ക്ഷേത്രങ്ങളുടെ നിയന്ത്രണങ്ങളിൽ ഇളവ് നൽകണം; യോഗക്ഷേമസഭ

by | May 17, 2020 | Spirituality | 0 comments

[ap_tagline_box tag_box_style=”ap-bg-box”] സാധാരണ  ക്ഷേത്രങ്ങളിൽ സാമൂഹിക  അകലം  പാലിക്കാൻ  കഴിയാതെ  വരുന്ന  അവസ്ഥ വളരെ  അപൂർവ്വമാണ് [/ap_tagline_box]

തിരുവനന്തപുരം : കോവിഡ് 19 ൻ്റെ പ്രതിരോധത്തിൻ്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ എല്ലാ നിർദ്ദേശങ്ങളും പൂർണ്ണമായി അംഗീകരിയ്ക്കുന്നതോടൊപ്പം ക്ഷേത്രങ്ങളുടെ നിത്യ നിദാനം ഉൾപ്പടെയുള്ളവ മുട്ടുവന്നതിന് സർക്കാർ പരിഹാരം കാണണമെന്ന് യോഗ ക്ഷേമ സഭ . ലോക് ഡൗണിനെത്തുടർന്ന് വളരെ ദുരിതത്തിലേയ്ക്ക് പോയത് ഹൈന്ദവദേവാലയ ( ക്ഷേത്രം) ങ്ങളും ഹൈന്ദവ പുരോഹിതരുമാണ്. ക്ഷേത്രങ്ങളുടെ പ്രവർത്തനവും പുരോഹിതരുടെ ശമ്പളവും ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ വഴിപാടുകളും കാണിക്കയും കൊണ്ടാണ് നടന്നു പോരുന്നത്. അവരുടെ സാന്നിദ്ധ്യമില്ലാതായപ്പോൾ വരുമാനം ഇല്ലാതാകുകയും നിത്യനിദാനം പോലും മുട്ടുന്ന അവസ്ഥയുമായി, വിളക്കിന് എണ്ണ പോലുമില്ലാത്ത സ്ഥിതിയിലുമായി.യഥാർത്ഥത്തിൽ ദേവാലയങ്ങൾ എന്ന സംജ്ഞയിൽ കൃസ്ത്യൻ , മുസ്ലീം ദേവാലയങ്ങളും ക്ഷേത്രങ്ങളും ഏകീകരിച്ചതാണ് പ്രധാനമായും ഈ അവസ്ഥ വന്നത്. സാധാരണ ക്ഷേത്രങ്ങളിൽ സാമൂഹിക അകലം പാലിക്കാൻ കഴിയാതെ വരുന്ന അവസ്ഥ വളരെ അപൂർവ്വമാണ്. വിശേഷാചരണങ്ങളൊഴിവാക്കിയപ്പോൾത്തന്നെ ഭക്തരുടെ കേന്ദ്രീകരണം ഇല്ലാതായി. ഭക്തർ കൂടാൻ സാദ്ധ്യതയുള്ള വിശേഷ ദിവസങ്ങളിൽ അതു നിയന്ത്രിയ്ക്കാൻ ക്ഷേത്ര ഭാരവാഹികൾക്കു തന്നെ കഴിയും.വ്യക്തിശുചിത്വം പാലിക്കാതെ ആരും ക്ഷേത്രത്തിൽ എത്തുകയില്ല. സമൂഹപ്രാർത്ഥന ക്ഷേത്രങ്ങളിലില്ല.മറ്റു വിഭാഗങ്ങളുടെ ദേവാലയങ്ങളിൽ സമൂഹപ്രാർത്ഥനയേ ഉള്ളു. അതുകൊണ്ട് ജനകേന്ദ്രീകരണം ഉണ്ടാകും . പക്ഷേ ക്ഷേത്രങ്ങളിൽ അങ്ങിനെയല്ലാ അഥവാ ഉണ്ടായാൽ നിയന്ത്രിയ്ക്കാൻ ബുദ്ധിമുട്ടുമില്ല.സർക്കാരിന്റെ പ്രധാന ധനാഗമ മാർഗ്ഗമായ മദ്യവില്പനയും ലോട്ടറിയും പുനരാരംഭിയ്ക്കാനും അവശ്യം വേണ്ട പൊതു യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തി സർക്കാരാഫീസുകളും പ്രവർത്തിപ്പിയ്ക്കുവാൻ തീരുമാനിച്ചിരിയ്ക്കുന്ന ഇന്നത്തെ അവസ്ഥയിൽ ക്ഷേത്രങ്ങളിലെ ആരാധന കൂടി നിയന്ത്രണങ്ങൾക്കു വിധേയമാക്കി അനുവദിക്കണം . ക്ഷേത്രക്കമ്മറ്റികളും ഭക്തജനങ്ങളും സർക്കാരുമായി ബന്ധപ്പെട്ട് സ്ഥിതി ബോദ്ധ്യപ്പെടുത്തി അനുകൂല നടപടികൾ സംജാതമാക്കുവാൻ തയ്യാറാകുകയും അതിനുള്ള പ്രേരകശക്തിയായി പുരോഹിതർ നിലകൊള്ളുകയും വേണമെന്ന് സഭ ആവശ്യപ്പെട്ടു .

 

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!