സ്വാമിയാർ മഠങ്ങളിലെ വിഗ്രഹ മോഷണം ;പിന്നിൽ അന്താരാഷ്ട്ര സംഘം? .

by | Aug 26, 2021 | Latest, Uncategorized | 0 comments

മുൻ പുഷ്പാഞ്ജലി സ്വാമിയാരുടെ വിഗ്രഹ മോഷണപരാതി,.മേൽ നടപടി സ്വീകരിയ്ക്കുവാൻ മഠം അധികൃതർ തയ്യാറാകണം .

തിരുവനന്തപുരം : ശ്രീ പത്മനാഭ ക്ഷേത്രം  മുൻ പുഷ്പാഞ്ജലി സ്വാമിയാർ ശ്രീ മദ് പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ സ്വാമിയാർ  തിരുവനന്തപുരം മിത്രാനന്ദപുരത്ത് പുഷ്പാഞ്ജലി സ്വാമിയാർ മഠവുമായി ബന്ധപെട്ടുയർത്തിയ പരാതിയിന്മേൽ  നടപടികൾ സ്വീകരിച്ച് നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ  സ്വാമിയാർ മഠം  അധികൃതർ തയ്യാറാകണം . മുഞ്ചിറ സ്വാമിയർമാരുടെ ഉപാസനാമൂർത്തിയായ ശ്രീ രാമസ്വാമി പഞ്ചലോഹ വിഗ്രഹം കാണാനില്ലെന്നായിരുന്നു സ്വാമിയാർ പരാതിപ്പെട്ടത് . അതിന്റെ അടിസ്ഥാനത്തിൽ അപ്പോൾ തന്നേ മുഞ്ചിറ മഠം  സ്ഥാനീയർ കൗൺസിൽ ബന്ധപ്പെട്ട  ഫോർട്ട് പോലീസിൽ പരാതി നൽകുകയുണ്ടായി . സ്വാമിയാർ  ഉന്നയിച്ചിട്ടുള്ള പാരാതികളുടെ അടിസ്ഥാനത്തിൽ ബാധ്യതപ്പെട്ട  മാനേജർക്കെതിരെ  Gold (Control) Act 1968 പ്രകാരം  നിയമനടപടികൾ  സ്വീകരിയ്ക്കുവാൻ  സമാന മഠങ്ങൾ  മുന്നോട്ടുവരണം .

മിത്രാനന്ദപുരം പുഷ്പാഞ്ജലി സ്വാമിയാർ മഠത്തിൽ വിഗ്രഹം ഉൾപ്പടെ പൂജ സാധനങ്ങൾ കാണാനില്ലെന്ന് ഫോർട്ട് പോലീസിൽ നൽകിയ പരാതി

മിത്രാനന്ദപുരം   പുഷ്പാഞ്ജലി സ്വാമിയാർ  മഠത്തിൽ  വിഗ്രഹം ഉൾപ്പടെ  പൂജ സാധനങ്ങൾ  കാണാനില്ലെന്ന് ഫോർട്ട്  പോലീസിൽ  നൽകിയ  പരാതി .

