[ap_tagline_box tag_box_style=”ap-top-border-box”]ഒരപൂർവ്വ വിവാഹം ![/ap_tagline_box]
കൊറോണക്കാലത്തുനടന്ന ഒരപൂർവ്വ വിവാഹമായിരുന്നു ഇത്. വരന്റെയും വധുവിന്റെയും മാതാപിതാക്കൾ രണ്ടുസ്ഥലത്തായിപ്പോയി.കോവിഡ്ക്കാലമായതിനാൽ അവർക്കെത്താൻ കഴിഞ്ഞില്ല.മാതാപിതാക്കളുടെ അഭ്യർത്ഥന മാനിച്ച് പോലീസുകാർ രക്ഷാകർത്താക്കളായി വിവാഹം നടത്തിക്കൊടുത്തു.
പൂണെയിലെ ‘അമോനോര’ ക്ലബ്ബിൽ മെയ് 2 നായിരുന്നു വിവാഹം. വരൻ ഐ.ടി.എഞ്ചിനീയർ ആദിത്യസിംഗ്. വധു പൂണെയിൽ ഡോക്ടറായ നേഹാ ഖുഷ്വാഹ.
വരന്റെ അച്ഛൻ ദേവേന്ദ്രസിംഗ് ആർമിയിൽ കേണലാണ്.അദ്ദേഹമിപ്പോൾ ഡഹ്റാഡൂണിലാണുള്ളത്. വധുവിന്റെ പിതാവ് അരവിന്ദ് സിംഗ് ഖുഷ്വാഹ മിലിട്ടറി ഡോക്ടറാണ്.അദ്ദേഹം നാഗപ്പൂരിലാണ് ജോലിചെയ്യുന്നത്.
ലോക്ക് ഡൗൺ മൂലം ഇരുവരുടെയും മാതാപിതാക്കൾക്ക് പൂണെയിൽ വരാനാകുമായിരുന്നില്ല. നേഹയും ആദിത്യസിംഗും പൂണെയിലാണുള്ളത്. ഇവരുടെ വിവാഹനിശ്ചയം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ആർഭാടമായി നടത്തിയത്.
ഇരുവരുടെയും മാതാപിതാക്കളുടെ അഭ്യർത്ഥനപ്രകാരം പൂണെ പൊലീസാണ് ഈ വിവാഹം നടത്തിക്കൊടുത്തത്. സൈന്യത്തിലെ ഉന്നതറാങ്കിലുള്ള രക്ഷകർത്താക്കളുടെ ആഗ്രഹമനുസരിച്ച് പൂണെയിലെ ഹഡാപ്സർ പോലീസ് സർക്കിൾ ഇൻസ്പെക്ടറാണ് ( നഗർ നിരീക്ഷക് ) വിവാഹത്തിന് മേൽനോട്ടം വഹിച്ചതും കന്യാദാനം നിർവഹിച്ചതും.
വിവാഹച്ചടങ്ങുകളിൽ പൂജാരിയും പോലീസുമല്ലാതെ മറ്റാരുമില്ലായിരുന്നു. പൂർണ്ണമായും സാമൂഹ്യ അകലം പാലിച്ചുകൊണ്ടാണ് വിവാഹച്ചടങ്ങുകൾ നടന്നത്.
0 Comments