കേരളാ ബ്രാഹ്മണരെ ഉദ്യോഗ അഭയാർത്ഥികളാക്കിയ ഈഴവ ഹർജ്ജി

by | Sep 29, 2020 | History | 0 comments

കേരളാ  ബ്രാഹ്മണരുടെ  വംശീയ  ഉന്മൂലനത്തിന്   വഴിതെളിച്ചതും  ജാതി  വർഗ്ഗീയതയുടെ ആരംഭം  കുറിച്ചതുമായ  ചരിത്രത്തിലെ  കറുത്ത ഏടാണ്  ഈഴവ സമുദായം  അന്നത്തെ തിരുവിതാംകൂർ  സർക്കാരിന്  നൽകിയ  ഈഴവമെമ്മോറിയൽ  ഹർജി അഥവാ ഈഴവമെമ്മോറിയൽ എന്നറിയപ്പെടുന്ന ഹർജ്ജി .

1896  സെപ്റ്റംബർ  3ന്  തിരുവിതാംകൂർ   മഹാരാജാ‍വ്   ശ്രീമൂലം  തിരുനാളിന് ഡോ. പല്പുവിന്റെ  നേതൃത്വത്തിലാണ് നിവേദനം  സമർപ്പിച്ചത് . സർക്കാർ  ഉദ്യോഗങ്ങളിലുള്ള പ്രാധിനിധ്യം  വർദ്ധിപ്പിക്കുകയെന്ന  ലക്ഷ്യത്തോടെയാണെന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും സമൂഹത്തിൽ   ജാതിസ്പർദ്ധത  പടർത്തിയ  വാദമായിരുന്നു ഈഴവ മെമ്മോറിയൽ . തമിഴ് ഭാഷ  സംസാരിച്ചിരുന്ന  അയ്യർ , അയ്യങ്കാർ  സമുദായങ്ങളോടുള്ള വിരോധമായിരിക്കുന്നു ഇത്തരമൊരു ആവശ്യത്തിലേയ്ക്ക് ഈഴവ നേതാക്കളെ നയിച്ചത് .

ഭരണ   പരിഷ്കാരങ്ങളിൽ  ഏറ്റവും  മുൻപിൽ  നിന്ന  സർക്കാരായിരുന്നു തിരുവിതാംകൂറിലേത് . സർക്കാർ  ഉദ്യോഗങ്ങളിൽ  വിദ്യാഭ്യാസ  യോഗ്യതയായിരുന്നു പരിഗണിച്ചിരുന്നത് . അന്നത്തെ  നവീന  വിദ്യാഭ്യാസം കഷ്ടപ്പെട്ട് നേടിയിരുന്നവർ സർവീസിൽ കയറിപറ്റി . അല്ലാതെ ജാതി പരിഗണനയിൽ ഇന്നത്തെ പോലെ പിൻവാതിൽ നിയമങ്ങൾ അന്നുണ്ടായിരുന്നില്ല .  എന്നാൽ  സർക്കാർ  ഉദ്യോഗങ്ങളിൽ  അയ്യർ ,അയ്യങ്കാർ സമുദായമാണ് കൂടുതൽ  എന്നായിരുന്നു   ഈഴവ നേതാക്കളുടെ   കണ്ടുപിടുത്തം  .  നവീന  വിദ്യാഭ്യാസം ആദ്യം  നടപ്പിലാക്കിയ  മദ്രാസ്  പ്രസിഡൻസിയിൽ  നിന്നും   വളരേ മുൻപ്  തന്നേ  ഡിഗ്രികൾ നേടിയവരെ   കാര്യക്ഷമതയോടെ   ഭാഗമായി മറ്റു  നാട്ടുരാജ്യങ്ങളുടെ സർക്കാരുകളെപോലെ തിരുവിതാംകൂർ  സർക്കാരും  ഇവിടത്തെ  ഉദ്യോഗങ്ങളിൽ നിയമിച്ചിരുന്നു .വിദ്യാഭ്യാസവും കാര്യക്ഷമതയും  നേടിയവരാണ് രാജ്യം  ഭരിക്കേണ്ടതെന്ന  തത്വത്തിലാണ്‌  ഇത്തരത്തിൽ നടപടികൾ  എടുത്തിരുന്നത് . പൽപ്പുവും  മൈസൂരും  ബറോഡയിലും  ശ്രീലങ്കയിലുമെല്ലാം ഉന്നത  ഉദ്യോഗങ്ങൾ  നേടിയിട്ടുണ്ട് .

ഈഴവ നേതാക്കളുടെ   ദുഷ്പ്രചാരണത്തിന്റേയും  പ്രവർത്തനങ്ങളുടെയും ഫലമായി വിദ്യാഭ്യാസവും  പ്രായോഗിക കാര്യക്ഷമതയുമുള്ള  അനേകം തമിഴ്‍ ഭാഷ സംസാരിക്കുന്ന നാട്ടുകാരായ ബ്രാഹ്മണ  വിഭാഗത്തിൽ പെട്ടവരെ  സർക്കാർ  ജോലികളിൽ നിന്നും അകറ്റുകയാണുണ്ടായത് .അതോടെ അവരുടെ സേവനം  രാജ്യത്തിന്  നഷ്ടപ്പെടുകയും വികസനം പിന്നോട്ടടിക്കുകയും ചെയ്തു . ഇതുകൊണ്ട്  മാത്രം  തീർന്നില്ല ,  തുടർന്നും തിരുകൊച്ചിയിലും കേരളാ   സംസ്ഥാനത്തും   സർക്കാർ  ഉദ്യോഗങ്ങൾ  ഏറ്റവും  കൂടുതൽ നേടിയെടുത്ത്  കൈയ്യടക്കിവയ്ക്കുകയും  അധികാര  സ്ഥാനങ്ങളിൽ  ഭൂരിപക്ഷമായതോടെ സർക്കാർ  സർവീസിൽ  നിന്നും തമിഴ്  ബ്രാഹ്മണരായ അയ്യർ  അയ്യങ്കാർ  സമുദായത്തെ സംപൂർണ്ണമായി    ഉന്മൂനലനം  ചെയ്യുകയും  ചെയ്തു . ഇവിടെ അവസരം ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ  അഭയാർഥികളായി  അന്യനാടുകളിലേയ്ക്ക്  പലായനം ചെയ്യുന്ന കാഴ്ചയാണ് ഇന്നുള്ളത് .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!