ്പുറത്ത് മഹാദേവൻ്റെ മുന്നില്‍,ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്,പാടില്ല എന്ന്,പരാതികൾ നൽകിയിരുന്നതായി അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് കേരളം ജനറൽ സെക്രട്ടറി ഹരി പാലോട് പറഞ്ഞു .യാജിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു.സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം.സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകരേയും ,മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻ്റ് മലയാറ്റൂർ രതീഷിനേയും അദ്ദേഹം അഭിനന്ദിച്ചു .
0 Comments