തിരുവനന്തപുരം : കേരളത്തിൽ ഈയിടെ ഉണ്ടായ എല്ലാ അഴിമതികൾക്കും മുഖ്യമന്ത്രിയുടെ ഓഫീസ് ചുക്കാൻ പിടിക്കുകയാണെന്ന് യുവമോർച്ച ആരോപിച്ചു സ്വർണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട്മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ നേരിട്ട് ഇടപെട്ടു എന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. സ്വർണ്ണ കള്ളക്കടത്തുമായി ഐടി സെക്രട്ടറി ശിവശങ്കരനും സിപിഎം നേതാക്കൾക്കും കൃത്യമായ പങ്കുണ്ട്. കള്ളക്കടത്തുകാരുമായി സിപിഎമ്മിനുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ടി പി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി.മോഹനൻ മാസ്റ്റർ ജയിലിൽ കഴിയുന്ന സമയത്ത് സ്വർണ്ണ കള്ളക്കടത്തു കേസ് പ്രതിയായ ഫായിസുമായി കൂടിക്കാഴ്ച നടത്തിയത് ഇതിനുള്ള തെളിവാണ്. കേരളത്തിൽ നടക്കുന്ന സ്വർണ്ണകളളക്കടത്തിന് ഇടനിലക്കാരായി പ്രവർത്തിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസും സിപിഎം നേതാക്കളുമാണ്. നിരവധി ആരോപണങ്ങൾ ഉള്ള സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ ഐടി വകുപ്പിൽ നിയമിച്ചതിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സ്വപ്ന സുരേഷിനെ പുറത്താക്കി മുഖം രക്ഷിക്കാം എന്നത് പിണറായി സർക്കാറിന്റെ വ്യാമോഹം മാത്രമാണ്. നയതന്ത്ര ബന്ധങ്ങൾ ദുരുപയോഗപ്പെടുത്തി വലിയ കള്ളക്കടത്തിന് നേതൃത്വം നൽകിയ സംഭവം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments