കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്ര ഭൂമികൾ ദേവഹരിതം പദ്ധതിയുടെ മറവിൽ പാട്ടത്തിന് നൽകാനും ക്ഷേത്രത്തിൽ വഴിപാടായി ലഭിക്കുന്ന സ്വർണ്ണവും വിളക്കും ഓട്ടുപാത്രങ്ങളും വിറ്റഴിക്കാനും, ക്ഷേത്രങ്ങളിലെ സപ്താഹവും, നവാഹവും നിരോധിക്കാനും തീരുമാനിച്ച ദേവസ്വം ബോർഡ് ഉത്തരവുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ഹിന്ദു ഐക്യവേദി ഭക്ത ജന പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാൻ തീരുമാനിച്ചതായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ് ബിജു അറിയിച്ചു.
മെയ് 27ന് രാവിലെ 11മണിയ്ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തും, തിരുവനന്തപുരം മുതൽ എറണാകുളം വരെ യുള്ള ദേവസ്വം അസി :കമ്മീഷണർ ഓഫീസിനു മുൻപിലും ആണ് ഭക്തജന ധർണ നടത്തുന്നത്. ലോക്‌ഡോൺ നിർദ്ദേശങ്ങൾ കര്ശനമായി പാലിച്ചുകൊണ്ടാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ഉപദേശകസമിതികൾ, ഭക്തജന സംഘടനകൾ എന്നിവരുമായി കൂടിയാലോചന നടത്താതെയാണ് ഭരണകക്ഷിയിലെ രാഷ്ട്രീയ മേലാളന്മാരുടെ ആജ്ഞ അനുസരിച്ച് ദേവസ്വംബോർഡ് തീരുമാനം കൈക്കൊള്ളുന്നത്. ലോക്ഡൗൺമറയാക്കി ദേവസ്വം സ്വത്തുക്കൾ വിറ്റഴിക്കാനും, ദേവസ്വം ഭൂമി കൃഷിയ്ക്കായി പാട്ടത്തിനു നൽകാനുമുള്ള തീരുമാനത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്ന് ഇ. എസ് ബിജു ആരോപിച്ചു. ലോക് ഡൗണിന്റെ പേരിൽ ഭക്തജനങ്ങൾക്ക് ക്ഷേത്രദർശന വിലക്ക് ഏർപ്പെടുത്തിയ ഈ സാഹചര്യത്തിൽ ക്ഷേത്ര വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകാനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നത്, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഈ. എസ്. ബിജു പറഞ്ഞു.
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments