[ap_tagline_box tag_box_style=”ap-bg-box”] ഡസനിലേറെ ലൈംഗിക ബന്ധം ; നഗ്‌ന ചിത്ര കേളി …കൂടെ പീഡന പരാതിയും[/ap_tagline_box]
കരുനാഗപ്പള്ളി :പന്ത്രണ്ട് തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടും വീഡിയോ കാൾ വഴി നഗ്നചിത്രങ്ങൾ അയച്ചു കൊടുത്തിട്ടും തന്നേ വിവാഹം കഴിച്ചില്ലെന്ന പരാതിയുമായി യുവതി രംഗത്ത് . കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിയും രണ്ട് പെൺകുട്ടികളുടെ മാതാവുമായ മുപ്പത്തി മൂന്ന് കാരിയാണ് പീഡിപ്പിച്ചതായി കൊല്ലം എ സി പിയ്ക്ക് പരാതി നൽകിയിരിക്കുന്നത് …തഴവ സ്വദേശിയാണ് എതിർകക്ഷി . കരുനാഗപ്പള്ളിയിലെ ഒരു പി എസ് സി കോച്ചിങ് സെന്ററിൽ വച്ച് പരിചയപ്പെട്ടുവെന്നും തുടർന്ന് ആലപ്പുഴയിലുള്ള വീട്ടിലും റിസോർട്ടിലും വച്ച് പലതവണകളിലായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടന്നാണ് പരാതിയിൽ പറയുന്നത് .
.എതിർകക്ഷി ഫയർമാനായി ജോലിനോക്കി വരുകയാണ് . ഇദ്ദേഹം ഒരു കുട്ടിയുടെ പിതാവുമാണ് ,ഇയ്യാൾ വിവാഹബന്ധം വേർപ്പെടുത്താനായി ഹർജ്ജി നൽകിയിരുന്നതായും എന്നാൽ മീഡിയേഷനിൽ ഒരുമിച്ച് ജീവിക്കുവാൻ തീരുമാനിച്ചതായും അറിഞ്ഞെന്നാണ് പരാതിയിൽ പറയുന്നത് . പരാതിക്കാരിയും ചവറ കുടുംബ കോടതിയിൽ ഭർത്താവിൽ നിന്നും വിവാഹമോചനത്തിന് കേസ് കൊടുത്തിരുന്നു . ഫയർ മാൻ കെട്ടുമെന്ന വിശാസത്തിൽ സ്ത്രീധനമായി നൽകിയിരുന്ന സ്വർണ്ണവും പണവുമൊന്നും വാങ്ങാതെ സംയുക്ത ഹർജ്ജിയിലൂടെ ബദ്ധം വേർപ്പെടുത്തുകയായിരുന്നു .
പരാതിക്കാരിയ്ക്ക് ഇപ്പോൾ “ഇല്ലത്ത് നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് ” എത്തിയതുമില്ലന്ന സ്ഥിതിയാണുള്ളത് . ഫയർമാനുമായി ബന്ധപ്പെടുമ്പോളൊക്കെ, ” നീയെന്റെ ഭാര്യയാ മോളേ …നിന്നേ ഞാൻ വിവാഹം കഴിയ്ക്കും ..നീ എന്നെ സ്നേഹിക്കണം ..നീയില്ലാതെ ജീവിയ്ക്കാൻ പറ്റില്ല …” എന്നൊക്കെ പ്രലോഭിപ്പിക്കാറുണ്ടായിരുന്നെന്നാണ് പരാതിയിൽ . നേരിട്ട് ബന്ധപ്പെടാൻ കഴിയാത്ത ദിവസങ്ങളിൽ വീഡിയോ കോൾ ചെയ്യാറുണ്ടെന്നും അപ്പോൾ തന്റെ നഗ്നത കാണിച്ചു കൊടുക്കാറുണ്ടെന്നും പരാതിക്കാരി പറയുന്നു . കഴിഞ്ഞ ഒരു വർഷത്തിനിടെ ഫോൺ ചെയ്യാത്ത ദിവസങ്ങളും ഉണ്ടായിട്ടില്ല . സ്ഥിരമായി വിളിക്കാറുള്ളയാൾ ഫോൺ ബ്ളോക് ചെയ്തപ്പോൾ , കരുനാഗപ്പള്ളി ഫയർ സ്റ്റേഷനിൽ പോകുകയും അവിടെ നിന്നാണ് ഫയർമാൻ സ്വന്തം ഭാര്യയുമായി ഒരുമിച്ച വിവരം അറിയുന്നതെന്നാണ് പരാതിക്കാരിയുടെ ന്യായം . എന്തായാലും പരാതിക്കാരി ഇപ്പോൾ അനാഥയാണ് . മറ്റാരേയും കൂടെ കൂട്ടാൻ കഴിയില്ലെന്നും അത്രത്തോളം ലൈംഗികമായി ഉപയോഗിച്ചുവെന്നും പരാതിയിലുണ്ട് .
0 Comments