തിരുവനന്തപുരം : ക്ഷേത്ര വിശ്വാസികൾ ക്ഷേത്രങ്ങളിൽ സമർപ്പിച്ച വിളക്ക് മുതലായവ ലേലം ചെയ്ത് വിൽക്കുന്നതിന് തീരുമാനം കൈക്കൊണ്ട് ദേവസ്വം ക്ഷേത്രങ്ങളിൽ നിന്നും മാറ്റുകയും അതിനെതിരെ ഭക്തജന സമൂഹം ശക്തമായി പ്രതിഷേധിക്കയും ചെയ്തു. അതിൻ്റെ അടിസ്ഥാനത്തിൽ താലക്കാലികമായി അതിൽ നിന്നും ദേവസ്വം ബോർഡ് പിന്മാറി. ഇതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള പല സാധനങ്ങളും ഇതിൽപെടുമെന്നും പുരാവസ്തു വിഭാഗത്തിൽ പെടുത്താവുന്ന ഇവയ്ക്ക് ലക്ഷങ്ങൾ വിലമതിക്കുമെന്നും സംശയിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഇപ്പോൾ ക്ഷേത്രങ്ങളിൽ ഭക്തർ സമർപ്പിച്ച സ്വർണ്ണം മുതലായവ വിൽക്കുന്നതിനും ക്ഷേത്ര വസ്തുക്കളിൽ കൃഷി ഇറക്കാൻ പാട്ടത്തിന് നൽകുകയും ചെയ്യാൻ തീരുമാനിച്ചിരിക്കയാണ്. ഇത് ചില ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ക്ഷേത്ര വസ്തുവകൾ നിരവധി പാട്ടത്തിന് നൽകി മുൻകാലങ്ങളിൽ നഷ്ടപ്പെട്ട ചരിത്രം നമ്മുടെ മുന്നിൽ ഉണ്ട്. അവയിൽ ബഹു ഭൂരിഭാഗവും തിരിച്ചുപിടിക്കാൻ ദേവസ്വത്തിന് ഇന്നു വരെ കഴിഞ്ഞിട്ടില്ല. ഈ അവസ്ഥ നിലനിൽക്കെയാണ് ദേവസ്വം ബോർഡ് പ്രകോപനപരമായ നടപടികൾ കൈക്കൊള്ളുന്നത്. വസ്തുവകൾ കൃഷിക്കെന്ന വ്യാജേന ഇനിയും അന്യാധീനപെടുവാൻ പാടില്ല. ക്ഷേത്രങ്ങളിൽ വരുന്ന വഴിവാട് വിളക്ക് തുടങ്ങിയവയും, സ്വർണ്ണം, വെള്ളി മുതലായവയും അതത് ക്ഷേത്ര സംരക്ഷണ സമിതിയെ കൂടി ബോധ്യപ്പെടുത്തി വേണം ദേവസ്വം ബോർഡ് ലേലം ചെയ്യുകയോ വിൽക്കുകയോ ചെയ്യാൻ. ഇവയ്ക്ക് കൃത്യമായ കണക്കുകൾ സൂക്ഷിക്കണം. വിളക്ക് മുതലായവയുടെ കാല പഴക്കം കണക്കാക്കയും പുരാവസ്തു വകുപ്പിൻ്റെ അംഗീകാരം വാങ്ങിക്കയും വേണം. ദേവസ്വം ബോർഡിൻ്റെ പ്രസ്തുത നടപടികളിൽ യോഗക്ഷേമസഭ പ്രതിഷേധം രേഖപ്പെടുത്തി.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments