നെയ്യാറ്റിൻകര : കോറോണയുടെ മറവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വൻ അഴിമതിയിലേക്ക്. ഓരോ ക്ഷേത്രങ്ങളിലെയും ഉപയോഗശൂന്യമായ വിളക്കുകളും ഓട്ടു പാത്രങ്ങളും മറ്റും വിൽക്കുവാൻ ഓർഡർ ഇറക്കിയിരുന്നതായി അറിയുന്നു . എന്നാൽ ഈ ഓർഡറിന്റെ മറവിൽ നടക്കാൻ പോകുന്നത് വൻ അഴിമതിയെന്ന് ആരോപണങ്ങളുണ്ട് . നെയ്യാറ്റിൻകര ഗ്രൂപ്പിൽ വീരണകാവ് സബ്ഗ്രൂപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്നും ശേഹരിക്കുന്ന ഉപയോഗ ശൂന്യമായ വിളക്കുകൾ എന്നവകാശപ്പെടുന്നവയ്‌ക്കൊപ്പം ഒരു കേടുപാടുകളും സംഭവിക്കാത്ത പല വലുപ്പത്തിലുള്ള വിളക്കുകൾ ചാക്കുകളിലാക്കുന്നതായി വിശ്വാസികളുടെ പരാതികളുണ്ട് . നെയ്യാറ്റിൻകര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പകൽ കൊള്ള തുടർന്നുവരുന്നതായാണ് പറയുന്നത് .അദ്ദേഹത്തിന് വ്യക്തമായ ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലമുള്ളതായി ആക്ഷേപമുണ്ട് . ഒരു ക്ഷേത്ര ഭരണസമിതികളെയും അറിയിക്കാതെയും വിശ്വാസ സമൂഹത്തെ ബോധ്യപ്പെടുത്താതെയുമാണ് ദേവന്റെ മുതല് കക്കുന്നതെന്നാണ് വാർത്തകൾ പരക്കുന്നത് .
കാണിക്കയിടാനും വിളക്കും പൊട്ടും മാലയും നടക്കുവെയ്ക്കുവാൻ മാത്രം ഹിന്ദു സമൂഹം മതിയാകും.. ദേവന്റെ മുതലിനെയും ഭക്തരുടെ കാണിക്കയെയും ഭഗവാനിലേക്ക് ചാർത്തപ്പെടുന്ന സംഭാവനകളെയും പിന്നീട് എന്തു ചെയ്യുന്നുവെന്ന് ഭക്ത സമൂഹമോ അവരുടെ പ്രതിനിധികളായ ഉപദേശക സമിതികളെയോ ബോധ്യപ്പെടുത്തുവാനുള്ള സാമാന്യ മര്യാദപോലും കാണിക്കാതെ മുഗൾ സാമ്രാജ്യത്തെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള ഏകാധിപത്യഭരണ കൊള്ളക്കെതിരെ ഓരോ ഹൈന്ദവ ഭക്തരും ഒന്നിയ്ക്കണമെന്നും ഭക്തർ ആവശ്യപ്പെടുന്നു
0 Comments