തിരുവനന്തപുരം : കേരളത്തിലെ ക്ഷേത്രങ്ങളെ നശിപ്പിക്കുന്ന തരത്തിലുള്ള ദേവസ്വം ബോർഡുകളിലെ അഴിമതിക്കും പകൽകൊള്ളയ്ക്കും എതിരെ ജൂൺ 3ന് ധർണ്ണ നടത്തി. അഖില കേരള തന്ത്രി മണ്ഡലം, യോഗക്ഷേമസഭ, അഖില കേരള ശാന്തി ക്ഷേമ യൂണിയൻ എന്നിവർ സംയുക്തമായാണ് ധർണ്ണ സംഘടിപ്പിച്ചത്.
നൂറ്റാണ്ടുകൾ പഴക്കമുള്ളതും ക്ഷേത്രങ്ങളിൽ സൂക്ഷിച്ചു വരുന്നതുമായ പുരാവസ്തു മൂല്ല്യമുള്ള ജംഗമ സാധനങ്ങൾ ഭക്തർ സമർപ്പിച്ച വിളക്കുകൾ, സ്വർണ്ണ വൊട്ടുകൾ എന്നിവ വിൽക്കാനുള്ള നടപടി ദേവസ്വം ബോർഡ് സ്വീകരിച്ചിരുന്നു. ദേവസ്വങ്ങൾക്ക് വർഷങ്ങളായി ഏക്കർ കണക്കിന് വസ്തുക്കൾ അന്യാധീനമായിട്ടുണ്ട്. അവ തിരിച്ചുപിടിക്കുക, പുരാവസ്തു മുല്യമുള്ള ജംഗമ വസ്തുക്കളുടെ ശരിയായ കണക്ക് ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ തയ്യാറാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യോഗക്ഷേമസഭ ഉൾപ്പെടെയുള്ള സംഘടനകൾ ഉയർത്തിക്കാട്ടിയത്.
യോഗക്ഷേമസഭയെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.സുബ്രഹ്മണ്യൻ, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് Adv. ശംഭു നമ്പൂതിരി, വൈസ്സ്.പ്രസിഡൻ്റ് ചെറുകുടൽ ഗോവിന്ദൻ നമ്പൂതിരി, ഇടമന ഗണപതി പോറ്റി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments