അദൃശ്യൻ,…. ഈ മുഞ്ചിറ അധികാരി ? മാനേജരെ കാണാനില്ല .

by | Sep 2, 2021 | Spirituality | 0 comments

മുഞ്ചിറ: മുഞ്ചിറ മഠത്തിന്റെ  മാനേജരെ  കാണാനില്ലെന്ന് ഭക്തരുടെ പരാതി .മഠത്തിന്റെ ഭരണകാര്യങ്ങളിൽ  ഒന്നുംതന്നെ ഏർപ്പെടാതെയിരിയ്ക്കുകയും  എന്നാൽ  ചില എഴുത്തുകുത്തുകളിലൂടെ  മാത്രം  മാനേജർ  പ്രത്യക്ഷപ്പെടുന്നതായും  പറയുന്നു .  മുഞ്ചിറ മഠം വെല്ലുവിളികൾ  നിറഞ്ഞ ഒരു  നിർണ്ണായക ഘട്ടത്തിലൂടെയാണ്  കടന്നുപോകുന്നത് . മഠം ഹിന്ദു റിലീജിയസ് ചാരിറ്റബിൾ ആൻഡ് എൻഡോമെന്റ് വകുപ്പ്  ഏറ്റെടുത്തിരിയ്ക്കുകയാണ് . മഠത്തിലെ  പഞ്ച ലോഹവിഗ്രഹങ്ങൾ  കാണാതെയായതിന്  കോടതിക്കേസുകൾ ഉൾപ്പടെ നിലവിലുണ്ടെന്ന്  പറയുന്നുണ്ട് . തമിഴ് നാട് സർക്കാർ  ഭൂമി സംബന്ധമായി  പരിശോധനകൾ തുടങ്ങിക്കഴിഞ്ഞു .ഏകദേശം  ഇരുനൂറ്റി അമ്പതിൽപ്പരം  റിസർവ്വേകളിലായി ആയിരക്കണക്കിന്  ഹെക്ടർ ഭൂമിയുടെ വിവരങ്ങൾ  അറിയിക്കേണ്ടതുണ്ട് . കൂടാതെയാണ് സിവിൽ ,റവന്യു  കോടതി വ്യവഹാരങ്ങൾ .മിത്രാനന്ദ പുരത്തെയും  അവിട്ടത്തൂരിലെയും കയ്യേറ്റങ്ങളും  വിഗ്രഹ മോഷണ പരാതികളും നിലനിൽക്കുന്നു . ഈക്കാര്യങ്ങളിലൊന്നും മാനേജമെന്റ്  യാതൊരു നടപടികളും  സ്വീകരിച്ചിട്ടില്ല . വർഷങ്ങൾക്ക്  മുൻപ് മിത്രാനന്ദപുരം നിരാഹാര പന്തലിൽ ഏതാനും  നിമിഷങ്ങളിൽ  പ്രത്യക്ഷപ്പെട്ടുവെങ്കിലും ഹിന്ദു സംഘടനകളുടെ  പരാതികളെ  തുടർന്ന്  സ്ഥലംവിട്ടെന്ന്  ദൃക്‌സാക്ഷികൾ പറയുന്നു .

മുഞ്ചിറ മഠത്തിൽ മാനേജർ  തസ്തികയിൽ  നിയമനം നടത്തിയിട്ടുണ്ടോയെന്നും  മാനേജ്‌മെന്റ് പ്രവർത്തിയ്ക്കുന്നുണ്ടോയെന്നും  മഠം അധികൃതർ  വ്യക്തമാക്കണം .
രേഖകൾ  അനുസരിച്ച്  ചാലക്കുടി തിരുത്തൂർ  പറമ്പിൽ മോഹനൻ  നമ്പൂതിരി ( പരമേശ്വരൻ നമ്പൂതിരി ) സന്യാസം  സ്വീകരിയ്ക്കുന്നതിന്  മുൻപ് വൈദിക ക്രിയകൾ  നടത്തിയെന്ന്  ഇടമന നാരായണൻ നമ്പൂതിരി  ലെറ്റർ ഹെഡിൽ  എഴുതിയ കത്തിൽ  ആറാം നമ്പരായി  മാനേജർ തസ്തികയിൽ  ആർ സുബ്രമണ്യൻ പോറ്റി ഒപ്പ്  വച്ചിട്ടുണ്ട് . പ്രസ്തുത കത്തിൽ  തെക്കേ മഠം സ്വാമിയാർ തൃശൂർ , താനൂർ മഠം സ്വാമിയാർ , നടുവിൽ മഠം സ്വാമിയാർ , തിരുനക്കര തൃക്കൈ ക്കാട്ട് മഠം സ്വാമിയാർ  തുടങ്ങിയവരും  ഒപ്പ് വച്ചിട്ടുണ്ട് .

മുഞ്ചിറ മഠം  അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയുടെ  ലെറ്റർ ഹെഡിൽ മുഞ്ചിറ  മഠത്തിന്റെ പേരിൽ 5-7-2017 തീയതിയിൽ ഡിക്ലെയർ ചെയ്തിട്ടുള്ള  കത്തിൽ മുഞ്ചിറ മഠം  മാനേജർ തസ്തികയിൽ ആർ സുബ്രമണ്യൻ  പോറ്റി  ഒപ്പ് വച്ചിരിയ്ക്കുന്നു . ചുവടെ  തെക്കേമഠം  സ്വാമിയാർ വാസുദേവ ബ്രഹ്മാനന്ദ ബോധി  സ്വാമിയാരും  തൃകൈ ക്കാട്ട്  സ്വാമിയാർ  കൃഷ്ണ ബ്രഹ്മാനന്ദ തീർത്ഥയും ഒപ്പ് വച്ചിരിയ്ക്കുന്നതായി  കാണുന്നുണ്ട് .

ഇക്കാര്യങ്ങളിൽ  വ്യക്തത വരുത്തേണ്ടത്  സ്വാമിയാർ മഠങ്ങളുടെ  ബാധ്യതയാണ് .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!