ഇതൊരു  ഒറ്റപ്പെട്ട സംഭവമല്ല താനൂർ തൃക്കൈക്കാട്ട് മഠത്തിലെയും ഉപാസനാമൂർത്തിയുടെ പഞ്ചലോഹ വിഗ്രഹം കാണാതായിട്ടുണ്ട് . നഷ്ടപെട്ടതിനെതിരെ  എന്ത് നടപടികളാണ് ഉണ്ടായിട്ടുള്ളതെന്ന്  വ്യക്തമല്ല . കുഴിത്തുറ മുഞ്ചിറ മഠത്തിൽ നിന്നും കാലാകാലങ്ങളിലായി ഏകദേശം നൂറോളം വിഗ്രഹങ്ങൾ  കാണാതെയെന്നാണ് പരിസരവാസികൾ പറയുന്നത് കോടികളുടെ  വിപണന സാദ്ധ്യതയുള്ളതിന്  പുറമെയാണ്  കാലപ്പഴക്കത്തിന്റെ പുരാവസ്തു മൂല്യം . ഇതിൽ രണ്ട് വിഗ്രഹങ്ങൾ  വിദേശത്തേയ്ക്ക്  കടത്തുവാൻ ശ്രമിച്ചതിനെ തുടർന്ന് വിമാനത്താവളത്തിൽ  വച്ച്  പിടികൂടുകയും  കോടതിയുടെ  കസ്റ്റഡിയിൽ സൂക്ഷിച്ചിരിയ്ക്കുന്നതായും  പറയുന്നു .വൻ  പുരാവസ്തു മൂല്യവും  വിദേശ മാർക്കറ്റിൽ കോടികളുടെ  വിലയുമുള്ള ഉപാസനാമൂർത്തി പഞ്ച ലോഹ വിഗ്രഹങ്ങൾ കാണാതാകുന്നതിൽ മാനേജർമാർക്കുള്ള  പങ്ക്  അന്വേഷിക്കണം . അന്താരാഷ്ട്ര കള്ളക്കടത്ത്  സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന്   വ്യക്തമാകേണ്ടതാണ് . കേന്ദ്ര പുരാവസ്തു  വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായുള്ള   പ്രവർത്തനങ്ങളാണ്  ഉണ്ടാകേണ്ടത് . മഠത്തിലെ  സ്വർണത്തെ സംബന്ധിച്ചുള്ള  രജിസ്റ്റർ  ബന്ധപ്പെട്ട  ഉദ്യോഗസ്ഥർക്കും  മറ്റു  മഠം അധികൃതർക്ക് മുൻപിലും ഹാജരാക്കുവാൻ  മുഞ്ചിറ മഠം  മാനേജർ  തയ്യാറാകണം .

താനൂർ തൃക്കൈക്കാട്ട് മഠത്തിൽ നടന്ന പരിപാടിയിൽ പുഷ്പാഞ്ജലി സ്വാമിയാരോടൊപ്പം മഠം കയ്യേറ്റം സംബന്ധിച്ച് തന്ത്രികൾ പരാതിപ്പെട്ടിട്ടുള്ള അരവിന്ദന്റെ പേരും കോർഡിനേറ്റർ സ്ഥാനത്ത് ഉൾപ്പെടുത്തിയിരിക്കുന്നു .

താനൂർ  തൃക്കൈക്കാട്ട്  മഠത്തിൽ  നടന്ന  പരിപാടിയിൽ  പുഷ്പാഞ്ജലി സ്വാമിയാരോടൊപ്പം   മഠം കയ്യേറ്റം സംബന്ധിച്ച്  തന്ത്രികൾ പരാതിപ്പെട്ടിട്ടുള്ള  അരവിന്ദന്റെ പേരും   കോർഡിനേറ്റർ സ്ഥാനത്ത് ഉൾപ്പെടുത്തിയിരിക്കുന്നു .

താനൂർ തൃക്കൈക്കാട്ട്   മഠവുമായി ബന്ധപ്പെട്ട് സമാധിയായ മുൻ സ്വാമിയാരുടെ കാലം മുതൽ നിയമവിരുദ്ധമായി  മഠത്തിന്റെ  ഭരണകാര്യങ്ങളിലും  ഭൂമിയിലും ഇടപെടുകയും വൃക്ഷങ്ങളിൽ നിന്നുമുള്ള  ആദായങ്ങൾ  കൈവശപ്പെടുത്തുകയും  ചെയ്യുമായിരുന്ന അരവിന്ദനെന്ന  പലവ്യഞ്ജനകച്ചവട കടക്കാരനെതിരെ  സമീപവാസികളായ ഭക്തരും ഭ്രാഹ്മണ സമുദായാംഗങ്ങളും  ഗുരുതരമായ  ആരോപണങ്ങളാണ്ഉ ന്നയിച്ചിട്ടുള്ളത് . സ്വാമിയാർക്ക് വച്ചു നമസ്കാരത്തിലൂടെ ലഭിച്ച  ലക്ഷകണക്കിന് രൂപ നോട്ട്  നിരോധന സമയത്ത് മാറ്റിനൽകാനെന്ന വ്യാജേന കാണിയ്ക്കാ വഞ്ചിയുൾപ്പടെ കടത്തിക്കൊണ്ട്  പോയെന്നും സ്വാമിയാർക്കെന്ന പേരിൽ കാർ  വാങ്ങുകയും പിന്നീട്  സ്വന്തം പേരിലാക്കുകയും  ചെയ്തുവെന്നതാണ് പ്രധാന ആരോപണം . കൂടാതെ മഠം  വക സ്ഥലത്ത്  നിന്നിരുന്ന  ജാതിയും ആഞ്ഞിലിയും ഉൾപ്പടെയുള്ള  മരങ്ങൾ  മുറിച്ചുകൊണ്ട്  പോയെന്നും  പറയപ്പെടുന്നുണ്ട് .

ഇയ്യാളുമായി ഫോണിലും നേരിട്ടും ശ്രീ ശങ്കര ധർമ്മ പരിപാലന യോഗം എക്സികുട്ടീവ് കൗൺസിൽ അംഗങ്ങളായ രാജേഷ് ആർ നായരും എം കെ മഹേശ്വരൻ നമ്പൂതിരിയും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗുരുതരാവസ്ഥ മനസിലാകുന്നത് . തൃക്കൈക്കാട്ട് മഠത്തിൽ ബ്രാഹ്മണ മേധാവിത്വമാണെന്നായിരുന്നു അരവിന്ദൻ പ്രധാനമായി ആരോപിച്ചത് . മഠത്തിൽ സ്വാമിയാരെ കൊണ്ടുവന്നത് താനാണെന്നും ഉടൻ സ്വാമിയാരുടെ ശിക്ഷ്യനാകുമെന്നും മഠത്തിന്  താൻ  പ്രവർത്തിയ്ക്കുന്ന രാഷ്ട്രീയ സംഘടനയുടെ നേതൃത്വത്തിൽ ഒരു ട്രസ്റ് രൂപീകരിയ്ക്കുവാൻ  സഹായിക്കണമെന്നുമായിരുന്നു അയ്യാൾ എസ് എസ് ഡി പി പ്രവർത്തകരോട് ആവശ്യപ്പെട്ടത് .

എസ് എസ് ഡി പി പ്രവർത്തകർ  മഠത്തിൽ  പ്രവേശിച്ചതോടെ ഇയ്യാളുടെ ജാതിവെറി ബോദ്ധ്യ പ്പെടുകായായിരുന്നു . മറ്റൊരു  ധർമ്മത്തിൽ  വിശ്വസിയ്കുന്ന ഇയ്യാൾ ധർമ്മ പ്രചാരണത്തിനായി ഗുരുവിന്റെ ചിത്രം മഠത്തിനുള്ളിൽ  സ്ഥാപിച്ച് ശ്രീ ശങ്കരാ ചാര്യ ഭക്തരുടെ വിശ്വാസത്തെ നശിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലായിരുന്നു . ഭരണഘടനാപരമായി  ശിക്ഷിക്കാവുന്ന കുറ്റമാണ്  ഇയ്യാൾ  ചെയ്തിട്ടുള്ളത് .

തൃക്കൈക്കാട്ട്  മഠത്തിൽ കയ്യേറ്റം നടത്തി മറ്റൊരു ധർമ്മപ്രചാരണ സ്ഥാപനമാക്കുന്നതിനും രാഷ്ട്രീയ പ്രവർത്തനത്തിന് വിദേയമാക്കുന്നതിനും വൃക്ഷാദായം കൈവശപ്പെടുത്തുന്നതിനും അരവിദ്ധനെന്ന ആൾ നടത്തുന്ന ഗൂഢാലോചനകൾക്കെതിരെ താനൂർ പോലീസിൽ നൽകിയ പരാതി .

തൃക്കൈക്കാട്ട്  മഠത്തിൽ കയ്യേറ്റം നടത്തി മറ്റൊരു ധർമ്മപ്രചാരണ സ്ഥാപനമാക്കുന്നതിനും രാഷ്ട്രീയ പ്രവർത്തനത്തിന് വിദേയമാക്കുന്നതിനും വൃക്ഷാദായം കൈവശപ്പെടുത്തുന്നതിനും അരവിദ്ധനെന്ന ആൾ നടത്തുന്ന ഗൂഢാലോചനകൾക്കെതിരെ താനൂർ പോലീസിൽ നൽകിയ പരാതി .

