[ap_tagline_boxtag_box_style=”ap-all-border-box”]വെമ്പായത്തിനടുത്ത്കിണറ്റിൽ വീണ സ്ത്രീയെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കിണർ ഇടിഞ്ഞുവീണു :ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അരുൺ മോഹൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…. കിണറ്റിന്റെ കഴുത്ത് ഒന്നാകെ ഇടിഞ്ഞ് വീഴുകയായിരുന്നു ……*[/ap_tagline_box]
വെമ്പായത്തിനടുത്ത് കിണറ്റിൽ വീണ സ്ത്രീയെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കിണർ ഇടിഞ്ഞുവീണു :ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വെഞ്ഞാറമൂട് :വെമ്പായം കൊപ്പത്ത് കിണറ്റിൽ വീണ സ്ത്രീയെ രക്ഷിക്കുന്നതിനിയിൽ കിണറിന്റെ ഇരുവശങ്ങളും പിളർന്നു വീണു വെഞ്ഞാറമൂട് അഗ്നിശമന സേന അംഗത്തിലെ ഓഫിസർ അരുൺ മോഹൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെയായിരുന്നു വെഞ്ഞാറമൂട് അഗ്നിശമന രക്ഷാനിലയത്തിലേക്കു വെമ്പായം കൊപ്പത്തിനടുത്ത് ഒരു സ്ത്രീ കിണറ്റിൽ അകപ്പെട്ടു എന്ന സന്ദേശമെത്തിയത്. ഉടൻ തന്ന ഉടൻ തന്നെ അഗ്നിശമന സുരക്ഷാ നിലയത്തിലെ ഗ്രേഡ് അസി:സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഉള്ള സംഘം സംഭവസ്ഥലത്തു എത്തുകയും രക്ഷാ പ്രവർത്തനത്തിനായി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അരുൺ മോഹൻ. എം. ആർ. കിണറ്റിൽ ഇറങ്ങുകയും നെറ്റിൽ പുറത്തേയ്ക്കു എടുക്കാൻ ശ്രമിക്കുമ്പോൾ കിണറിന്റെ ഇരു ഭാഗങ്ങളും പിളർന്നു കിണറ്റിനുള്ളിലേക്കു പതിക്കുകയായിരുന്നു.ഉടൻ തന്നെ സഹപ്രവർത്തകർ കിണറ്റിൽ ഇറങ്ങി അരുണിനെ കരയ്‌ക്കെടുത്തു സമീപത്തുള്ള ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വളരെ കാലപ്പഴക്കം ഉള്ളതും 70 അടിയോളം താഴ്ച ഉള്ളതുമായിരുന്നു കിണർ. അരുൺ മോഹൻ എം. ആർ ന്റെ ഇടതു കൈയുടെ ലിഗമെന്റ് പൂർണമായും തകർന്നു.ഷോൾഡർ, കൈമുട്ട് എന്നിവയ്ക്കും പരിക്കേറ്റു.ഗ്രേഡ് അസി ഓഫീസർ ജെ. രാജേന്ദ്രൻ നായർ, അരുൺ മോഹൻ. എം. ആർ, ലിനു. എസ്. എൽ, അഹമ്മദ് ഷാഫി അബ്ബാസി, ബി. സന്തോഷ്, ടി. ശിവകുമാർ, റെജികുമാർ. പി. കെ., അരവിന്ദ് എസ് കുമാർ, അരുൺ എസ് കുറുപ്പ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.അമ്മു (85)ആണ് തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ വീണത്.
0 Comments