-
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കേന്ദ്രമായി പൊതുവായി നായർ സമുദായത്തിന്റെയും സർക്കാരിന്റെയും സഹായവും സമ്പത്തുംകൊണ്ട് കമ്പനി നിയമ പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് നായർ സർവീസ് സൊസൈറ്റി . ഈ കമ്പനി വിദ്യാഭ്യാസ സംബന്ധമായ സ്ഥാപനങ്ങളുടെ നിർമ്മാണവും പ്രവർത്തനങ്ങളുമാണ് കൂടുതലായും ഊന്നൽ നൽകി വരുന്നത് അതോടൊപ്പം ആശുപത്രിയും ഹോട്ടലുകളും കോച്ചിങ് സെന്ററുമൊക്കെ ആരംഭിച്ച് പ്രവർത്തിച്ച് വരുന്നുണ്ട് . ഓഹരി ഉടമകൾക്ക് കമ്പനിയുടെ ലാഭത്തിൽ നിന്നുള്ള വിഹിതമൊന്നും നല്കിവന്നിട്ടില്ല . കമ്പനി ഡയറക്ടർ ബോർഡിൽ പേരിന് ഒരു സ്ത്രീയെപ്പോലും ഉൾപ്പെടുത്തിയിട്ടില്ലെന്ന് പരക്കെ ആക്ഷേപം ഉയർന്നുവരുകയാണ് ( There is no female representation in NSS Company Board of Directors. Continued neglect.). ഇന്ത്യൻ പാർലമെന്റിൽ വനിതാ പ്രാതിനിധ്യത്തിനായി സംവരണം ഉൾപ്പടെയുള്ള . നിയമങ്ങൾ കൊണ്ടുവന്ന കാലഘട്ടത്തിലാണ് കമ്പനി മാമൂലുകളിൽ ഉറച്ചുനിൽക്കുന്നതെന്നാണ് വിമർശിക്കപ്പെടുന്നത് . ലോക രാജ്യങ്ങൾക്കിടയിൽ വനിതാപ്രാധാന്യം സകല മേഖലകളിലും വർധിച്ചുവരികയാണ് .അധികാര കേന്ദ്രങ്ങളിൽ നിർണ്ണായകമായ വനിതകളുണ്ട് . കേരളത്തിലും സ്ഥിതി വിഭിന്നമല്ല . വിത്യസ്ത ഭരണ രംഗങ്ങളിൽ കഴിവ് തെളിയിച്ച വനിതകളുണ്ട് . നായർ വംശത്തിൽ നിന്ന് ധാരാളം സ്ത്രീ രത്നങ്ങൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇന്ന് ശക്തമമായ സാനിധ്യമാണ് . നായർ സർവീസ് സൊസൈറ്റി കമ്പനിയുടെ ആരംഭകാലം മുതൽ ഇക്കാലമത്രയും 60-70 പേരാണ് അധികാര സ്ഥാനത്ത് ഇരുന്നിട്ടുള്ളത് ഡയറക്ടർ ബോർഡ് അംഗങ്ങളെ കൂടാതെയുള്ള പ്രസിഡന്റ് ,ജനറൽ സെക്രട്ടറി ,ട്രഷർ ,കരയോഗം രജിസ്ട്രാർ , ഓർഗനൈസിംഗ് സെക്രട്ടറി എന്നിങ്ങനെയുള്ള ഭരണ സമിതി സ്ഥാനങ്ങളിലാണ് ഇത്രയുംപേർ വന്നിട്ടുള്ളത് . കമ്പനി സ്ഥാപക അംഗമായിരുന്ന ഏക വനിതയായ മന്നത്ത് പാർവതി അമ്മയെപോലും അധികാര സ്ഥാനം നൽകാതെ ഒഴിവാക്കപ്പെടുകയാണുണ്ടായത് . അതിനുശേഷം ഇന്നുവരേയ്ക്കും സ്ത്രീകളെ പരിഗണിച്ചിട്ടില്ല .അതിനൊരു അപവാദമായി പറയാവുന്നത് ഇടകാലത്ത് ട്രഷറായി ഉണ്ടായിരുന്ന പി കെ കമലത്തിനെ മാത്രമാണ് . പുരുഷാധിപത്യം പുലർത്തിവരുന്ന ചിലർ നാമ ജപങ്ങൾക്ക് തെരുവിലിറക്കുന്നതിന് മാത്രമായി സ്ത്രീകളെ ഉപയോഗപ്പെടുത്തിവരുന്നതായി ആരോപണങ്ങളുണ്ട് . വനിതാ ഓഹരി ഉടമകളുടെ എണ്ണമനുസരിച്ചുള്ള പ്രാതിനിധ്യം ഡയറക്ടർ ബോർഡിലും സ്ഥാനങ്ങളിലും അനുവദിക്കണമെന്നാണ് പൊതുവേ ആവശ്യമുയരുന്നത് . നിലവിൽ കമ്പനി ഭരണത്തിൽ പ്രസിഡന്റ് ,ജനറൽ സെക്രട്ടറി ,ട്രഷർ ,എക്സ്പെർട്ട്‍ അഡീഷണൽ അംഗം ഉൾപ്പടെ ഇരുപത്തിയെട്ട് അംഗങ്ങളാണുള്ളത് . ഈ ഭരണ സമിതിയിലും വനിതകളില്ല .ഇന്ത്യൻ കമ്പനി വകുപ്പ് ഭരിക്കുന്നത് ഒരു വനിതയാണെന്നത് ഈ കാര്യത്തിൽ പ്രസക്തമാണ്
0 Comments