ഇക്കാര്യങ്ങൾ  നേരിൽ  ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ  അടിയന്തിരമായി വിവരങ്ങൾ മറ്റു മഠങ്ങളെ  അറിയിച്ചുവെങ്കിലും നടപടിയുണ്ടായില്ല . ശേഷം  മഠത്തിൽ പൂർവികമായി ചുമതലയുണ്ടായിരുന്ന  തന്ത്രികൾ ഉൾപ്പടെയുള്ള നമ്പൂതിരി ബ്രാഹ്മണരുടെ  യോഗം വിളിയ്ക്കുകയും  സംഭവങ്ങൾ  റിപ്പോർട്ട് ചെയ്യുകയും ചെയ്തു . യോഗ തീരുമാനപ്രകാരം അടിയന്തിരമായി  തൃക്കൈക്കാട്ട്  മഠം തന്ത്രികളും മുഞ്ചിറ മഠം തന്ത്രികളും പരാതിക്കാരായി താനൂർ  പോലീസിൽ  പരാതി നൽകി . പോലീസ്  ഉടൻ ഇടപെടുകയും ഇയ്യാളെ കസ്റ്റഡിയിലെടുക്കുകയും  മഠത്തിൽ  അനധികൃതമായി പ്രവേശിയ്ക്കുന്നതിൽ നിന്നും വിലക്കുകയും  ചെയ്തിരുന്നു . എന്നാൽ  ശ്രീ മദ് പരമേശ്വര ബ്രഹ്മാനന്ദ സ്വാമിയാർ ചുമതലയിൽ വന്നതോടുകൂടി വീണ്ടും  മഠം ഭരണപരമായ  കാര്യങ്ങളിൽ  ഇടപെടുന്നതിൽ  ദുരൂഘതയുണ്ട് . സംശയകരമാണ്  പ്രവർത്തനങ്ങൾ . മഠത്തിൽ നിന്നും  വിഗ്രഹങ്ങൾ  ഉൾപ്പടെയുള്ള വസ്തുക്കൾ കാണാതെ  പോയതിൽ  ഇയ്യാൾക്കുള്ള  പങ്കും  അനേഷണപരിധിയിൽ  കൊണ്ടുവരേണ്ടതാണ് .

മഠത്തിന്റെ   ഉപാസന മൂർത്തി ക്ഷേത്രം  ഇയ്യാൾ  പ്രവർത്തിയ്ക്കുന്ന  രാഷ്ട്രീയ  സംഘടനയുടെ ഭാഗമാക്കിയതിന്   മുഖ്യ  പങ്കുവഹിച്ചുവെന്നാണ്  അറിയുന്നത്  മഠവും പ്രസ്തുത സംഘടനയുടെ കൈകളിൽ   എത്തിയ്ക്കുന്നതിനായുള്ള   ഗൂഢാലോചന നടത്തുന്നതായാണ്  വിവരം . ഭരണ ഘടനാവിരുദ്ധമായ  പ്രവർത്തനങ്ങൾക്കെതിരെയും ഹിന്ദു റീലീജയസ്സ് ചാരിറ്റബിൾ ആൻഡ് എൻഡോമെന്റ്  നിയമം , പബ്ലിക്ക്  റിലീജിയസ് ഇൻസ്റ്റിസ്‌റ്റുഷൻ നിയമം ,  മലബാർ ദേവസ്വം ബോർഡ്  നിയമങ്ങൾ ,സ്വർണ്ണം (നിയന്ത്രണ) നിയമം 1968 തുടങ്ങിയ നിയമങ്ങളനുസരിച്ച് വിഗ്രഹവും മറ്റു വസ്തുക്കളും  കാണാതായ  സംഭവത്തിൽ  മഠം മാനേജർക്കെതിരെയും അരവിന്ദനുൾപ്പടെയുള്ള   സംശയപ്പെടുന്നവർക്കെതിരെയും  നിയമ നടപടികൾ സ്വീകരിയ്ക്കുവാൻ  തൃക്കൈക്കാട്ട്  ഭരണസമിതി  തയ്യാറാകണം .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!